കുട്ടിയാനയുടെയും അമ്മയുടെയും പകലുറക്കം; കാവലായി ഇരുപതോളം കാട്ടാനകള്‍

കുട്ടിയാനയും അമ്മയും കിടന്നുറങ്ങുമ്പോള്‍ ഇരുപതോളം കാട്ടാനകള്‍ അവര്‍ക്ക് കാവല്‍ നില്‍ക്കുന്ന വളരെ വ്യത്യസ്തമായ കാഴ്ചയ്ക്കാണ് അടിമാലിയിലെ ജനങ്ങള്‍ വെള്ളിയാഴ്ച രാവിലെ സാക്ഷ്യം വഹിച്ചത്. അടിമാലി മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്താണ് സംഭവം.

ആനക്കൂട്ടങ്ങളുടെ വിഹാര കേന്ദ്രമാണ് ഇവിടം. സാധാരണയായി വൈകുന്നേരങ്ങളിലാണ് ഇവിടെ ആനകളുടെ കൂട്ടത്തെ കാണാറുള്ളത്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി വെള്ളിയാഴ്ച രാവിലെ ഇവിടെ ആനകള്‍ എത്തി. പതിവില്‍ വിപരീതമായി ആനക്കൂട്ടത്തെ കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ശ്രദ്ധിച്ചപ്പോഴാണ് പുല്‍പ്പരപ്പില്‍ മുട്ടിയുരുമ്മി കിടന്ന ഉറങ്ങുന്ന് അമ്മയാനയെയും കുട്ടിയാനയെയും കണ്ടത്.

കൂട്ടത്തിലുണ്ടായ കുട്ടിയാനയാണ് ആദ്യം കിടന്നത്. പിന്നാലെ അമ്മയും കിടന്നു. പരിസരം പോലും മറന്ന് ഒരു മണിക്കൂറോളം നേരമാണ് ആനകള്‍ കിടന്നുറങ്ങിയത്. ഇവര്‍ ഉറങ്ങി എഴുന്നേല്‍ക്കുന്നത് വരെ കൂടെ ഉണ്ടായിരുന്ന ഇരുപതോളം കാട്ടാനകള്‍ ഒരിഞ്ച് സ്ഥലം മാറാതെ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് കാവലായി നില്‍ക്കുകയായിരുന്നു. പിന്നീട് ഈ ആനകള്‍ കുട്ടിയാനയ്ക്കും അമ്മയ്ക്കും ചുറ്റും വട്ടമിട്ട് നടക്കാനും തുടങ്ങി. ഇതാണ് കാഴ്ചക്കാരെ അതിശയിപ്പിച്ചത്.

വേനല്‍ക്കാലമായതിനാല്‍ വെള്ളം കുടിക്കാനായി ഈ പ്രദേശത്തേക്ക് ആനകള്‍ വരുന്നത് കൂടിയിട്ടുണ്ട്. ഓരിലെ വെള്ളം കുടിച്ചതിനെ തുടര്‍ന്ന മത്ത് പിടിച്ച് ആനകള്‍ക്ക് മയക്കം വന്നതാകും എന്നാണ് നാട്ടുകാര്‍ കരുതുന്നത്. ഒരു മണിക്കൂര്‍ നീണ്ട പകലുറക്കത്തിന് ശേഷം ഉണര്‍ന്ന അമ്മയും കുട്ടിയാനയും ആനക്കൂട്ടത്തോടൊപ്പം നിമിഷങ്ങല്‍ക്കുളഅലില്‍ കാട്ടിലേക്ക് മടങ്ങി.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ