ഗള്‍ഫ് രാജ്യങ്ങള്‍ ചുട്ട് പൊള്ളുന്നു; ജീവനക്കാര്‍ക്ക് ജോലിക്കിടെ വിശ്രമം, മതിയായ തണല്‍ എന്നിവ ഉറപ്പാക്കണം; നിയമം ലംഘിച്ചാല്‍ കനത്തപിഴ; ഉച്ചവിശ്രമ നിയമങ്ങള്‍ പ്രഖ്യാപിച്ചു

ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കനത്തതോടെ ഉച്ചവിശ്രമ നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഗള്‍ഫില്‍ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് യുഎഇയിലാണ്. 51.6 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു മേയില്‍ യുഎഇയില്‍ അനുഭവപ്പെട്ടത്. ചൂട് ഉയര്‍ന്നതോടെ അതിരൂക്ഷ പൊടിക്കാറ്റാണ് ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലും. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന പുറംജോലിചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഉച്ചവിശ്രമ നിയമം കര്‍ശനമായിയത്.

ജോലിക്കിടെ വിശ്രമം, മതിയായ തണല്‍, പ്രാഥമിക ചികിത്സാസൗകര്യം, ആവശ്യത്തിന് കുടിവെള്ളം എന്നിവയെല്ലാം തൊഴിലുടമ നല്‍കിയിരിക്കണം. നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരേ കനത്തപിഴ ഉള്‍പ്പെടെ കടുത്തശിക്ഷാനടപടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നതിലൂടെ മരണം ഉള്‍പ്പെടെ സംഭവിക്കുമെന്നതിനാലാണ് പ്രതി വര്‍ഷം ഉച്ചവിശ്രമം നടപ്പാക്കുന്നത്.

യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ഈ മാസം 15 മുതല്‍ ഉച്ചവിശ്രമനിയമം നടപ്പിലാകും. യുഎഇയില്‍ സെപ്റ്റംബര്‍ 15 വരെയാണ് ചട്ടം പ്രാബല്യത്തിലുണ്ടാവുക. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണിവരെ പുറംതൊഴിലാളികള്‍ക്ക് വിശ്രമം നല്‍കിയിരിക്കണം എന്നതാണ് നിയമം. വ്യവസ്ഥതെറ്റിക്കുന്ന കമ്പനികള്‍ക്കെതിരേ ഓരോ തൊഴിലാളിയ്ക്കും 5000 ദിര്‍ഹം വരെയും ഒന്നിലേറെ പേരെങ്കില്‍ അരലക്ഷം ദിര്‍ഹം വരെയും പിഴ ഈടാക്കും. സൗദി അറേബ്യയില്‍ ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് നിയമം നടപ്പാക്കുന്നത്. നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്ക് ഒരു തൊഴിലാളിയ്ക്ക് 3000 റിയാല്‍ വീതമാണ് പിഴചുമത്തുക. നിയമലംഘനം തുടര്‍ന്നാല്‍ പിഴസംഖ്യ ഇരട്ടിയാക്കും. ബഹ്റൈനില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാല് വരെയാണ് നിയമം നടപ്പാക്കുന്നത്. നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്ക് 1000 ദിനാര്‍ പിഴയും തടവുമാണ് ശിക്ഷ.

ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ഈ മാസം ഒന്ന് മുതല്‍ ഉച്ചവിശ്രമനിയമം പ്രാബല്യത്തിലായി. ഖത്തറില്‍ രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് മൂന്നരവരെ പുറം തൊഴിലാളികള്‍ക്ക് വിശ്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചട്ടം സെപ്റ്റംബര്‍ 15-ന് അവസാനിക്കുകയും ചെയ്യും. മോട്ടോര്‍ ബൈക്കുകളില്‍ ഡെലിവറി നടത്തുന്ന തൊഴിലാളികള്‍ക്കും ചട്ടം ബാധകമാണ്. തൊഴില്‍മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകളും നടക്കുന്നുണ്ട്.

Latest Stories

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു