ധൂർത്തനെന്നും ആർത്തിക്കാരനെന്നും ആരോപണം; വിമര്‍ശനങ്ങളില്‍ മുഖ്യപങ്കും നല്ല ചിന്തയിൽ നിന്നല്ല, അവഗണിക്കുന്നവെന്ന് മോഹൻലാൽ

തനിക്കുനേരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ. തനിക്കുനേരെ വരുന്ന വിമർശനങ്ങൾ മുഖ്യ പങ്കും സർഗാത്മകമല്ല. അത് നല്ല ചിന്തയിൽ നിന്നും ഉണ്ടാകുന്നതല്ല. അതുകൊണ്ടുതന്നെ അവയെ അവഗണിക്കുകയാണെന്നും താരം പറഞ്ഞു.

ഞാന്‍ വലിയ സമ്പന്നനാണെന്നും ധൂര്‍ത്തനാണെന്നും പണത്തിന് ആര്‍ത്തിയുള്ളവനാണ് എന്നുമാണ് ഒരു പ്രധാന ആരോപണം. പെരുപ്പിച്ചു പറയുന്നത്ര വലിയ സമ്പത്തൊന്നുമില്ലെങ്കിലും ചെറിയ തോതില്‍ സമ്പത്തുണ്ട്. ഇത്രയും കാലത്തെ എന്റെ അദ്ധ്വാനത്തിന്റെ സമ്പാദ്യമാണത്. പിന്നെ തെറ്റിദ്ധാരണ ധാരാളമുണ്ടെന്നും താരം പറഞ്ഞു.

, ‘കണ്ണന്‍ ദേവന്‍ നിങ്ങളുടേതാണോ, അതില്‍ ഷെയറുണ്ടോ, പങ്കജകസ്തൂരി നിങ്ങളുടേതാണോ?’ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. പല സ്ഥലത്തും ആളുകള്‍ പറയുന്നുണ്ട്, ആ സ്ഥലം മോഹന്‍ലാല്‍ വാങ്ങിയതാണ്, ഈ വീട് മോഹന്‍ലാലിന്റേതാണ് എന്നൊക്കെ. അങ്ങനെയൊന്നുമില്ലെന്ന് താരം വ്യക്തമാക്കി.

ഈ അടുത്ത കാലത്താണ് ഞാന്‍ പണം കൃത്യമായി സ്വരൂപിക്കാന്‍ തുടങ്ങിയത്. എന്റെ സമ്പാദ്യത്തിന്റെ മുഖ്യഭാഗവും ഞാന്‍ സിനിമയില്‍ത്തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്. അതില്‍ ലാഭത്തിലധികം നഷ്ടമുണ്ടായിട്ടുണ്ട്. കോടിക്കണക്കിനു രൂപ. സിനിമയില്‍ പണം നഷ്ടപ്പെട്ടാല്‍ പിന്നെ തിരിച്ചെടുക്കലുകളില്ലെന്നും മോഹൻലാൽ പറഞ്ഞു. മോഹന്‍ലാലിന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ഋതുമര്‍മരങ്ങളിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു