ഈ രാജ്യത്ത് ആളുകളെ ശല്യപ്പെടുത്തിയാൽ ജയിലിൽ കിടക്കേണ്ടിവരും

ലോകത്തിലെ മിക്ക രാജ്യങ്ങളിലും നമുക്ക് വിചിത്രമെന്ന തോന്നിപ്പിക്കുന്ന ചില നിയമങ്ങളുണ്ട്. വിചിത്രമെന്ന് മാത്രമല്ല, ചില സമയങ്ങളിൽ ഈ നിയമങ്ങൾ കൊണ്ട് ആ രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെടാനും ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. ജർമ്മനിയിൽ പെട്രോൾ തീരുന്നത് മുതൽ സിംഗപ്പൂരിൽ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് വരെ, നമ്മുടെ രാജ്യത്ത് സാധാരണമെന്ന് കരുതുന്ന ഇത്തരത്തിലുള്ള കാര്യങ്ങൾ അവിടെ നിയമവിരുദ്ധമാണ്. ഇതുപോലെ ആളുകളെ ശല്യപെടുത്തിയാൽ പിഴയോ ജയിൽ ശിക്ഷയോ ലഭിച്ചേക്കാവുന്ന ഒരു രാജ്യമാണ് ഫിലിപ്പീൻസ്. 1930-ലെ പുതുക്കിയ ശിക്ഷ നിയമത്തിലാണ് ‘ശല്യം ചെയ്യൽ’ കുറ്റകൃത്യമായി ഫിലിപ്പീൻസ് ഉൾപ്പെടുത്തിയത്. നിയമ പ്രകാരം ശല്യപ്പെടുത്തുന്നതോ അന്യായമായി വഴക്കുണ്ടാകുകയോ ചെയ്യുന്ന ഒരാളിൽ നിന്ന് 200 പെസോ (899 രൂപ) പിഴ ഈടാക്കാനോ 30 ദിവസം വരെ തടവുശിക്ഷ വിധിക്കുകയോ ചെയ്തേക്കാം. ഇത്തരത്തിൽ ഒരാളെ ശല്യപെടുത്തി അയാളിൽ ദേഷ്യം വരുത്തിയാൽ ശല്യപ്പെടുത്തുന്നയാൾ ശിക്ഷിക്കപ്പെടാൻ ബാധ്യസ്ഥരാണെന്നാണ് നിയമം പറയുന്നത്.

ഇഷ്ടമില്ലാത്ത രീതിയിലോ ശല്യം ചെയ്യുന്ന രീതിയിലോ ഒരാൾ പ്രവർത്തിച്ചാൽ അയാൾക്കെതിരെ കേസ് കൊടുക്കാൻ ഏതൊരാൾക്കും അവകാശമുണ്ട്. വാക്കുകൾ, പ്രവർത്തികൾ. ആംഗ്യങ്ങൾ തുടങ്ങി ഏത് വിധത്തിൽ ശല്യം ചെയ്താലും നിങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യപ്പെടുകയോ അന്വേഷണത്തിൽ കുറ്റം തെളിയുകയോ ചെയ്താൽ 30 ദിവസം വരെ തടവു ശിക്ഷ ലഭിക്കുമെന്നാണ് ഫിലിപ്പീൻസിലെ നിയമം പറയുന്നത്. 2020-ൽ ഈ ശിക്ഷാനിയമത്തിൽ പിന്നീട് ഒരു ഭേദഗതി വരുത്തിയിരുന്നു. അതിൽ അന്യായമായി ഒരു വ്യക്തിയിൽ അസ്വസ്ഥത ഉണ്ടാക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഈ നിയമത്തിന്‍റെ കീഴിൽ കൊണ്ട് വരികയാണ് ചെയ്തത്. കൂടാതെ വർഷങ്ങളായി പിഴയായി ചുമത്തിയിരുന്ന 200 പെസോ 5,000 പെസോയായി (7,500 രൂപ) ഉയർത്തുകയും ചെയ്‌തു. പിഴത്തുക 25% വർധിപ്പിച്ചതോടെ നിയമം കൂടുതൽ ഗൗരവതരമായി മാറി. വിനോദസഞ്ചാരികൾ ആണ് കൂടുതലായും ഇത്തരം നിയമങ്ങൾ മൂലം പ്രശ്നത്തിൽ അകപ്പെടാറുള്ളതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ക്യൂവിൽ നിൽക്കുകയും ആരെയെങ്കിലും തള്ളുകയോ ചെയ്താൽ പോലും ശല്യപ്പെടുത്തലായി കണക്കാക്കും. നിങ്ങൾ തള്ളിയ വ്യക്തി പരാതി നൽകിയാൽ പിഴ അടയ്‌ക്കാൻ നിങ്ങൾ ബാധ്യസ്ഥരാണെന്ന് ചുരുക്കം.

ലോകമെമ്പാടും ഇത്തരത്തിലുള്ള ഒരുപാട് നിയമങ്ങൾ നിലവിലുണ്ട്. ഇന്ത്യയിലേക്കാൾ കൂടുതൽ സ്വാതന്ത്ര്യം ആസ്വദിക്കുന്നുവെന്ന് പറയപ്പെടുന്ന രാജ്യങ്ങളിൽ പോലും വിചിത്രമായ നിയമങ്ങൾ കാണാൻ സാധിക്കും. ഇംഗ്ലണ്ടിൽ പട്ടം പറത്തുന്നത് മെട്രോപൊളിറ്റൻ പോലീസ് ആക്ട് 1839 പ്രകാരം നിയമവിരുദ്ധമാണ്. എന്നാൽ നിങ്ങളുടെ പട്ടം പറത്തുന്നത് ഏതെങ്കിലും വഴിയാത്രക്കാരനെ ശല്യപ്പെടുത്തിയാൽ മാത്രമേ നിങ്ങൾക്ക് പിഴ ചുമത്തേണ്ടതുള്ളൂ. സിംഗപ്പൂരിൽ 1992 മുതൽ ച്യൂയിംഗ് ഗം നിയമവിരുദ്ധമാണ്. നിങ്ങൾക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ ബെൽജിയത്തിൽ പൊതുസ്ഥലത്ത് ഗെയിമുകൾ കളിക്കാൻ പാടില്ല. കൂടാതെ മരത്തിൽ കയറുന്നതും കുറ്റകൃത്യമാണെന്ന് മാത്രമല്ല പിഴയും ലഭിക്കും. സ്വീഡിഷ് ബാറുകളിൽ നൃത്തം ചെയ്യുന്നവർക്ക് ഡാൻസ് ലൈസൻസ് ഇല്ലെങ്കിൽ ബാർ ഉടമകളിൽ നിന്ന് പിഴ ഈടാക്കാം എന്നതും ചില ഇപ്പോഴും നിലനിൽക്കുന്ന ചില വിചിത്രമായ നിയമങ്ങളാണ്.

ഓരോ രാജ്യങ്ങൾക്കും ഓരോ നിയമവ്യവസ്ഥകളുണ്ട്. നിസാരമെന്ന് തോന്നുന്ന പല കാര്യങ്ങളും മറ്റൊരു രാജ്യത്ത് കടുത്ത ശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റകൃത്യങ്ങൾ ആയിരിക്കാം. അതിനാൽ ലോക രാജ്യങ്ങൾ ചുറ്റിക്കറങ്ങാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത്തരം നിയമങ്ങളെ കുറിച്ച് കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ