"സംഘി സർക്കാരിനു സ്തുതി പാടുകയാണ്": സി. രവിചന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ച്‌ കേരള യുക്തിവാദി സംഘം

അഞ്ഞൂറോളം കർഷക സംഘടനകളിൽ പെട്ട രണ്ടു ലക്ഷത്തോളം കർഷകർ ഡൽഹിയിലേക്ക് നടത്തുന്ന മാർച്ച് നവ സ്വാതന്ത്ര്യ സമരം തന്നെയാണെന്ന് അഭിപ്രായപ്പെട്ട് കേരള യുക്തിവാദി സംഘം. പാർലമെന്റിനെ നോക്കുകുത്തിയാക്കി ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച പുതിയ കാർഷിക നിയമങ്ങൾ ജനവിരുദ്ധമാണ്. മോദി സർക്കാരിന്റെ കോർപ്പറേറ്റ് നയങ്ങൾ നാടിന്റെ നട്ടെല്ലായ കാർഷിക മേഖലയേയും തകർത്തു കളയുമെന്ന തിരിച്ചറിവിൽ നിന്നാണ് സുസജ്ജമായ ജനകീയ മുന്നേറ്റം. മദ്ധ്യവർഗ ബോധത്തിന്റെ സ്വപ്നജീവികൾ ഈ പോരാട്ടത്തെ പരിഹസിച്ചു കൊണ്ട് സംഘി സർക്കാരിനു സ്തുതി പാടുകയാണ്. നവനാസ്തിക അവതാരങ്ങളുടെ ജനവിരുദ്ധ നിലപാടുകളുടെ തനിമ തെളിയിക്കുന്നതാണ് ഈ നിലപാടുകൾ എന്ന് കേരള യുക്തിവാദി സംഘം പ്രസ്താവനയിൽ പറഞ്ഞു.

കര്‍ഷക നിയമം പിന്‍വലിച്ചാല്‍ നഷ്ടം കര്‍ഷകനാണെന്ന് അഭിപ്രായപ്പെട്ട് അദ്ധ്യാപകനും ശാസ്ത്ര ചിന്തകനും പ്രാസംഗികനുമായ സി രവിചന്ദ്രന്‍ വീഡിയോ പുറത്തിറക്കുകയും, ഇത് സോഷ്യൽ മീഡിയയിൽ പ്രചാരം നേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേരള യുക്തിവാദി സംഘത്തിന്റെ പ്രതികരണം.

കേരള യുക്തിവാദിസംഘത്തിന്റെ പ്രസ്താവന:

*പൊരുതുന്ന കർഷകരെ പിന്തുണയ്ക്കുക*

നവനാസ്തിക അവതാരങ്ങളുടെ ഫാസിസ്റ്റ് സേവ തിരിച്ചറിയുക :
കേരള യുക്തിവാദിസംഘം

അഞ്ഞൂറോളം കർഷക സംഘടനകളിൽ പെട്ട രണ്ടു ലക്ഷത്തോളം കർഷകർ ഡൽഹിയിലേക്ക് നടത്തുന്ന മാർച്ച് നവ സ്വാതന്ത്ര്യ സമരം തന്നെയാണ്. മോദി സർക്കാരിന്റെ കോർപ്പറേറ്റ് നയങ്ങൾ നാടിന്റെ നട്ടെല്ലായ കാർഷിക മേഖലയേയും തകർത്തു കളയുമെന്ന തിരിച്ചറിവിൽ നിന്നാണ് സുസജ്ജമായ ജനകീയ മുന്നേറ്റം. അതിനെ തച്ചുതകർക്കാനുള്ള കേന്ദ്ര നടപടികൾ അത്യന്തം പ്രതിഷേധാർഹമാണ്.

പാർലമെന്റിനെ നോക്കുകുത്തി ഏകപക്ഷീയമായി അടിച്ചേല്പിച്ച പുതിയ കാർഷിക നിയമങ്ങൾ ജനവിരുദ്ധമാണ്. കാർഷികോല്പന്ന വ്യാപാര വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും ) നിയമം, കാർഷിക ശാക്തീകരണ സംരക്ഷണനിയമം, അവശ്യ വസ്തു ഭേദഗതി നിയമം എന്നിവ കോർപറേറ്റ് താല്പര്യങ്ങളെയാണ് സംരക്ഷിക്കുന്നത്. കർഷകരുടെ മാർക്കറ്റ് കമ്മിറ്റികൾക്കു പുറത്ത് വിപണനം, സംഭരണാവകാശം എടുത്തു കളയുക, ഇ-വിപണിയിലൂടെ സംഭരിച്ചു വിൽക്കാൻ കുത്തകകൾക്ക് വഴിയൊരുക്കുക, ഉല്പാദനവും സേവനവും കമ്പനികൾക്ക് വിട്ടു നൽകുക, പൂഴ്ത്തിവെയ്പിനു സൗകര്യം ചെയ്യുക തുടങ്ങിയവയാണ് ഈ നിയമങ്ങളുടെ അനന്തരഫലം. കർഷകർക്ക് മുൻകൂർ പണം നൽകി വിളവുകൾ സ്വന്തമാക്കുക വഴി പുതിയ ജന്മിത്വത്തിന് ഇവ വഴിയൊരുക്കും.സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾക്കെതിരായ കടന്നുകയറ്റമായതിനാൽ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്റെ അട്ടിമറി കൂടിയാണ് ഈനിയമങ്ങൾ. കോർപറേറ്റ് വ്യവസ്ഥയുടെ കീഴടങ്ങലായതുകൊണ്ടു തന്നെ ജനാധിപത്യവാദികൾ അണിചേരുന്ന ഈ മഹാ സമരത്തെ കേരള യുക്തിവാദി സംഘവും പിന്തുണയ്ക്കുന്നു.

മദ്ധ്യവർഗ ബോധത്തിന്റെ സ്വപ്ന ജീവികൾ ഈ പോരാട്ടത്തെ പരിഹസിച്ചു കൊണ്ട് സംഘി സർക്കാരിനു സ്തുതി പാടുകയാണ്. നവനാസ്തിക അവതാരങ്ങളുടെ ജനവിരുദ്ധ നിലപാടുകളുടെ തനിമ തെളിയിക്കുന്നതാണ് ഈ നിലപാടുകൾ. അദ്ധ്വാനിക്കുന്നവരോടുള്ള പുച്ഛവും രാജ്യം വിറ്റു തീർക്കുന്നവരോടുള്ള കൂറും അതിന്റെ തെളിവുകളാണ്. ആഗോളീകരണത്തോടും മുതലാളിത്തത്തോടുമുള്ള പ്രഖ്യാപിത കൂറിന്റെ തുടർച്ചയാണിതു്. മാനവികതയുടെ ജന പക്ഷത്തു നിൽക്കുന്ന പ്രസ്ഥാനമെന്ന നിലയിൽ *കേരള യുക്തിവാദി സംഘം*, മദ്ധ്യവർഗ കപട വാചാലതകളെ തള്ളിക്കളയുകയും പണിയെടുക്കുന്നവരുടെ പക്ഷത്തു നിൽക്കുകയും ചെയ്യുന്നു.

അഡ്വ. കെ എൻ. അനിൽകുമാർ (പ്രസി.)
അഡ്വ.രാജഗോപാൽ വാകത്താനം (ജന.സെക്ര.)

Latest Stories

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി