പുക മറയ്ക്കുള്ളിലെ ഭീകരൻ ! ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാം; എന്താണ് ഡ്രൈ ഐസ് ?

ഡ്രൈ ഐസ്… കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധനേടുകയാണ് ഡ്രൈ ഐസ് അഥവാ ലിക്വിഡ് നൈട്രജൻ എന്ന വില്ലൻ. അടുത്തിടെ ഒരു കുട്ടി ഡ്രൈ ഐസ് ചേർത്ത ബിസ്കറ്റ് കഴിക്കുന്നതും ശേഷം കരയുകയും അസ്വസ്ഥനാവുകയും ചെയ്യുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഈ കുട്ടി മരിച്ചു എന്ന തരത്തിൽ പ്രചാരണങ്ങളും ഉണ്ടായി. എന്നാൽ കുട്ടിയെ ഉടൻ തന്നെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിക്കുകയും ചെയ്തിരുന്നു.

ഹരിയാനയിലെ ഗുരുഗാവിൽ അഞ്ചുപേർ ആശുപത്രിയിലായ സംഭവത്തിൽ വില്ലനായതും ഡ്രൈ ഐസ് തന്നെയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെ മൗത്ത് ഫ്രഷ്നർ എന്ന് കരുതി കഴിച്ചത് ഡ്രൈ ഐസ് ആയിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ഉള്ളിൽ ചെന്നതിന് തൊട്ടുപിന്നാലെ തന്നെ വായ പൊള്ളുന്ന അവസ്ഥയും ഛർദ്ദിയും രക്തസ്രാവവും ഉണ്ടായിരുന്നു. ഇവരുടെ വിഡിയോയും ഏവരെയും ഭയപെടുത്തിരുന്നു.

പക്ഷെ പറഞ്ഞു വരുന്നത് ഇതൊന്നുമല്ല… കാഴ്ചശക്തിയും സംസാരശേഷിയും നഷ്ടപ്പെടുമെന്ന് മാത്രമല്ല, മരണം സംഭവിക്കാൻ പോലും കാരണമാകുന്ന ഈ ഭക്ഷ്യവസ്തുക്കൾ ആളുകൾ ഇപ്പോഴും അതിന്റെ അനന്തരഫലങ്ങൾ അറിയാതെ കഴിക്കുന്നുണ്ട് എന്നതാണ്.

ഇനി എന്താണ് ഡ്രൈ ഐസ് എന്ന് പരിശോധിക്കാം… കാർബൺ ഡൈ ഓക്സൈഡ് അഥവാ CO2 വാതകം തണുപ്പിച്ച് ഘനീഭവിച്ചാണ് ഡ്രൈ ഐസ് ഉണ്ടാക്കുന്നത്. ശീതീകരിച്ച നിലയിലുള്ള ലിക്വിഡ് നൈട്രജന്റെ താപനില മൈനസ് 196 ഡിഗ്രിയാണ്. ഇതു പുറത്തേക്ക് എടുത്ത് പൂജ്യം ഡിഗ്രിയിലേക്ക് എത്തുമ്പോഴേക്കും പുകയായി മാറും. ഇത് കഴിക്കുന്നതോടെ വായ, തൊണ്ട, അന്നനാളം തുടങ്ങിയവയ്ക്ക് ഗുരുതരമായ പ്രശ്നനങ്ങൾ ഉണ്ടാകുന്നു.

1900 കളുടെ തുടക്കത്തിലാണ് ഡ്രൈ ഐസ് കണ്ടെത്തിയത്. തുടർന്ന് 1920കളിൽ വാണിജ്യ ഉൽപ്പാദനം ആരംഭിക്കുകയും ചെയ്തു. ഇതൊരു കൂളിംഗ് ഏജന്റായാണ് ഉപയോഗിക്കുന്നത്. വ്യാവസായിക ആവശ്യത്തിനുള്ള ഫ്രീസിങ്, ചില്ലിങ് എന്നിവയ്ക്ക് വേണ്ടിയാണ് ഡ്രൈ ഐസ് പ്രധനമായും ഉപയോഗിക്കുന്നത്. മാത്രമല്ല, ഡ്രൈ ഐസ് ഭക്ഷ്യവസ്തുവായി ഉപയോഗിക്കാൻ പാടില്ലെന്നും അധികൃതർ പറയുന്നുണ്ട്.

മത്സ്യമാംസാദികൾ, പാൽ എന്നിവയെല്ലാം കേടു കൂടാതെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനും ഇത് പ്രധാനമായും ഉപയോഗിക്കുന്നുണ്ട്. സാധനങ്ങളുടെ കയറ്റുമതി സമയത്ത് ചീത്തയാകാതിരിക്കാൻ വേണ്ടിയാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. വേഗത്തിൽ ഉരുകില്ല എന്നതുകൊണ്ടാണ് ഇവയ്ക്ക് വിപണിയിൽ സ്വീകാര്യത ലഭിക്കുന്നത്.

മെഡിക്കൽ, ഫുഡ് ആൻഡ് ബിവറേജ്, ഗവേഷണരംഗം തുടങ്ങിയ മേഖലകളിൽ വിവിധ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കുന്നുണ്ട്. ഇത് കൂടാതെ ചില പരിപാടികളിൽ പുകയും മഞ്ഞുമൊക്കെ പോലെയുള്ള സ്പെഷ്യൽ ഇഫക്ടുകൾക്കായും ഉപയോഗിക്കാറുണ്ട്. ഇവ നേരിട്ട് കൈ ഉപയോഗിച്ച് എടുക്കരുത് എന്ന് നിർദ്ദേശിക്കാറുണ്ട്. കൂടാതെ ഇവ ഉപയോഗിക്കുന്നത് സംബന്ധിച്ചും കൃത്യമായ നിർദ്ദേശങ്ങൾ നൽകും.

ഐസ് ഓക്സിജനുമായി ചേരുമ്പോൾ ശ്വാസം മുട്ടൽ അടക്കമുള്ള പ്രശ്നങ്ങൾ വരെയുണ്ടാകും. കുറഞ്ഞ വായുസഞ്ചാരമുള്ളതോ ചെറിയ മുറിയിലോ ആയിരിക്കും വലിയ അളവിൽ ഡ്രൈ ഐസ് സൂക്ഷിക്കുക. CO2 വാതകം അടിഞ്ഞുകൂടാൻ ഇത് ഇടയാക്കുകയും തലവേദന, ആശയക്കുഴപ്പം,  ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ പോലുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നതിനും കാരണമാകുന്നു.

കഴിക്കുമ്പോൾ വായിൽ നിന്നും പുക വരും എന്നതുകൊണ്ട് തന്നെ കുട്ടികളെയാണ് ഇത് കൂടുതലായി ആകർഷിക്കുന്നത്. ഉത്സവം, പാർട്ടികൾ, കല്യാണം തുടങ്ങി നിരവധി പേരെത്തുന്ന സ്ഥലങ്ങളിലാണ് ഇവ വിൽക്കുന്നത്. കുട്ടികളുടെ ജീവനു ഭീഷണിയായ ഡ്രൈ ഐസ് ചേർത്തുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിൽപനയ്ക്ക് ചെന്നൈയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

ഡ്രൈ ഐസ് ചേർത്ത ബിസ്കറ്റും മറ്റ് ഭക്ഷ്യവസ്തുക്കളും കുട്ടികൾക്കു നൽകുന്നതും നിരോധിച്ചിരിക്കുകയാണ്. നിർദേശം ലംഘിക്കുന്നവർക്കെതിരെ 10 വർഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് ചുമത്തുക. പുക ബിസ്കറ്റ് കഴിച്ച കുട്ടിക്കു ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ വീഡിയോ പ്രചരിച്ച പശ്ചാത്തലത്തിലാണ് നടപടി.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍