വാർത്താ വെബ്സൈറ്റ് ഹഫ്പോസ്റ്റ് ഇന്ത്യന്‍ പതിപ്പിന്‍റെ പ്രവർത്തനം നിർത്തിവെച്ചു

ഡിജിറ്റൽ വാർത്താ വെബ്സൈറ്റായ ഹഫ്പോസ്റ്റ് അതിന്റെ ഇന്ത്യൻ പതിപ്പിന്റെ പ്രവർത്തനം നിർത്തിവെച്ചു. നവംബർ 24 മുതൽ പ്ലാറ്റ്ഫോം ലഭ്യമാകില്ല.

“നവംബർ 24 മുതൽ ഹഫ്പോസ്റ്റ് ഇന്ത്യ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കില്ല. കൂടുതൽ മികച്ച ആഗോള ഉള്ളടക്കത്തിനായി, ദയവായി ഹഫ്പോസ്റ്റ്.കോം സന്ദർശിക്കുക. നിങ്ങളുടെ പിന്തുണയ്ക്കും വായനക്കും ഞങ്ങൾ നന്ദി പറയുന്നു, ”കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം ഹഫ്പോസ്റ്റ് ഇന്ത്യ എഡിറ്റർ അമാൻ സേതി ട്വിറ്ററിൽ വാർത്ത സ്ഥിരീകരിച്ചു. വെബ്‌സൈറ്റ് അടയ്‌ക്കുന്നതിനുള്ള കാരണങ്ങളെ കുറിച്ച് ഇതുവരെ വ്യക്തതയില്ല.

നിലവിൽ ഹഫ്പോസ്റ്റ് ഇന്ത്യ പ്രസിദ്ധീകരിച്ച മുഴുവൻ ഉള്ളടക്കങ്ങളും അതിന്റെ വെബ്‌സൈറ്റിലൂടെ വായിക്കാൻ സാധിക്കുന്നില്ല. ഉള്ളടക്കങ്ങൾ പിന്നീട് വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ അതിന്റെ മാതൃ വെബ്‌സൈറ്റായ യു.എസ് ആസ്ഥാനമായുള്ള ഹഫ്പോസ്റ്റ്.കോം വഴിയോ ലഭ്യമാക്കുമോ അല്ലെങ്കിൽ ആർക്കൈവ് ചെയ്യുമോ എന്ന് വ്യക്തമല്ല.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി