കുട്ടിയാനയുടെയും അമ്മയുടെയും പകലുറക്കം; കാവലായി ഇരുപതോളം കാട്ടാനകള്‍

കുട്ടിയാനയും അമ്മയും കിടന്നുറങ്ങുമ്പോള്‍ ഇരുപതോളം കാട്ടാനകള്‍ അവര്‍ക്ക് കാവല്‍ നില്‍ക്കുന്ന വളരെ വ്യത്യസ്തമായ കാഴ്ചയ്ക്കാണ് അടിമാലിയിലെ ജനങ്ങള്‍ വെള്ളിയാഴ്ച രാവിലെ സാക്ഷ്യം വഹിച്ചത്. അടിമാലി മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്താണ് സംഭവം.

ആനക്കൂട്ടങ്ങളുടെ വിഹാര കേന്ദ്രമാണ് ഇവിടം. സാധാരണയായി വൈകുന്നേരങ്ങളിലാണ് ഇവിടെ ആനകളുടെ കൂട്ടത്തെ കാണാറുള്ളത്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി വെള്ളിയാഴ്ച രാവിലെ ഇവിടെ ആനകള്‍ എത്തി. പതിവില്‍ വിപരീതമായി ആനക്കൂട്ടത്തെ കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ശ്രദ്ധിച്ചപ്പോഴാണ് പുല്‍പ്പരപ്പില്‍ മുട്ടിയുരുമ്മി കിടന്ന ഉറങ്ങുന്ന് അമ്മയാനയെയും കുട്ടിയാനയെയും കണ്ടത്.

കൂട്ടത്തിലുണ്ടായ കുട്ടിയാനയാണ് ആദ്യം കിടന്നത്. പിന്നാലെ അമ്മയും കിടന്നു. പരിസരം പോലും മറന്ന് ഒരു മണിക്കൂറോളം നേരമാണ് ആനകള്‍ കിടന്നുറങ്ങിയത്. ഇവര്‍ ഉറങ്ങി എഴുന്നേല്‍ക്കുന്നത് വരെ കൂടെ ഉണ്ടായിരുന്ന ഇരുപതോളം കാട്ടാനകള്‍ ഒരിഞ്ച് സ്ഥലം മാറാതെ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് കാവലായി നില്‍ക്കുകയായിരുന്നു. പിന്നീട് ഈ ആനകള്‍ കുട്ടിയാനയ്ക്കും അമ്മയ്ക്കും ചുറ്റും വട്ടമിട്ട് നടക്കാനും തുടങ്ങി. ഇതാണ് കാഴ്ചക്കാരെ അതിശയിപ്പിച്ചത്.

വേനല്‍ക്കാലമായതിനാല്‍ വെള്ളം കുടിക്കാനായി ഈ പ്രദേശത്തേക്ക് ആനകള്‍ വരുന്നത് കൂടിയിട്ടുണ്ട്. ഓരിലെ വെള്ളം കുടിച്ചതിനെ തുടര്‍ന്ന മത്ത് പിടിച്ച് ആനകള്‍ക്ക് മയക്കം വന്നതാകും എന്നാണ് നാട്ടുകാര്‍ കരുതുന്നത്. ഒരു മണിക്കൂര്‍ നീണ്ട പകലുറക്കത്തിന് ശേഷം ഉണര്‍ന്ന അമ്മയും കുട്ടിയാനയും ആനക്കൂട്ടത്തോടൊപ്പം നിമിഷങ്ങല്‍ക്കുളഅലില്‍ കാട്ടിലേക്ക് മടങ്ങി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക