ഈ രാജ്യത്ത് ആളുകളെ ശല്യപ്പെടുത്തിയാൽ ജയിലിൽ കിടക്കേണ്ടിവരും

ലോകത്തിലെ മിക്ക രാജ്യങ്ങളിലും നമുക്ക് വിചിത്രമെന്ന തോന്നിപ്പിക്കുന്ന ചില നിയമങ്ങളുണ്ട്. വിചിത്രമെന്ന് മാത്രമല്ല, ചില സമയങ്ങളിൽ ഈ നിയമങ്ങൾ കൊണ്ട് ആ രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെടാനും ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. ജർമ്മനിയിൽ പെട്രോൾ തീരുന്നത് മുതൽ സിംഗപ്പൂരിൽ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് വരെ, നമ്മുടെ രാജ്യത്ത് സാധാരണമെന്ന് കരുതുന്ന ഇത്തരത്തിലുള്ള കാര്യങ്ങൾ അവിടെ നിയമവിരുദ്ധമാണ്. ഇതുപോലെ ആളുകളെ ശല്യപെടുത്തിയാൽ പിഴയോ ജയിൽ ശിക്ഷയോ ലഭിച്ചേക്കാവുന്ന ഒരു രാജ്യമാണ് ഫിലിപ്പീൻസ്. 1930-ലെ പുതുക്കിയ ശിക്ഷ നിയമത്തിലാണ് ‘ശല്യം ചെയ്യൽ’ കുറ്റകൃത്യമായി ഫിലിപ്പീൻസ് ഉൾപ്പെടുത്തിയത്. നിയമ പ്രകാരം ശല്യപ്പെടുത്തുന്നതോ അന്യായമായി വഴക്കുണ്ടാകുകയോ ചെയ്യുന്ന ഒരാളിൽ നിന്ന് 200 പെസോ (899 രൂപ) പിഴ ഈടാക്കാനോ 30 ദിവസം വരെ തടവുശിക്ഷ വിധിക്കുകയോ ചെയ്തേക്കാം. ഇത്തരത്തിൽ ഒരാളെ ശല്യപെടുത്തി അയാളിൽ ദേഷ്യം വരുത്തിയാൽ ശല്യപ്പെടുത്തുന്നയാൾ ശിക്ഷിക്കപ്പെടാൻ ബാധ്യസ്ഥരാണെന്നാണ് നിയമം പറയുന്നത്.

ഇഷ്ടമില്ലാത്ത രീതിയിലോ ശല്യം ചെയ്യുന്ന രീതിയിലോ ഒരാൾ പ്രവർത്തിച്ചാൽ അയാൾക്കെതിരെ കേസ് കൊടുക്കാൻ ഏതൊരാൾക്കും അവകാശമുണ്ട്. വാക്കുകൾ, പ്രവർത്തികൾ. ആംഗ്യങ്ങൾ തുടങ്ങി ഏത് വിധത്തിൽ ശല്യം ചെയ്താലും നിങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യപ്പെടുകയോ അന്വേഷണത്തിൽ കുറ്റം തെളിയുകയോ ചെയ്താൽ 30 ദിവസം വരെ തടവു ശിക്ഷ ലഭിക്കുമെന്നാണ് ഫിലിപ്പീൻസിലെ നിയമം പറയുന്നത്. 2020-ൽ ഈ ശിക്ഷാനിയമത്തിൽ പിന്നീട് ഒരു ഭേദഗതി വരുത്തിയിരുന്നു. അതിൽ അന്യായമായി ഒരു വ്യക്തിയിൽ അസ്വസ്ഥത ഉണ്ടാക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഈ നിയമത്തിന്‍റെ കീഴിൽ കൊണ്ട് വരികയാണ് ചെയ്തത്. കൂടാതെ വർഷങ്ങളായി പിഴയായി ചുമത്തിയിരുന്ന 200 പെസോ 5,000 പെസോയായി (7,500 രൂപ) ഉയർത്തുകയും ചെയ്‌തു. പിഴത്തുക 25% വർധിപ്പിച്ചതോടെ നിയമം കൂടുതൽ ഗൗരവതരമായി മാറി. വിനോദസഞ്ചാരികൾ ആണ് കൂടുതലായും ഇത്തരം നിയമങ്ങൾ മൂലം പ്രശ്നത്തിൽ അകപ്പെടാറുള്ളതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ക്യൂവിൽ നിൽക്കുകയും ആരെയെങ്കിലും തള്ളുകയോ ചെയ്താൽ പോലും ശല്യപ്പെടുത്തലായി കണക്കാക്കും. നിങ്ങൾ തള്ളിയ വ്യക്തി പരാതി നൽകിയാൽ പിഴ അടയ്‌ക്കാൻ നിങ്ങൾ ബാധ്യസ്ഥരാണെന്ന് ചുരുക്കം.

ലോകമെമ്പാടും ഇത്തരത്തിലുള്ള ഒരുപാട് നിയമങ്ങൾ നിലവിലുണ്ട്. ഇന്ത്യയിലേക്കാൾ കൂടുതൽ സ്വാതന്ത്ര്യം ആസ്വദിക്കുന്നുവെന്ന് പറയപ്പെടുന്ന രാജ്യങ്ങളിൽ പോലും വിചിത്രമായ നിയമങ്ങൾ കാണാൻ സാധിക്കും. ഇംഗ്ലണ്ടിൽ പട്ടം പറത്തുന്നത് മെട്രോപൊളിറ്റൻ പോലീസ് ആക്ട് 1839 പ്രകാരം നിയമവിരുദ്ധമാണ്. എന്നാൽ നിങ്ങളുടെ പട്ടം പറത്തുന്നത് ഏതെങ്കിലും വഴിയാത്രക്കാരനെ ശല്യപ്പെടുത്തിയാൽ മാത്രമേ നിങ്ങൾക്ക് പിഴ ചുമത്തേണ്ടതുള്ളൂ. സിംഗപ്പൂരിൽ 1992 മുതൽ ച്യൂയിംഗ് ഗം നിയമവിരുദ്ധമാണ്. നിങ്ങൾക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ ബെൽജിയത്തിൽ പൊതുസ്ഥലത്ത് ഗെയിമുകൾ കളിക്കാൻ പാടില്ല. കൂടാതെ മരത്തിൽ കയറുന്നതും കുറ്റകൃത്യമാണെന്ന് മാത്രമല്ല പിഴയും ലഭിക്കും. സ്വീഡിഷ് ബാറുകളിൽ നൃത്തം ചെയ്യുന്നവർക്ക് ഡാൻസ് ലൈസൻസ് ഇല്ലെങ്കിൽ ബാർ ഉടമകളിൽ നിന്ന് പിഴ ഈടാക്കാം എന്നതും ചില ഇപ്പോഴും നിലനിൽക്കുന്ന ചില വിചിത്രമായ നിയമങ്ങളാണ്.

ഓരോ രാജ്യങ്ങൾക്കും ഓരോ നിയമവ്യവസ്ഥകളുണ്ട്. നിസാരമെന്ന് തോന്നുന്ന പല കാര്യങ്ങളും മറ്റൊരു രാജ്യത്ത് കടുത്ത ശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റകൃത്യങ്ങൾ ആയിരിക്കാം. അതിനാൽ ലോക രാജ്യങ്ങൾ ചുറ്റിക്കറങ്ങാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത്തരം നിയമങ്ങളെ കുറിച്ച് കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ