ടോം ജോസിനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കുമോ? മുഖ്യമന്ത്രിയെ ദൈവം രക്ഷിക്കട്ടെ! : കുറിപ്പ്

അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ടോം ജോസ് എന്ന പരാജയപ്പെട്ട ഭരണാധികാരി

ടോം ജോസ് എന്ന മുൻചീഫ് സെക്രട്ടറി വിരമിക്കുന്ന അന്ന് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ടോം ജോസിനെ പുകഴ്ത്തുന്നത് സ്വാഭാവിക മര്യാദയാണ്. എന്നാൽ മുഖ്യമന്ത്രി എടുത്തു പറഞ്ഞ ഒരു കാര്യം, കേരളത്തിന്റെ മാലിന്യനിർമ്മാർജ്ജന യത്നത്തിനു ടോം ജോസിന്റെ സ്തുത്യർഹമായ സേവനത്തെ കുറിച്ചാണ്. നമുക്ക് അതൊന്നു നോക്കാം?

LDF സർക്കാർ നന്നായി നടപ്പാക്കി വിജയിപ്പിച്ച വികേന്ദ്രീകൃത മാലിന്യസംസ്കരണം അട്ടിമറിച്ചു Waste to Energy പ്ലാന്റുകൾ എന്നപേരിൽ തട്ടിപ്പ് കമ്പനികളെ കൊണ്ടു വന്നു കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പിന് വഴിയൊരുക്കുകയും മാലിന്യപ്രശ്നം രൂക്ഷം ആക്കുകയും ചെയ്തു എന്നതാണ് കൊച്ചിക്കാർക്ക് ടോം ജോസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ടീമിന്റെ ഈ മേഖലയിലെ സേവനം.

സാമ്പത്തികസ്ഥിതി പോലുമില്ലാത്ത ഒരു തട്ടിക്കൂട്ട് കമ്പനിയെ കൊണ്ടു വന്നു ബ്രഹ്മപുരം മാലിന്യപ്ലാന്റ് അവരെ ഏൽപ്പിക്കുകയും അതുവഴി 2 വർഷക്കാലം വിശാലകൊച്ചിയുടെ മാലിന്യനിർമ്മാർജ്ജന യജ്ഞത്തെ പൊളിക്കുകയും ചെയ്തതാണോ ടോം ജോസിന്റെ ദീർഘവീക്ഷണം? ഈ കമ്പനിയെ നിയമവിരുദ്ധമായി കരാർ ഏല്‍പ്പിക്കുമ്പോൾ മുതൽ പബ്ലിക് ഹിയറിങ്ങിൽ വരെ പലരും ഈ തട്ടിപ്പ് ചൂണ്ടിക്കാട്ടിയതാണ്. IAS ഉം ഭരണപരിചയവും ഒന്നുമില്ലാത്ത എന്നെപ്പോലുള്ള സാധാരണക്കാർ 2019 ജൂണിൽ ഈ തട്ടിപ്പ് വിളിച്ചു പറഞ്ഞു.
ഞാൻ ഒരുവർഷം മുമ്പ് ഇട്ട പോസ്റ്റാണ് താഴെ. തെളിയുംവരെ ഇതിവിടെ തന്നെ കാണുമെന്നു അന്നേ പറഞ്ഞിരുന്നു. (ലിങ്ക് കമന്റിൽ.)

ഈ തട്ടിക്കൂട്ട് കമ്പനിക്ക് ചതുപ്പുനിലം നികത്താനായി പ്രത്യേക അനുമതി, അവരുണ്ടാക്കുന്ന വൈദ്യുതി ലോകത്തില്ലാത്ത വിലയ്ക്ക് വാങ്ങാൻ KSEB തീരുമാനം, സോഷ്യൽ റെസ്പോൻസിബിലിറ്റി വ്യവസ്ഥയിൽ പാവങ്ങൾക്ക് കിട്ടേണ്ട 150 കോടിയോളം രൂപ വകമാറ്റി വൈദ്യുതി കൂടിയ വിലയ്ക്ക് വാങ്ങാൻ അനുമതി, വ്യവസ്ഥകൾ ലംഘിച്ചു പാരിസ്ഥിതികാനുമതി, അങ്ങനെ എന്തൊക്കെയാണ് ടോംജോസിന്റെ നേതൃത്വത്തിലുള്ള ബ്യൂറോക്രസി ദീർഘവീക്ഷണത്തിൽ ചെയ്തത് !!

ഇതാ പവനായി ശവമായി !!
2020- ൽ ഈ വിമർശനം മിക്കതും സത്യമാണെന്നു ബോദ്ധ്യപ്പെട്ട് ഈ കമ്പനിയെ ഈ പണിക്ക് യോഗ്യരല്ലെന്നു കണ്ടു നേരത്തെയുള്ള ഉത്തരവുകൾ റദ്ദാക്കി ഉത്തരവായി !! കാരണമോ? അവർക്ക് സാമ്പത്തിക യോഗ്യത പോലുമില്ല !! ഒരു യൂണിറ്റ് വൈദ്യുതി പോലും ഇവരുണ്ടാക്കില്ല എന്ന വിമർശനം 2018- ൽ ഉന്നയിച്ചവർ അന്ന് സർക്കാർ വിരുദ്ധരായി മുദ്രകുത്തപ്പെട്ടുവെങ്കിലും നാട്ടുകാർക്ക് 2 വർഷം മുമ്പ് മനസ്സിലായ കാര്യം ടോംജോസിന് ഇപ്പോഴെങ്കിലും മനസ്സിലായി. അല്ലെങ്കിൽ ഗത്യന്തരമില്ലാതെ തട്ടിക്കൂട്ട് കമ്പനിയെ പുറത്താക്കേണ്ടി വന്നു. (ഉത്തരവിന്റെ പ്രസക്തഭാഗം താഴെ.)

ഭരണാധികാരിക്ക് വിവരമില്ലാതായാൽ, വിമർശനങ്ങൾ പോലും മെറിറ്റിൽ പരിഗണിക്കാതെ വന്നാൽ, ജനങ്ങൾക്ക് പോകുന്നത് 2 വർഷത്തെ സമയവും, ആ സമയത്ത് ചെയ്യേണ്ട ശാസ്ത്രീയമായ മാലിന്യനിർമ്മാർജ്ജന ശ്രമവുമാണ്. ചീഫ് സെക്രട്ടറി എന്ന നിലയിൽ ടോം ജോസ് നേരിൽ മോണിറ്റർ ചെയ്തിരുന്ന പദ്ധതിയുടെ സ്ഥിതിയാണ് ഇത് !!

തെറ്റായ ഓരോ തീരുമാനവും തടയുന്നത് സുസ്ഥിരമായ വികസനമാണ്. മന്ത്രിമാരല്ല ഇത്തരം കാര്യങ്ങൾ നോക്കേണ്ടത്. ഉദ്യോഗസ്ഥരാണ് ഫയൽ പഠിക്കുന്നത്. അവർ നിക്ഷിപ്ത താത്പര്യക്കാരോ ബുദ്ധിശൂന്യരോ ദീർഘവീക്ഷണം ഇല്ലാത്തവരോ ആയാൽ ജനത്തിന്റെ വിധി !! സർക്കാരും പഴി കേൾക്കും !!

ടോം ജോസിനെ മുഖ്യമന്ത്രിയുടെ അടുത്ത ഉപദേഷ്ടാവായി നിയമിക്കുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്. അങ്ങനെയാണെങ്കിൽ മുഖ്യമന്ത്രിയെ ദൈവം രക്ഷിക്കട്ടെ !!

തെറ്റു ബോദ്ധ്യപ്പെട്ടാൽ തിരുത്തുന്ന സർക്കാരിനെ അഭിനന്ദിക്കുന്നു. വിമർശനങ്ങളെ ഇനിയെങ്കിലും സമയാസമയം മെറിറ്റിൽ പരിശോധിച്ചാൽ തിരുത്തലുകൾക്ക് ഒരുപാട് സമയം ലാഭിക്കാം. അല്ലെങ്കിൽ സമയം പാഴാക്കാം…

https://www.facebook.com/harish.vasudevan.18/posts/10158492319687640

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി