സാമ്പത്തിക പിരിവുകള്‍ വേണ്ട, ലൗഡ് സ്പീക്കറുകള്‍ ഒഴിവാക്കണം; ഇഫ്താറിനായി താത്കാലിക മുറികളോ ടെന്റുകളോ ഉണ്ടാക്കരുത്; നിര്‍ദേശങ്ങള്‍ പുറത്തിറക്കി സൗദി

റമസാനില്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ പുറത്തിറക്കി സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം. നോമ്പുകാര്‍ക്കോ മറ്റോ ഇഫ്താര്‍ വിരുന്നുകള്‍ക്കോ സാമ്പത്തിക സംഭാവനകള്‍ ശേഖരിക്കുന്നതടക്കമുള്ള നിരോധിച്ചുകൊണ്ടാണ് ഇസ്ലാമിക കാര്യ മന്ത്രി ഷേഖ് ഡോ. അബ്ദുല്ലത്തീഫ് അല്‍ഷേഖ് എല്ലാ മന്ത്രാലയ ശാഖകള്‍ക്കും സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.

പള്ളികളിലെ ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കുമുള്ള മുന്നറിയിപ്പിലാണ് സര്‍ക്കുലറില്‍ ഉള്ളത്. മസ്ജിദുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ നമസ്‌കാര സമയത്ത് ഇമാമിന്റെയും ആരാധകരുടെയും ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കരുത്. ഇമാമുകളും മുഅദ്ദിനുകളും അവരുടെ ജോലിയില്‍ പൂര്‍ണമായ ക്രമം പാലിക്കണം. അത്യാവശ്യഘട്ടത്തിലുള്ള ലീവ് എടുക്കല്‍ അല്ലാതെ മറ്റു മുഴുവന്‍ സമയവും പള്ളിയില്‍ ഉണ്ടാവണമെന്നും സര്‍ക്കുലറില്‍ പറയുന്നുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇമാമുകളുടെയോ മുഅദ്ദിനുകളുടെയോ അസാന്നിധ്യത്തില്‍ ആ പ്രദേശത്തെ മന്ത്രാലയ ശാഖയുടെ അംഗീകാരത്തോടെ മറ്റാരെയെങ്കിലും ജോലി നിര്‍വഹിക്കാന്‍ നിയോഗിക്കണം. എന്നാല്‍ പള്ളിയില്‍ നിശ്ചയിക്കപ്പെട്ട ജോലിക്കാരുടെ അസാന്നിധ്യം അനുവദനീയമായ കാലയളവില്‍ കൂടുതല്‍ കവിയരുത്. ഉമ്മുല്‍ ഖുറ കലണ്ടര്‍ പാലിക്കാനും റമദാനില്‍ കൃത്യസമയത്ത് ഇഷാ പ്രാര്‍ത്ഥനയുടെ ബാങ്ക് വിളിക്കാനും ഇമാമുകളോടും മുഅദ്ദിനുകളോടും ഡോ. അല്‍ഷൈഖ് ആവശ്യപ്പെട്ടു. തറാവിഹ് നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്ന ആളുകളുടെ അവസ്ഥ കണക്കിലെടുക്കണം.
റമദാനിലെ അവസാന 10 ദിവസങ്ങളില്‍ തഹജ്ജുദിന്റെ പ്രാര്‍ത്ഥനകള്‍ ആരാധകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധം സുബ്ഹ് ബാങ്കിന് മുമ്പായി മതിയായ സമയത്തോടെ പൂര്‍ത്തിയാക്കണം. തറാവീഹ് പ്രാര്‍ത്ഥനയും ഖുനൂത്ത് പ്രാര്‍ഥനയും ധാരാളം ദീര്‍ഘിപ്പിക്കരുത്. അംഗീകാരമുള്ള പ്രാര്‍ത്ഥനകളില്‍ പരിമിതപ്പെടുത്താനും പ്രാര്‍ത്ഥനയില്‍ സ്തുതിഗീതങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

പ്രാര്‍ത്ഥന നടത്തുന്നത് എല്ലാ തരത്തിലുമുള്ള മാധ്യമങ്ങളില്‍ പ്രക്ഷേപണം ചെയ്യുന്നതും നിരോധിച്ചു. പള്ളിയില്‍ താമസിക്കുന്നതിന് അംഗീകാരം നല്‍കാനും അവയില്‍ നിയമ ലംഘനങ്ങളൊന്നുമില്ലെന്ന് പരിശോധിക്കാനും അപേക്ഷിക്കുന്നവരുടെ ഡാറ്റ അറിയാനും പള്ളിയിലെ ഇമാമിന് ഉത്തരവാദിത്തമുണ്ട്.
ഇഫ്താര്‍ വിരുന്ന് നടത്തുന്നതിന് മറ്റു താല്‍ക്കാലിക മുറികളോ ടെന്റുകളോ ഉണ്ടാക്കരുത്.
ആരാധകരെ അസ്വസ്ഥരാക്കുകയും അവരുടെ ഭക്തി നഷ്ടപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലുള്ള പ്രവര്‍ത്തി ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു പള്ളിയിലേക്ക് വളരെ ചെറിയ കുട്ടികളെ കൊണ്ടുവരരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

Latest Stories

ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

പുനൈയിലെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ പാലം തകര്‍ന്നുവീണു; ആറ് മരണം, 20ല്‍ ഏറെ പേര്‍ ഒഴുക്കില്‍പ്പെട്ടു

'അല്‍പം കൂടി വൈകിയിരുന്നെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു, വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളെല്ലാം വനംവകുപ്പിന്‍റെ പേരിലാക്കുന്നു'; എ കെ ശശീന്ദ്രൻ

മിഡില്‍ ഈസ്റ്റിന്റെ ഗതി നിയന്ത്രിക്കുന്ന യുദ്ധമുഖം; ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

വക്കീല്‍ നോട്ടീസൊക്കെ അയച്ചോട്ടെ; പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നത് ജമാ അത്തെ ഇസ്ലാമി മാത്രം; പറഞ്ഞത് ഇപ്പോഴും ആവര്‍ത്തിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍

കമലിനെ ആക്രമിക്കാന്‍ എത്തിയതോ? പൊതുവേദിയില്‍ വാളുമായി ആരാധകന്‍; ദേഷ്യപ്പെട്ട് താരം, വീഡിയോ

'ഷീല സണ്ണിയും ഭർത്താവും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞു, ഒറ്റ ബുദ്ധിയ്ക്ക് ചെയ്‌തു പോയത്'; ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിൽ അറസ്റ്റിലായ ലിവിയ

Club World Cup: മെസിയുടെ ​വിജയ​ഗോൾ എന്നുറപ്പിച്ച നിമിഷം, തകർപ്പൻ സേവിലൂടെ തട്ടിയകറ്റി അൽ അഹ്ലി ​ഗോൾകീപ്പർ, ക്ലബ് ലോകകപ്പിൽ ഇന്റർമയാമിക്ക് സമനിലതുടക്കം

നിലമ്പൂരിലെ പെട്ടി വിഷയം നാടകം; കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണമെന്ന് എം സ്വരാജ്

മലയാളത്തിലും സോംബി പടം, സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാമത്തെ എന്‍ട്രി; 'ജാംബി' ടീസര്‍ പുറത്ത്