വ്യാജ വാര്‍ത്തകള്‍ക്ക് വിട; ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ന്യൂസ് അവര്‍ നയിക്കാന്‍ വിനു വി. ജോണ്‍

ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസില്‍ ഇന്നത്തെ ന്യൂസ് അവര്‍ വിനു വി. ജോണ്‍ നയിക്കും. ഇക്കാര്യം വ്യക്തമാക്കി വിനു ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. ആറ് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം തിരികെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നുവെന്നായിരുന്നു ട്വീറ്റ്. അപകടത്തില്‍ കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിനു വി ജോണ്‍.

എന്നാല്‍ വിനുവിനെ ഏഷ്യാനെറ്റ് ചര്‍ച്ചകളില്‍ നിന്നു മാറ്റി നിര്‍ത്തിയെന്നും ചാനലില്‍ നിന്നു പുറത്താക്കിയെന്നുമുള്ള വാര്‍ത്തകള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിനുവിന് പകരം പിജി സുരേഷ് കുമാറും, ജിമ്മി ജെയിംസുമാണ് ന്യൂസ് അവര്‍ നയിച്ചുകൊണ്ടിരുന്നത്. ഇതോടെ വിനു വി ജോണിന്റെ അസാന്നിദ്ധ്യം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. താമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റ വാര്‍ത്തയില്‍ ശശീന്ദ്രന്‍ തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെന്നും വിനു ട്വിറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ചാനല്‍ നടപടി സ്വീകരിച്ച് സസ്പെന്‍ഡ് നല്‍കിയെന്ന തരത്തിലാണ് വാര്‍ത്ത പരന്നത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് വിനു അവധിയില്‍ പ്രവേശിച്ചത്.

തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ഒരുമാസക്കാലം ചെയ്ത റിപ്പോര്‍ട്ടും അതിനെത്തുടര്‍ന്ന് വിനുവിന്റെ ചര്‍ച്ചയിലൂടെ തുറന്നു സമ്മതിക്കപ്പെട്ട വെളിപ്പെടുത്തലും പ്രേക്ഷകര്‍ കണ്ടു നിന്നിരുന്നു. തോമസ് ചാണ്ടി കായല്‍ കൈയ്യേറ്റ വിഷയത്തില്‍ സുപ്രധാനമായ വഴിത്തിരിവായതും വിനു നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടായിരുന്നു. അടുത്തദിവസം തന്നെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കുമെന്നാണ് ട്വിറ്റില്‍ വിനു വൃക്തമാക്കായിരിക്കുന്നത്.

Latest Stories

റഷ്യയ്‌ക്കെതിരെ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം; 40 റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രൈന്‍

മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസ്സില്‍ കള്ളവും ഉണ്ട്; സമുദായങ്ങളെ യൂസ് ആന്‍ഡ് ത്രോ രീതിയില്‍ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാര്‍ത്ഥ വഞ്ചനയെന്ന് പിവി അന്‍വര്‍

വിഡി സതീശന്റേത് ഏകാധിപത്യ പ്രവണത, മുന്നണി മര്യാദ കാണിച്ചില്ല; മുസ്ലീം ലീഗ് യോഗത്തില്‍ പ്രതിപക്ഷ നേതാവിന് രൂക്ഷ വിമര്‍ശനം

ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്; 31പേര്‍ കൊല്ലപ്പട്ടതായി റിപ്പോര്‍ട്ടുകള്‍

നിലമ്പൂരില്‍ എല്‍ഡിഎഫ് ചതിക്ക് ഇരയായി; സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം നിലമ്പൂര്‍ മാത്രമല്ല കേരളം ഒന്നാകെ ഒരേ മനസ്സോടെ സ്വീകരിച്ചെന്ന് പിണറായി വിജയന്‍

അവര്‍ ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കും; തമിഴ്‌നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് എംകെ സ്റ്റാലിന്‍

MI VS PBKS: പഞ്ചാബ്- മുംബൈ മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ ആര് ഫൈനലില്‍ എത്തും, ആ ടീമിന് തന്നെ സാധ്യത, അവര്‍ ആഗ്രഹിച്ച പോലെ സംഭവിക്കും

ന്യൂനപക്ഷ വോട്ടിന് വേണ്ടിയാണ് മമത ബാനര്‍ജി ഓപ്പറേഷന്‍ സിന്ദൂറിനേയും വഖഫ് ആക്ടിനേയും എതിര്‍ക്കുന്നതെന്ന് അമിത് ഷാ; 'പശ്ചിമ ബംഗാളിലെ അതിര്‍ത്തി ബംഗ്ലാദേശികള്‍ക്കായി തുറന്നിട്ട് മമത നുഴഞ്ഞുകയറ്റത്തിന് അവസരമൊരുക്കുന്നു'

പിഎസ്ജി ആരാധകരുടെ ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷം അക്രമാസക്തമായി, രണ്ട് മരണം, 500ലധികം പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

IND VS ENG: ഇംഗ്ലണ്ടിനെതിരെ അവന്‍ തിളങ്ങിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര ലഭിക്കൂ, ആ താരം ഫോഔട്ടായാല്‍ പിന്നെ നോക്കണ്ട, തുറന്നുപറഞ്ഞ് മുന്‍ ക്രിക്കറ്റര്‍