'ജനാധിപത്യത്തിലെ അവസാന അഭയം നീതിപീഠമല്ല, ജനങ്ങള്‍തന്നെയാണ്'

ജനാധിപത്യത്തിലെ അവസാന അഭയം നീതിപീഠമല്ല, ജനങ്ങള്‍തന്നെയാണ് എന്നാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന ന്യായാധിപന്മാര്‍ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നതെന്ന് ഡോ: ആസാദ്. അവസാന പരാതി കേള്‍ക്കേണ്ടത് വാദം കേള്‍ക്കേണ്ടത്, വിചാരണ നടത്തേണ്ടത്, വിധി പറയേണ്ടത് .. എല്ലാം ജനങ്ങളാണ്. കീഴ് വഴക്കങ്ങള്‍ ലംഘിക്കുകയും ഉന്നത നീതിപീഠത്തെ ആപല്‍സന്ധിയിലേയ്ക്ക് തള്ളി വിടുകയും ചെയ്ത ചീഫ് ജസ്റ്റിസ് ദിപക് മിശ്രയ്‌ക്കെതിരെ മുതിര്‍ന്ന ന്യായാധിപന്മാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് ജനങ്ങളെ സമീപിച്ചിരിക്കുന്നതെന്നും ആസാദ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഇത് ചരിത്രത്തിലെ അപൂര്‍വ്വ സന്ദര്‍ഭമാണ്. സ്വതന്ത്രവും വിവേചന രഹിതവും മൂല്യാധിഷ്ഠിതവുമായ വിധി പ്രസ്താവത്തിന് ജനങ്ങള്‍ പ്രാപ്തരാണെന്ന വിശ്വാസമോ പ്രാപ്തരാവണമെന്ന ആഹ്വാനമോ ഇതിലുണ്ട്. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്നത് നിയമ നിര്‍മ്മാണ സഭകളും ഭരണ നിര്‍വ്വഹണ സംവിധാനങ്ങളും നീതിപീഠങ്ങളും ചേര്‍ന്നാണ്. നാലാം തൂണായി മാധ്യമ ശൃംഖലയുണ്ട്. അതു ജനങ്ങളിലേയ്ക്കു തുറന്നിട്ട വാതിലുകളാണ്. അതിലുടെ അറിയാനും പറയാനും കഴിയുന്ന ഒരു വിനിമയം സജീവമാണ്. നിരന്തര വിസ്താരത്തിലൂടെ സംവിധാനങ്ങളെ വിശുദ്ധപ്പെടുത്തുന്ന പ്രക്രിയയാണത്. അതും അനാരോഗ്യകരമായ പ്രവണതകള്‍ നിറഞ്ഞതാണെങ്കിലും അവസാന പോരാട്ടത്തില്‍ അതിന്റെ സ്ഥാനം ചെറുതല്ല. അതുകൊണ്ടാണ് ന്യായാധിപന്മാര്‍ പതിവുതെറ്റിച്ചു പത്ര സമ്മേളനം വിളിച്ചത്.

രാജ്യത്തെ നീതിന്യായ വ്യവസ്ഥ അപായമുനമ്പില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ കുറ്റകരമായ മൗനം പുലര്‍ത്തിയതെന്തെന്ന് നാളെ ചോദ്യമുയരാം. ചരിത്രത്തില്‍ കുറ്റക്കാരാവാതിരിക്കാന്‍ ഞങ്ങള്‍ സംസാരിക്കുന്നു എന്നാണവര്‍ പറഞ്ഞത്. നീതിപീഠത്തില്‍ മാത്രമല്ല ഇവ്വിധം താളപ്പിഴകളുള്ളത്. എല്ലാ തുറകളിലുമുണ്ട്. അതുപക്ഷെ, നീതിപീഠത്തിലേക്കു പകരുന്നത് രാജ്യത്തെ തകര്‍ക്കുമെന്ന് അവര്‍ കണ്ടു. ഈ കാഴ്ച്ചയും വിവേകവും മറ്റിടങ്ങളിലുള്ളവര്‍ക്കു മാതൃകയാവണം. ചരിത്രത്തില്‍ കുറ്റക്കാരാവാതിരിക്കാന്‍ ഞങ്ങള്‍ പുറത്തിറങ്ങും എന്നു നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കണം. ജനങ്ങള്‍ക്കു മുന്നില്‍ നഗ്‌നരാവണം. എത്തിയേടത്തു പറ്റിച്ചേര്‍ന്നു എന്തിനെയും ശരിയും സാധുവുമാക്കുന്ന അസംബന്ധ യുക്തികളെ തളയ്‌ക്കേണ്ടതുണ്ട്.. ആ ഉദാസീനതയെ കുടഞ്ഞുണര്‍ത്തുന്ന ഇടപെടലാണ് നാലു ന്യായാധിപന്മാര്‍ നടത്തിയത്. സ്വതന്ത്രമായി ചിന്തിക്കാനും വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കാനും അവര്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്നു.

പരമോന്നത നീതിപീഠത്തെക്കാള്‍ നീതിബോധവും ഉന്നത നിയമ നിര്‍മാണ സഭകളേക്കാള്‍ ഉത്തരവാദിത്ത ബോധവും ജനങ്ങള്‍ക്കുണ്ടാവണം. ഭരണ സംവിധാനങ്ങളെ തിരുത്തേണ്ടത് ജനങ്ങളാണ്. ജനാധിപത്യത്തിന്റെ ഊന്നലുകളെ ഓര്‍മ്മപ്പെടുത്താന്‍ അല്‍പ്പം വഴിവിട്ടുവെങ്കിലെന്ത്? ജനങ്ങളാണ് പരമോന്നത നീതിദായകരെന്ന് അവര്‍ പഠിപ്പിച്ചുവല്ലോ.- ആസാദ് വ്യക്തമാക്കി.

Latest Stories

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം