ഗള്‍ഫ് രാജ്യങ്ങള്‍ ചുട്ട് പൊള്ളുന്നു; ജീവനക്കാര്‍ക്ക് ജോലിക്കിടെ വിശ്രമം, മതിയായ തണല്‍ എന്നിവ ഉറപ്പാക്കണം; നിയമം ലംഘിച്ചാല്‍ കനത്തപിഴ; ഉച്ചവിശ്രമ നിയമങ്ങള്‍ പ്രഖ്യാപിച്ചു

ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കനത്തതോടെ ഉച്ചവിശ്രമ നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഗള്‍ഫില്‍ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് യുഎഇയിലാണ്. 51.6 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു മേയില്‍ യുഎഇയില്‍ അനുഭവപ്പെട്ടത്. ചൂട് ഉയര്‍ന്നതോടെ അതിരൂക്ഷ പൊടിക്കാറ്റാണ് ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലും. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന പുറംജോലിചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഉച്ചവിശ്രമ നിയമം കര്‍ശനമായിയത്.

ജോലിക്കിടെ വിശ്രമം, മതിയായ തണല്‍, പ്രാഥമിക ചികിത്സാസൗകര്യം, ആവശ്യത്തിന് കുടിവെള്ളം എന്നിവയെല്ലാം തൊഴിലുടമ നല്‍കിയിരിക്കണം. നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരേ കനത്തപിഴ ഉള്‍പ്പെടെ കടുത്തശിക്ഷാനടപടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നതിലൂടെ മരണം ഉള്‍പ്പെടെ സംഭവിക്കുമെന്നതിനാലാണ് പ്രതി വര്‍ഷം ഉച്ചവിശ്രമം നടപ്പാക്കുന്നത്.

യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ഈ മാസം 15 മുതല്‍ ഉച്ചവിശ്രമനിയമം നടപ്പിലാകും. യുഎഇയില്‍ സെപ്റ്റംബര്‍ 15 വരെയാണ് ചട്ടം പ്രാബല്യത്തിലുണ്ടാവുക. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണിവരെ പുറംതൊഴിലാളികള്‍ക്ക് വിശ്രമം നല്‍കിയിരിക്കണം എന്നതാണ് നിയമം. വ്യവസ്ഥതെറ്റിക്കുന്ന കമ്പനികള്‍ക്കെതിരേ ഓരോ തൊഴിലാളിയ്ക്കും 5000 ദിര്‍ഹം വരെയും ഒന്നിലേറെ പേരെങ്കില്‍ അരലക്ഷം ദിര്‍ഹം വരെയും പിഴ ഈടാക്കും. സൗദി അറേബ്യയില്‍ ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് നിയമം നടപ്പാക്കുന്നത്. നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്ക് ഒരു തൊഴിലാളിയ്ക്ക് 3000 റിയാല്‍ വീതമാണ് പിഴചുമത്തുക. നിയമലംഘനം തുടര്‍ന്നാല്‍ പിഴസംഖ്യ ഇരട്ടിയാക്കും. ബഹ്റൈനില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാല് വരെയാണ് നിയമം നടപ്പാക്കുന്നത്. നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്ക് 1000 ദിനാര്‍ പിഴയും തടവുമാണ് ശിക്ഷ.

ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ഈ മാസം ഒന്ന് മുതല്‍ ഉച്ചവിശ്രമനിയമം പ്രാബല്യത്തിലായി. ഖത്തറില്‍ രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് മൂന്നരവരെ പുറം തൊഴിലാളികള്‍ക്ക് വിശ്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചട്ടം സെപ്റ്റംബര്‍ 15-ന് അവസാനിക്കുകയും ചെയ്യും. മോട്ടോര്‍ ബൈക്കുകളില്‍ ഡെലിവറി നടത്തുന്ന തൊഴിലാളികള്‍ക്കും ചട്ടം ബാധകമാണ്. തൊഴില്‍മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകളും നടക്കുന്നുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ