വില കൂടിയ ആഭരണങ്ങളോടൊപ്പം കറുത്ത ചരട്; ഇന്ത്യയിലെ സമ്പന്ന കുടുംബം അന്ധവിശ്വാസികളോ?

കൈയിലും കാലിലും കഴുത്തിലും കറുത്ത ചരട് ധരിച്ച് നടക്കുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പ്രാധാന്യം നൽകുന്ന നിരവധി ആളുകൾ വിശ്വാസത്തിന്റെ ഭാഗമായി തന്നെ കഴുത്തിലും കാലിലും കൈയ്യിലും എല്ലാം ചരടുകൾ ജപിച്ച് കെട്ടാറുണ്ട്. കറുത്ത നൂൽ നമ്മളെ ദൃഷ്ടി ദോഷത്തിൽ നിന്ന് സംരക്ഷിക്കുമെന്നാണ് പൊതുവെയുള്ള വിശാസം.

എന്നാൽ ഈയിടെയായി കറുത്ത ചരടിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിലടക്കം നിറയുന്നത്… അതിന് കാരണമായത് അംബാനി കുടുംബവും ! ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും പ്രീ വെഡിങ് ആഘോഷവേളയിൽ മനോഹരവും വിലകൂടിയതുമായ ആഭരണങ്ങളാണ് അംബാനി കുടുംബത്തിലെ സ്ത്രീകൾ ധരിച്ചത്.

എന്നാൽ ആഭരണങ്ങളെക്കാൾ കൂടുതലായി ആളുകൾ ശ്രദ്ധിച്ചത് അതിനൊപ്പം ധരിച്ചിരുന്ന കറുത്ത ചരടായിരുന്നു. അംബാനി കുടുംബത്തിലെ സ്ത്രീകൾ അടക്കമുള്ളവർ കൈത്തണ്ടയിൽ കറുത്ത ചരട് ധരിച്ചിരിക്കുന്നത് എന്തിനാണ്സം എന്ന സംശയമാണ് പലർക്കും.

പ്രീ വെഡിങ് ആഘോഷങ്ങളിൽ, മെറ്റ് ഗാലയിലെത്തിയ ബ്ലെയ്ക്ക് ലൈവ്‌ലിയുടെ അതേ ഡിസൈനിലുള്ള രാധിക മർച്ചൻ്റിൻ്റെ വെർസെസ് ഗൗൺ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇഷ അംബാനി തൻ്റെ അപൂർവ കോച്ചർ ഗൗണുകളിൽ ആണ് പ്രത്യക്ഷപ്പെട്ടത്. അംബാനി സ്ത്രീകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായത് അവരെല്ലാം കൈത്തണ്ടയിൽ ധരിച്ചിരുന്ന ഒരു കറുത്ത ചരട് ആയിരുന്നു.

കിടിലൻ ഡ്രസ്സിംഗ് സെൻസിന് പേരുകേട്ട നിത അംബാനി തന്നെയായിരുന്നു ആഘോഷങ്ങളിലെ ശ്രദ്ധാകേന്ദ്രം നിത അംബാനിയുടെ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ഇൻറർനെറ്റിൽ ശ്രദ്ധ നേടിയത്. വിലകൂടിയ ആഭരണങ്ങളുടെയും വിലകൂടിയ വസ്ത്രങ്ങളുടെയും പേരിൽ നിത അംബാനി എപ്പോഴും വാർത്തകളിൽ നിറയാറുമുണ്ട്. നിത അംബാനിയുടെ കൈത്തണ്ടയിലും പലപ്പോഴും ഒരു നൂൽ കെട്ടിയതായി കാണപ്പെടാറുണ്ട്.

എന്നാൽ അംബാനി കുടുംബത്തിലെ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും കറുത്ത ചരട് കെട്ടിയതായി ചിത്രങ്ങളിൽ കാണാൻ സാധിക്കും. അനന്ത് അംബാനിയുടെ കയ്യിൽ കറുത്ത നൂൽ കെട്ടിയിരിക്കുന്നത് പ്രീ വെഡിങ് ആഘോഷപരിപാടികളിൽ നിന്നുള്ള ചിത്രങ്ങളിൽ കാണാം. എന്തിനാണ് ഈ കറുത്ത ചരട് അല്ലെങ്കിൽ കറുത്ത നൂൽ ആളുകൾ കൈയിൽ ധരിക്കുന്നത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

കൈത്തണ്ടയിലോ കണങ്കാലിലോ ധരിക്കുന്ന കറുത്ത നൂൽ ദുഷിച്ച കണ്ണ് അല്ലെങ്കിൽ കണ്ണേറിൽ നിന്നുള്ള സംരക്ഷണത്തെ പ്രതിനിധീകരിക്കുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. വിശ്വാസമനുസരിച്ച്, കറുത്ത നൂൽ നെഗറ്റീവ് എനർജികൾക്കെതിരായ ഒരു കവചമായി പ്രവർത്തിക്കുന്നു എന്നാണ് പറയപ്പെടുന്നത്.

ചരട് ജപിച്ചു കെട്ടിയാൽ ദൃഷ്ടിദോഷം, ശത്രുദോഷം ,ബാധാദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം. ശരീരത്തിലെയും നാം നിൽക്കുന്ന ചുറ്റുപാടുകളിലെയും നെഗറ്റീവ് എനർജിയെ ഒഴിവാക്കാൻ കറുത്ത ചരട് സഹായിക്കുമെന്നാണ് പഠനങ്ങൾ വരെ പറയുന്നത്.

ശനി ഗ്രഹത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ശനി ദേവനുമായി കറുത്ത നൂൽ ബന്ധപ്പെട്ടിരിക്കുന്നു എന്നും വിശ്വാസമുണ്ട്. കറുത്ത നൂൽ ധരിക്കുന്നത് ഭാഗ്യം വർദ്ധിപ്പിക്കുമെന്നും സാമ്പത്തിക അഭിവൃദ്ധി കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. നമ്മുടെ നാട്ടിലും ഇത്തരത്തിൽ കറുത്ത ചരട് ധരിച്ചവരെ കാണാറുണ്ട്.

ചില ആളുകൾ ഇത് രോഗശാന്തി പ്രക്രിയയെ ത്വരിതപ്പെടുത്തുമെന്നും വിശ്വസിക്കുന്നു.
എന്നാൽ ഇതൊന്നും അല്ലാതെ വെറുതെ ഫാഷന്റെ ഭാഗമായും മിക്ക പെൺകുട്ടികളും കാലിൽ കറുത്ത ചരട് ധരിക്കാറുണ്ട്.

അതേസമയം, ഇത്രയും ധനികരായ അംബാനി കുടുംബത്തിലെ സ്ത്രീകൾ വില കൂടിയ ആഭരണങ്ങളോടൊപ്പം ഒരു കറുത്ത നൂൽ കെട്ടിയതാണ് പലരുടെയും കണ്ണിലുടക്കിയത്. ഇത്രയും വിദ്യാഭ്യാസമുള്ള, കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബം അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നോ? എന്നാണ് പലരും ചോദിക്കുന്നത്.

Latest Stories

സഞ്ജുവിന് പകരം ജഡേജയെയോ റുതുരാജിനെയോ തരണമെന്ന് രാജസ്ഥാൻ, ചെന്നൈയുടെ പ്രതികരണം ഇങ്ങനെ

IPL 2026: 'ആളുകൾ അദ്ദേഹത്തിനായി ധാരാളം പണം ചെലവഴിക്കും'; വരാനിരിക്കുന്ന മിനി-ലേലത്തിൽ ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്ന് പ്രവചനം

Asia Cup 2025: “നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മോശമായി ഇന്ത്യ ഞങ്ങളെ തോൽപ്പിക്കും”; പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കാൻ പ്രാർത്ഥിച്ച് പാക് മുൻ താരം

പാലിയേക്കര ടോള്‍: ഇത്രയും മോശം റോഡില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്; 'ഞാന്‍ ആ വഴി പോയിട്ടുണ്ട്', ദേശീയ പാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

കോഹ്‌ലിയുമായുള്ള താരതമ്യമാണ് ബാബർ അസമിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണം: അഹമ്മദ് ഷെഹ്സാദ്

അനധികൃത സ്വത്ത് സമ്പാദനകേസ്; എം ആര്‍ അജിത് കുമാറിന് ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജു സാംസണിന്റെ കൈമാറ്റം നടക്കില്ല: ആർ. അശ്വിൻ

“അഷസ് പോലെ നിലവാരം മികച്ചതായി തോന്നിയില്ല″: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മികച്ചതാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ച് മൈക്കൽ ആതർട്ടൺ

സഞ്ജു സാംസണെ പുറത്താക്കി പകരം ആ താരത്തെ കൊണ്ട് വരണം: ദീപ്‌ദാസ് ഗുപ്ത

'വിഭജനകാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ നാള്‍ കൂടിയാണ് വിഭജന ഭീതി ദിനം, അവരുടെ മനക്കരുത്തിനെ ആദരിക്കാനുള്ള ദിവസം'; പ്രധാനമന്ത്രി