കോച്ചുകളുടെ നിറത്തിനും ഒരു കാരണമുണ്ട് !

ഇന്ത്യയിലെ യാത്രകളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒരു കാര്യമാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യാത്രക്കാരെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യാൻ സഹായിക്കുന്ന ഇന്ത്യൻ റെയിൽവേയിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന നിരവധി കാര്യങ്ങളുണ്ട്. ഓരോ യാത്രകളിലും വ്യത്യസ്ത നിറങ്ങൾ നൽകിയിരിക്കുന്ന കോച്ചുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ നിറങ്ങൾ വെറും ഭംഗിയ്ക്ക് വേണ്ടിയാണ് നൽകിയിരിക്കുന്നത് എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി.

ഈ നിറങ്ങൾ യഥാർത്ഥത്തിൽ കോച്ചിൻ്റെ തരത്തിൻ്റെയും അത് പ്രദാനം ചെയ്യുന്ന സുഖസൗകര്യങ്ങളെയുമാണ് കാണിക്കുന്നത്. ഓരോ നിറവും ഓരോ തരത്തിലുള്ള കോച്ചുകളെയാണ് സൂചിപ്പിക്കുന്നത്. ബജറ്റ് യാത്രക്കാർക്കുള്ള സീറ്റുകൾ മുതൽ ദീർഘദൂര യാത്രകൽ ചെയ്യുന്നവർക്കുള്ള എയർകണ്ടീഷൻ ചെയ്തതും കൂടുതൽ സൗകര്യപ്രദവുമായ സീറ്റുകളെയും ഈ നിറങ്ങൾ സൂചിപ്പിക്കുന്നത്. ആളുകൾക്ക് തങ്ങളുടേത് ഏത് കോച്ച് ആണെന്നും അവരുടെ യാത്രയിൽ എന്തൊക്കെ സൗകര്യങ്ങൾ പ്രതീക്ഷിക്കാം എന്നും ഈ സംവിധാനം വഴി മനസിലാക്കാം.

ഇന്ത്യൻ റെയിൽവേയിൽ, പ്രത്യേകിച്ച് രാജധാനി, ശതാബ്ദി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ നീല നിറത്തിലുള്ള കോച്ചുകളാണ് കൂടുതലായി കാണപ്പെടുന്നവ. വേഗതയ്ക്കും സുഖസൗകര്യങ്ങൾക്കും മുൻ‌തൂക്കം നൽകി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഇവ. ഇവയുടെ ഏകദേശ വേഗത മണിക്കൂറിൽ 70 മുതൽ 140 കിലോമീറ്റർ വരെയാണ്. സ്റ്റീൽ കൊണ്ടാണ് കോച്ചുകൾ നിർമ്മിച്ചിരിക്കുന്നത്. എയർ ബ്രേക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. നല്ല ഇരിപ്പിടം, കാറ്ററിംഗ് സേവനങ്ങൾ എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഈ കോച്ചുകളിൽ ഉണ്ടാകും. നീല നിറം ഉയർന്ന നിലവാരത്തിലുള്ള യാത്രയുടെ അടയാളമായാണ് കണക്കാക്കപ്പെടുന്നത്. സുഖപ്രദമായ യാത്ര ആഗ്രഹിക്കുന്ന യാത്രക്കാരാണ് ഇത്തരം ട്രെയിനുകളിൽ യാത്ര ചെയ്യാറുള്ളത്.

ചുവന്ന കോച്ചുകൾ ലിങ്ക് ഹോഫ്മാൻ ബുഷ് കോച്ചുകൾ എന്നും അറിയപ്പെടാറുണ്ട്. 2000-കളുടെ തുടക്കത്തിലാണ് ഇന്ത്യൻ റെയിൽവേ ചുവന്ന കോച്ചുകൾ ആരംഭിച്ചത്. സാധാരണയായി പഞ്ചാബിലെ കപൂർത്തലയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഈ അലുമിനിയം അധിഷ്ഠിത കോച്ചുകൾ വളരെ ഭാരം കുറഞ്ഞതും മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ളവയുമാണ്. പ്രീമിയം സർവീസ് എന്ന ലേബലോടെയാണ് ചുവപ്പ് നിറത്തിലുള്ള ട്രെയിനുകൾ എത്തുന്നത്. വേഗതയും ആഡംബരവും സൗകര്യവും ആസ്വദിച്ച് യാത്ര ചെയ്യാൻ ആഗ്രഹമുള്ള യാത്രക്കാർ ഏറെ തിരഞ്ഞെടുക്കാറുള്ള രാജധാനി ശതാബ്ദി പോലുള്ള ട്രെയിനുകളിൽ ഇത്തരം കോച്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കോച്ചുകൾ പൂർണ്ണമായും ഡിസ്ക് ബ്രേക്കുകളോട് കൂടിയ ആധുനിക സൗകര്യങ്ങളാലാണ് പ്രവർത്തിക്കുന്നത്., ഇത് വളരെ സുഖപ്രദമായ യാത്രാനുഭവമാണ് പ്രദാനം ചെയ്യുന്നത്.

വിവിധ എക്സ്പ്രസ് ട്രെയിനുകളിൽ ലഭ്യമായ മറ്റൊരു പ്രധാന കോച്ചാണ് പച്ച നിറത്തിലുള്ള കോച്ചുകൾ. നീല, ചുവപ്പ് കോച്ചുകൾ പോലെ എയർ കണ്ടീഷനിംഗ് ഉള്ളതാണെങ്കിലും പച്ച കോച്ചുകളിലെ യാത്രകൾക്ക് പൊതുവെ ചിലവ് കുറവാണ്. താങ്ങാനാവുന്ന വിലയിൽ സൗകര്യങ്ങളും ലഭിക്കുന്നു എന്നതാണ് പച്ച നിറം കൊണ്ട് ഉദേശിക്കുന്നത്.

നീല, ചുവപ്പ്, പച്ച എന്നിവ കൂടാതെ ഇന്ത്യൻ റെയിൽവേയിൽ മറ്റ് പല തരത്തിലുള്ള കോച്ചുകളും ഉൾപ്പെടുന്നുണ്ട്. വളരെ താങ്ങാനാവുന്നതും എയർകണ്ടീഷൻ ചെയ്യാത്തതുമായവയാണ് മഞ്ഞ കോച്ചുകൾ. അതേസമയം ബ്രൗൺ കോച്ചുകൾ രാത്രി യാത്രകൾക്കുള്ള സ്ലീപ്പർ ബർത്ത് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. പർപ്പിൾ നിറത്തിലുള്ള കോച്ചുകൾ അത്യാധുനിക സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. വൈറ്റ് കോച്ചുകൾ പ്രധാന മതപരമായ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു. സാധാരണയായി നഗരങ്ങളിൽ ചെറു യാത്രകൾക്കായി അറിയപ്പെടുന്നവയാണ് ഓറഞ്ച് കോച്ചുകൾ. ക്രീം, നീല കോച്ചുകൾ റിസർവ് ചെയ്ത സെക്കൻഡ് ക്ലാസ് താമസസൗകര്യത്തെയാണ് കാണിക്കുന്നത്.ഇന്ത്യൻ റെയിൽവേയുടെ കോച്ചുകളുടെ കളർ കോഡുകൾ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യംതന്നെയാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ