കോച്ചുകളുടെ നിറത്തിനും ഒരു കാരണമുണ്ട് !

ഇന്ത്യയിലെ യാത്രകളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒരു കാര്യമാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യാത്രക്കാരെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യാൻ സഹായിക്കുന്ന ഇന്ത്യൻ റെയിൽവേയിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന നിരവധി കാര്യങ്ങളുണ്ട്. ഓരോ യാത്രകളിലും വ്യത്യസ്ത നിറങ്ങൾ നൽകിയിരിക്കുന്ന കോച്ചുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ നിറങ്ങൾ വെറും ഭംഗിയ്ക്ക് വേണ്ടിയാണ് നൽകിയിരിക്കുന്നത് എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി.

ഈ നിറങ്ങൾ യഥാർത്ഥത്തിൽ കോച്ചിൻ്റെ തരത്തിൻ്റെയും അത് പ്രദാനം ചെയ്യുന്ന സുഖസൗകര്യങ്ങളെയുമാണ് കാണിക്കുന്നത്. ഓരോ നിറവും ഓരോ തരത്തിലുള്ള കോച്ചുകളെയാണ് സൂചിപ്പിക്കുന്നത്. ബജറ്റ് യാത്രക്കാർക്കുള്ള സീറ്റുകൾ മുതൽ ദീർഘദൂര യാത്രകൽ ചെയ്യുന്നവർക്കുള്ള എയർകണ്ടീഷൻ ചെയ്തതും കൂടുതൽ സൗകര്യപ്രദവുമായ സീറ്റുകളെയും ഈ നിറങ്ങൾ സൂചിപ്പിക്കുന്നത്. ആളുകൾക്ക് തങ്ങളുടേത് ഏത് കോച്ച് ആണെന്നും അവരുടെ യാത്രയിൽ എന്തൊക്കെ സൗകര്യങ്ങൾ പ്രതീക്ഷിക്കാം എന്നും ഈ സംവിധാനം വഴി മനസിലാക്കാം.

ഇന്ത്യൻ റെയിൽവേയിൽ, പ്രത്യേകിച്ച് രാജധാനി, ശതാബ്ദി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ നീല നിറത്തിലുള്ള കോച്ചുകളാണ് കൂടുതലായി കാണപ്പെടുന്നവ. വേഗതയ്ക്കും സുഖസൗകര്യങ്ങൾക്കും മുൻ‌തൂക്കം നൽകി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഇവ. ഇവയുടെ ഏകദേശ വേഗത മണിക്കൂറിൽ 70 മുതൽ 140 കിലോമീറ്റർ വരെയാണ്. സ്റ്റീൽ കൊണ്ടാണ് കോച്ചുകൾ നിർമ്മിച്ചിരിക്കുന്നത്. എയർ ബ്രേക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. നല്ല ഇരിപ്പിടം, കാറ്ററിംഗ് സേവനങ്ങൾ എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഈ കോച്ചുകളിൽ ഉണ്ടാകും. നീല നിറം ഉയർന്ന നിലവാരത്തിലുള്ള യാത്രയുടെ അടയാളമായാണ് കണക്കാക്കപ്പെടുന്നത്. സുഖപ്രദമായ യാത്ര ആഗ്രഹിക്കുന്ന യാത്രക്കാരാണ് ഇത്തരം ട്രെയിനുകളിൽ യാത്ര ചെയ്യാറുള്ളത്.

ചുവന്ന കോച്ചുകൾ ലിങ്ക് ഹോഫ്മാൻ ബുഷ് കോച്ചുകൾ എന്നും അറിയപ്പെടാറുണ്ട്. 2000-കളുടെ തുടക്കത്തിലാണ് ഇന്ത്യൻ റെയിൽവേ ചുവന്ന കോച്ചുകൾ ആരംഭിച്ചത്. സാധാരണയായി പഞ്ചാബിലെ കപൂർത്തലയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഈ അലുമിനിയം അധിഷ്ഠിത കോച്ചുകൾ വളരെ ഭാരം കുറഞ്ഞതും മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ളവയുമാണ്. പ്രീമിയം സർവീസ് എന്ന ലേബലോടെയാണ് ചുവപ്പ് നിറത്തിലുള്ള ട്രെയിനുകൾ എത്തുന്നത്. വേഗതയും ആഡംബരവും സൗകര്യവും ആസ്വദിച്ച് യാത്ര ചെയ്യാൻ ആഗ്രഹമുള്ള യാത്രക്കാർ ഏറെ തിരഞ്ഞെടുക്കാറുള്ള രാജധാനി ശതാബ്ദി പോലുള്ള ട്രെയിനുകളിൽ ഇത്തരം കോച്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കോച്ചുകൾ പൂർണ്ണമായും ഡിസ്ക് ബ്രേക്കുകളോട് കൂടിയ ആധുനിക സൗകര്യങ്ങളാലാണ് പ്രവർത്തിക്കുന്നത്., ഇത് വളരെ സുഖപ്രദമായ യാത്രാനുഭവമാണ് പ്രദാനം ചെയ്യുന്നത്.

വിവിധ എക്സ്പ്രസ് ട്രെയിനുകളിൽ ലഭ്യമായ മറ്റൊരു പ്രധാന കോച്ചാണ് പച്ച നിറത്തിലുള്ള കോച്ചുകൾ. നീല, ചുവപ്പ് കോച്ചുകൾ പോലെ എയർ കണ്ടീഷനിംഗ് ഉള്ളതാണെങ്കിലും പച്ച കോച്ചുകളിലെ യാത്രകൾക്ക് പൊതുവെ ചിലവ് കുറവാണ്. താങ്ങാനാവുന്ന വിലയിൽ സൗകര്യങ്ങളും ലഭിക്കുന്നു എന്നതാണ് പച്ച നിറം കൊണ്ട് ഉദേശിക്കുന്നത്.

നീല, ചുവപ്പ്, പച്ച എന്നിവ കൂടാതെ ഇന്ത്യൻ റെയിൽവേയിൽ മറ്റ് പല തരത്തിലുള്ള കോച്ചുകളും ഉൾപ്പെടുന്നുണ്ട്. വളരെ താങ്ങാനാവുന്നതും എയർകണ്ടീഷൻ ചെയ്യാത്തതുമായവയാണ് മഞ്ഞ കോച്ചുകൾ. അതേസമയം ബ്രൗൺ കോച്ചുകൾ രാത്രി യാത്രകൾക്കുള്ള സ്ലീപ്പർ ബർത്ത് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. പർപ്പിൾ നിറത്തിലുള്ള കോച്ചുകൾ അത്യാധുനിക സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. വൈറ്റ് കോച്ചുകൾ പ്രധാന മതപരമായ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു. സാധാരണയായി നഗരങ്ങളിൽ ചെറു യാത്രകൾക്കായി അറിയപ്പെടുന്നവയാണ് ഓറഞ്ച് കോച്ചുകൾ. ക്രീം, നീല കോച്ചുകൾ റിസർവ് ചെയ്ത സെക്കൻഡ് ക്ലാസ് താമസസൗകര്യത്തെയാണ് കാണിക്കുന്നത്.ഇന്ത്യൻ റെയിൽവേയുടെ കോച്ചുകളുടെ കളർ കോഡുകൾ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യംതന്നെയാണ്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ