70% ദമ്പതികൾക്കും ഒറ്റയ്ക്ക് കിടക്കാൻ താൽപര്യമെന്ന് പുതിയ പഠനം; ഇന്ത്യയിൽ സ്ലീപ് ഡിവോഴ്സ് വർധിക്കുന്നു

ഉറക്കം എന്നത് ഒരു മനുഷ്യന് ആവശ്യമായ ഘടകമാണ്. ആരോഗ്യത്തോടെ മുന്നോട്ടു പോകാൻ ശരിയായ ഉറകം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴിതാ ചില ഞെട്ടിക്കുന്ന പഠനവിവരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ദമ്പതികളാണെങ്കിലും ശരിയായ ഉറക്കം ലഭിക്കാനായി വെവ്വേറെ മുറികളിൽ ഉറങ്ങുന്നുന്നവരുടെ എണ്ണം കൂടിവരികയാണെന്നതാണ് പുതിയ പഠനത്തിൽ കണ്ടെത്തിയത്.

റെസ്‌മെഡിന്റെ 2025ലെ ഗ്ലോബൽ സ്ലീപ്പ് സർവേ പ്രകാരം 78 ശതമാനം ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ദമ്പതികൾ വെവ്വേറെ മുറികളിൽ ഉറങ്ങുന്നത്. തൊട്ടുപിന്നിൽ ചെെനയാണ് – 67 ശതമാനം. ദക്ഷിണ കൊറിയയാണ് മൂന്നാം സ്ഥാനത്ത് – 65 ശതമാനം.

യുകെയിലും യുഎസിലും പങ്കാളികളിൽ ഒരുമിച്ച് ഉറങ്ങാറാണ് പതിവെങ്കിലും 50 ശതമാനം മനുഷ്യർക്കും ഒറ്റയ്ക്കു ഉറങ്ങാനാണ് താല്പര്യം എന്ന് കണ്ടെത്തി. പങ്കാളിയുടെ കൂർക്കംവലി, ഉച്ചത്തിലുള്ള ശ്വാസോച്ഛ്വാസം, കിടക്കയിൽ സ്‌ക്രീൻ ഉപയോഗം എന്നിവയാണ് ഒറ്റയ്ക്ക് കിടക്കാനുള്ള കാരണങ്ങളിൽ പ്രധാനമെന്ന് ഗവേഷകർ പറയുന്നു.

ഒരുമിച്ച് ഉറങ്ങുന്നതിനു അതിന്റെതായ ഗുണങ്ങൾ ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പങ്കാളിയുമായി കിടക്ക പങ്കിടുന്നത് ലവ് ഹോർമോണായ ഓക്സിടോസിൻ പുറത്തുവിടുന്നതിന് കാരണമാകുന്നു എന്നും, ഇതിലൂടെ വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിന് സഹായകരമാണെന്നും പഠനത്തിൽ പറയുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ