പൂക്കളങ്ങളുടെ ഓണക്കാലത്ത്‌ മേനി നി(മ)റച്ച് 'പൂമ്പാറ്റ'കളെത്തും എംബ്രോയ്ഡറി നൂലില്‍ ചാരുതയോടെ....

കോവിഡ് ആശങ്കയിലും ഓണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങിക്കൊണ്ടിരിക്കേ,
പൂര്‍ണമായും എംബ്രോയ്ഡറി നൂലില്‍ നെയ്‌തെടുത്ത വര്‍ണ്ണ വസ്ത്രവൈവിധ്യത്തിലൂടെ ഓണത്തുമ്പിയെ അണിയിച്ചൊരുക്കുകയാണ് സ്മൃതി സൈമണ്‍. ഓണം സ്‌പെഷ്യലായി കുന്നത്തൂര്‍ മനയുടെ പശ്ചാത്തലത്തില്‍ എടുത്ത ഫോട്ടോ ഷൂട്ടിലൂടെയാണ് വാടാനപ്പള്ളി സ്മൃതി കോളജ് പ്രിന്‍സിപ്പലും കോസ്റ്റ്യൂം ഡിസൈനറുമായ സൈമണ്‍ “ഓണത്തുമ്പി” എന്ന ഈ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരിക്കുന്നത്.
ശലഭ വസ്ത്രം ധരിച്ച സുന്ദരികള്‍
പൂക്കളത്തിന്‍ ചാരുതയോടെ
ഓണക്കോടിയുടെ അത്യപൂര്‍വ്വകാഴ്ചയാണൊരുക്കുന്നത്.
ബട്ടര്‍ഫ്ളൈ യുടെ മാതൃക യില്‍
ഡിസൈന്‍ ചെയ്ത ബ്ലൗസ് തയ്‌ച്ചെടുക്കാന്‍ ഒന്നര മാസം വേണ്ടിവന്നു. ഇതിനായി വ്യത്യസ്ത നിറങ്ങളിലുള്ള നൂലുകള്‍ ഒന്നിച്ചു നെയ്യുന്ന മെഷിനും തയ്യല്‍ക്കാരേയും കണ്ടെത്താനുള്ള അന്വേഷണം മാസങ്ങ ളോളം തുടര്‍ന്നു. ഒടുവില്‍ കണ്ണൂരിലാണ് ഇത് നിര്‍മിച്ചെടുത്തത് പലപ്പോഴും നൂലിന്റെ ലഭ്യതക്കുറവു മൂലം നിറങ്ങള്‍ മാറ്റേണ്ടി വന്നു.ഡിസൈനിലും ചില തിരുത്തലുകള്‍ വരുത്തി.
എംബ്രോയ്ഡറി വര്‍ക്കില്‍ നിരവധി വസ്ത്രങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും എംബ്രോയ്ഡറിനൂല്‍കൊണ്ട് മാത്രമായി വസ്ത്രം നെയ്‌തെടുത്തുവെന്നതാണ് ഈ കോസ്റ്റ്യൂം കൂടുതല്‍ വ്യത്യസ്തമാക്കുന്നത്.

എംബ്രോയ്ഡറി നൂലില്‍ നെയ്‌തെടുത്ത ചിത്രശലഭ മാതൃകയിലുള്ള ബ്ലൗസിന്റെ ഇരു ഭാഗവും ഒരുപോലെയാണ്.
ശലഭ ഡിസൈന് അപാകത വരാതിരിക്കാന്‍ ബട്ടനും സിബും ബ്ലൗസിന്റെ മുന്‍ ഭാഗത്തോ പിന്നിലോ വയ്ക്കാതെ കൈമറ വരുന്ന ഒരു വശത്താണ് പിടിപ്പിച്ചിട്ടുള്ളത്. ബ്ലൗസിന് തൈക്കുമ്പോള്‍ ഡിസൈന്‍ വികൃതമാകാതിരിക്കാന്‍
കലാവൈഭവത്തോടെ
വിദഗ്ധമായി ശ്രദ്ധിച്ചിട്ടുണ്ട്.
തയ്യല്‍ ജോലി ഉള്‍പ്പെടെ 10,000 രൂപയാണ് ബ്ലൗസിനും, സ്‌ക്രട്ടിനും ചെലവായത്.ഇത്തരത്തില്‍ അപൂര്‍വ്വതയും മനോഹാരിതയും ഇഴചേര്‍ന്ന ബ്ലൗസുകളാണ് മോഡലുകളുടെ സഹായത്തോടെ ഓണക്കാഴ്ചയായി അവതരിപ്പിക്കുന്നത്. ഇതോടൊപ്പം മോഡേണ്‍,ട്രെഢീഷണല്‍ എന്നിങ്ങനെയായി സെറ്റ് മുണ്ട്,സെറ്റ് സാരി,ആണ്‍ കുട്ടികളുടെ ജുബ്ബ,ഷര്‍ട്ട് എന്നിവയും ഒരുക്കിട്ടുണ്ട്. വര്‍ത്തമാന കാലത്തി റ്റെ പരിമിതികളില്‍ നിന്നുള്ള ഈ ഫോട്ടോ ഷൂട്ട് ഓണക്കാലത്ത് മലയാളികള്‍ ക്ക് വേറിട്ട ദൃശ്യ വിരുന്ന ആയിരിക്കും

നേരത്തെ പ്രകൃതി എന്ന പേരില്‍ സൈമണ്‍ രൂപകല്പന ചെയ്ത ഫോട്ടോ ഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.പനയോല,കവുങ്ങിന്‍ ഓല,കാറ്റാടി ഇല എന്നിവയില്‍ തുന്നിച്ചേര്‍ത്ത വസ്ത്രങ്ങളാണ്
കാടിന്റെ പശ്ചാത്തലത്തില്‍
പ്രകൃതിയുടെ ദൃശ്യ വിരുന്നൊരുക്കിയത്.പരിസ്ഥിതിയെ നശിപ്പിക്കാതെ തന്നെ
ഈവിധം മനുഷ്യരെ സൗന്ദര്യ സങ്കല്പനങ്ങളിലേയ്ക്ക് അടുപ്പിക്കാന്‍ കഴിയുമെന്ന് അടയാളപ്പെടുത്തുന്നതു കൂടിയായിരുന്നു അന്നത്തെ ഫോട്ടോ ഷൂട്ട്.പഴയ പത്രക്കടലാസുകളിലും കോഴിത്തൂവലിലും വ്യത്യസ്ത വസ്ത്രങ്ങള്‍ നെയ്‌തെടുത്തും സൈമണ്‍ പ്രശംസ പിടിച്ചു പറ്റി.


സ്മൃതി സൈമന് സഹായിയായി ഷെറിന്‍ പ്രിന്‍സന്‍,കെ ടി ഷിലി എന്നിവര്‍ ഓണം ഷൂട്ട് കോസ്റ്റ്യൂം ഡിസൈനിങ്ങില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്‌റ്റൈലിഷ്: വിലാഷ് ഇഷ്ടം,എഡിറ്റിങ് ജിതിന്‍ പുലിക്കോട്ടില്‍ എന്നിവരുടേതാണ്.സുമേഷ് മുല്ലശേരിയുടെ ക്യാമറയ്ക്ക് അക്ഷയ്,പ്രജിത്ത് എന്നിവര്‍ സഹായികളായി പ്രവര്‍ത്തിക്കുന്നു.സിന്ധു പ്രദീപിന്റെ
മേക്കപ്പണിഞ്ഞ്

മോഡലുകളാകുന്നത് ഐശ്വര്യ നിള, ദീപ്തി ദേവ്,ശ്രീലക്ഷ്മി മോഹനന്‍,ബിബീഷ് കുട്ടന്‍,അലൈന്‍ മേച്ചേരി എന്നിവരാണ്.എസ് സുജീഷാണ് നിര്‍മ്മാണ നിര്‍വ്വഹണം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ