പൂന്തുറയിൽ സംഭവിച്ചതും, ഒഴിവാക്കമായിരുന്നതും: കുറിപ്പ്

തിരുവനന്തപുരം പൂന്തുറയില്‍ നാട്ടുകാര്‍ ഇന്ന് പ്രതിഷേധം നടത്തിയിരുന്നു. കോവിഡ് പോസിറ്റീവ് എന്നു കരുതപ്പെടുന്ന ആൾക്കാരെ മാറ്റിപ്പാർപ്പിച്ച സ്ഥലങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയില്ല, അവശ്യസാധനങ്ങൾ വാങ്ങാന്‍ പോലും പൊലീസ് അനുമതി നല്‍കുന്നില്ല തുടങ്ങി നിരവധി പരാതികൾ ഉന്നയിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്‌. പൂന്തുറയിൽ സംഭവിച്ചതും ഒഴിവാക്കമായിരുന്നതുമായ ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടിരിക്കുകയാണ് സിംസൺ ആന്റണി.

സിംസൺ ആന്റണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

പൂന്തുറയിൽ സംഭവിച്ചതും ഒഴിവാക്കാമായിരുന്നതുമായ ചില കാര്യങ്ങൾ:

1. പോസിറ്റീവ് എന്നു കരുതപ്പെടുന്ന ആൾക്കാരെ മാറ്റിപ്പാർപ്പിച്ച സ്ഥലങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയില്ല. വൃത്തിഹീനമായ ശൗചാലയവും, മതിയായ സൗകര്യങ്ങൾ ഇല്ലാതെ 50-ൽ കൂടുതൽ ആൾക്കാരെ ഒരു ഹാളിൽ താമസിപ്പിച്ചു.
2. മറ്റ് അസുഖങ്ങള്‍ ഉള്ളവർക്ക് അതിനാവശ്യമായ മരുന്നോ ട്രീറ്റ്മെന്റോ നല്കിയില്ല. സമയത്തിനു ഭക്ഷണമോ കുടിവെള്ളമോ കിട്ടാത്ത അവസ്ഥയിൽ പൂന്തുറക്കാർ.
3. ദിനംപ്രതി വിൽകുന്ന മത്സ്യത്തിന് അനുസരിച്ച് ഭക്ഷ്യവസ്തുക്കൾ വാങ്ങുന്ന ഒരു സമൂഹത്തില്‍ ഒരാഴ്ചയില് കൂടുതൽ അടച്ചിടൽ വന്നാല്‍, ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ അധികാരികൾ കാണിച്ച അലംഭാവം.
4. പാചകവശ്യത്തിനായി ഗ്യാസ് ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ തടഞ്ഞു കൊണ്ടുള്ള കർക്കശ്യ മനോഭാവം എന്നാൽ പകരം സൗകര്യങ്ങൾ ഒരുക്കിയുമില്ല.
5 . ഡയാലിസിസ് ഉൾപ്പെടെ അത്യാവശ്യ മെഡിക്കല്‍ ആവശ്യങ്ങള്‍ ഉള്ള രോഗികളോട് പോലും കർക്കശത്തോടെയുള്ള അധികാരികളുടെ പെരുമാറ്റവും ട്രീറ്റ്മെൻറ് നിഷേധിക്കലും.
6 . കഴിഞ്ഞ ദിവസം പ്രസവിച്ച് മുലപ്പാൽ ഇല്ലാത്ത യുവതിയുടെ കുഞ്ഞിന് വേണ്ടി പാൽ വാങ്ങാൻ ഇറങ്ങിയ ആളെ തടയുകയും അവര്‍ക്ക് ആവശ്യമായ സഹായം നിഷേധിക്കുകയും ചെയ്തു.
7 . തൈക്കാട് ഹോസ്പിറ്റലില്‍ പ്രസവത്തിനായി പോയ യുവതിയെ പൂന്തുറക്കാരിയായതിനാൽ ചികിത്സ നിഷേധിച്ചു, എന്നാല്‍ പകരം സൗകര്യം ഒരുക്കിയില്ല.
8 . പൂന്തുറ സ്റ്റേഷന് പരിധിയിൽ ഇന്ന് പലചരക്ക് വാങ്ങാന്‍ പോയ പൂന്തുറക്കാരായ വ്യക്തികളെ അപമാനിക്കുകയും, പോലീസുകാർ നോക്കി നില്‍ക്കെ വിവേചനത്തോടെ പെരുമാറുകയും ചെയ്തു.
9. ഭീഷണിയും കാർക്കശ്യവുമല്ലാതെ, അധികാരികളുടെ ഭാഗത്ത് നിന്നും വ്യക്തമായ ആശയവിനിമത്തിന്റെ അലംഭാവം.

ഇന്നത്തെ പ്രതിഷേധത്തിന് ശേഷം അധികാരികൾ നല്കിയ ഉറപ്പുകള്‍:
1. കൃത്യമായി ഭക്ഷണസാധനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തും.
2. മറ്റ് ചികിൽസാ അവശ്യമുള്ളവര്ക്ക് അതിനുള്ള സൗകര്യം ഒരുക്കും.
3. ഒരു മൊബൈൽ ബാങ്കും താത്കാലിക അവശ്യങ്ങള്‍ക്ക് പൂന്തുറയിൽ എത്തും.
4. പൂന്തുറക്കാരോടു വിവേചനത്തോടെയുള്ള പെരുമാറ്റം അവസാനിപ്പിക്കും, അതിനെതിരെ നടപടിയുണ്ടാവും.
5. ഗ്യാസ് ഉള്‍പ്പെടെയുള്ള പ്രതിദിന അവശ്യവസ്തുക്കൽ സുഗമായി പൂന്തുറയിൽ എത്തിക്കാനുള്ള സംവിധാനമൊരുക്കും.
6. ഹോസ്പിറ്റലില്‍ മാറ്റിയവർക്ക് കൃത്യമായ ചികിൽസയും സൗകര്യങ്ങളും ഒരുക്കും.
7. നിരീക്ഷണത്തില്‍ മറ്റുന്നവർക്ക് പൂന്തുറ തന്നെ കഴിയാനുള്ള സംവിധാനമൊരുക്കും.

ഇനി, പൂന്തുറക്കാർ വിവരമില്ലാത്തവർ ആണ്, സംസ്കാരമില്ലാത്തവരാണ്, നിയമത്തെ അനുസരിക്കാത്തവർ ആണ് എന്നെല്ലാം പൂർണ ബോദ്ധ്യത്തോടെ സംസാരിക്കുന്ന കേരളത്തിലെ സാംസ്കാരിക സമൂഹത്തോടൊരു ചോദ്യം. ഒരു മഹാമാരിയെ നേരിടുന്ന ഒരു അവസരത്തിൽ ഇതെല്ലാം ഒരു പൗരന്റെ ആവകാശമല്ലേ? ഇത്രയും അടിസ്ഥാനപരമായ അവശ്യങ്ങള്‍ക്ക് ഒരു ജനത ഒരു മഹാമാരിയുടെ സമയത്ത് തെരുവില്‍ ഇറങ്ങേണ്ടി വന്നെങ്കിൽ, അത് ആരുടെ തെറ്റാണ്? ജനങ്ങളുടെയോ അതോ അധികാരികളുടേയോ?

Now you be the Judge!

https://www.facebook.com/simson.michael.52/posts/2637103503219073

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ