ഈ രാജ്യത്ത് ആളുകളെ ശല്യപ്പെടുത്തിയാൽ ജയിലിൽ കിടക്കേണ്ടിവരും

ലോകത്തിലെ മിക്ക രാജ്യങ്ങളിലും നമുക്ക് വിചിത്രമെന്ന തോന്നിപ്പിക്കുന്ന ചില നിയമങ്ങളുണ്ട്. വിചിത്രമെന്ന് മാത്രമല്ല, ചില സമയങ്ങളിൽ ഈ നിയമങ്ങൾ കൊണ്ട് ആ രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെടാനും ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. ജർമ്മനിയിൽ പെട്രോൾ തീരുന്നത് മുതൽ സിംഗപ്പൂരിൽ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് വരെ, നമ്മുടെ രാജ്യത്ത് സാധാരണമെന്ന് കരുതുന്ന ഇത്തരത്തിലുള്ള കാര്യങ്ങൾ അവിടെ നിയമവിരുദ്ധമാണ്. ഇതുപോലെ ആളുകളെ ശല്യപെടുത്തിയാൽ പിഴയോ ജയിൽ ശിക്ഷയോ ലഭിച്ചേക്കാവുന്ന ഒരു രാജ്യമാണ് ഫിലിപ്പീൻസ്. 1930-ലെ പുതുക്കിയ ശിക്ഷ നിയമത്തിലാണ് ‘ശല്യം ചെയ്യൽ’ കുറ്റകൃത്യമായി ഫിലിപ്പീൻസ് ഉൾപ്പെടുത്തിയത്. നിയമ പ്രകാരം ശല്യപ്പെടുത്തുന്നതോ അന്യായമായി വഴക്കുണ്ടാകുകയോ ചെയ്യുന്ന ഒരാളിൽ നിന്ന് 200 പെസോ (899 രൂപ) പിഴ ഈടാക്കാനോ 30 ദിവസം വരെ തടവുശിക്ഷ വിധിക്കുകയോ ചെയ്തേക്കാം. ഇത്തരത്തിൽ ഒരാളെ ശല്യപെടുത്തി അയാളിൽ ദേഷ്യം വരുത്തിയാൽ ശല്യപ്പെടുത്തുന്നയാൾ ശിക്ഷിക്കപ്പെടാൻ ബാധ്യസ്ഥരാണെന്നാണ് നിയമം പറയുന്നത്.

ഇഷ്ടമില്ലാത്ത രീതിയിലോ ശല്യം ചെയ്യുന്ന രീതിയിലോ ഒരാൾ പ്രവർത്തിച്ചാൽ അയാൾക്കെതിരെ കേസ് കൊടുക്കാൻ ഏതൊരാൾക്കും അവകാശമുണ്ട്. വാക്കുകൾ, പ്രവർത്തികൾ. ആംഗ്യങ്ങൾ തുടങ്ങി ഏത് വിധത്തിൽ ശല്യം ചെയ്താലും നിങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യപ്പെടുകയോ അന്വേഷണത്തിൽ കുറ്റം തെളിയുകയോ ചെയ്താൽ 30 ദിവസം വരെ തടവു ശിക്ഷ ലഭിക്കുമെന്നാണ് ഫിലിപ്പീൻസിലെ നിയമം പറയുന്നത്. 2020-ൽ ഈ ശിക്ഷാനിയമത്തിൽ പിന്നീട് ഒരു ഭേദഗതി വരുത്തിയിരുന്നു. അതിൽ അന്യായമായി ഒരു വ്യക്തിയിൽ അസ്വസ്ഥത ഉണ്ടാക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഈ നിയമത്തിന്‍റെ കീഴിൽ കൊണ്ട് വരികയാണ് ചെയ്തത്. കൂടാതെ വർഷങ്ങളായി പിഴയായി ചുമത്തിയിരുന്ന 200 പെസോ 5,000 പെസോയായി (7,500 രൂപ) ഉയർത്തുകയും ചെയ്‌തു. പിഴത്തുക 25% വർധിപ്പിച്ചതോടെ നിയമം കൂടുതൽ ഗൗരവതരമായി മാറി. വിനോദസഞ്ചാരികൾ ആണ് കൂടുതലായും ഇത്തരം നിയമങ്ങൾ മൂലം പ്രശ്നത്തിൽ അകപ്പെടാറുള്ളതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ക്യൂവിൽ നിൽക്കുകയും ആരെയെങ്കിലും തള്ളുകയോ ചെയ്താൽ പോലും ശല്യപ്പെടുത്തലായി കണക്കാക്കും. നിങ്ങൾ തള്ളിയ വ്യക്തി പരാതി നൽകിയാൽ പിഴ അടയ്‌ക്കാൻ നിങ്ങൾ ബാധ്യസ്ഥരാണെന്ന് ചുരുക്കം.

ലോകമെമ്പാടും ഇത്തരത്തിലുള്ള ഒരുപാട് നിയമങ്ങൾ നിലവിലുണ്ട്. ഇന്ത്യയിലേക്കാൾ കൂടുതൽ സ്വാതന്ത്ര്യം ആസ്വദിക്കുന്നുവെന്ന് പറയപ്പെടുന്ന രാജ്യങ്ങളിൽ പോലും വിചിത്രമായ നിയമങ്ങൾ കാണാൻ സാധിക്കും. ഇംഗ്ലണ്ടിൽ പട്ടം പറത്തുന്നത് മെട്രോപൊളിറ്റൻ പോലീസ് ആക്ട് 1839 പ്രകാരം നിയമവിരുദ്ധമാണ്. എന്നാൽ നിങ്ങളുടെ പട്ടം പറത്തുന്നത് ഏതെങ്കിലും വഴിയാത്രക്കാരനെ ശല്യപ്പെടുത്തിയാൽ മാത്രമേ നിങ്ങൾക്ക് പിഴ ചുമത്തേണ്ടതുള്ളൂ. സിംഗപ്പൂരിൽ 1992 മുതൽ ച്യൂയിംഗ് ഗം നിയമവിരുദ്ധമാണ്. നിങ്ങൾക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ ബെൽജിയത്തിൽ പൊതുസ്ഥലത്ത് ഗെയിമുകൾ കളിക്കാൻ പാടില്ല. കൂടാതെ മരത്തിൽ കയറുന്നതും കുറ്റകൃത്യമാണെന്ന് മാത്രമല്ല പിഴയും ലഭിക്കും. സ്വീഡിഷ് ബാറുകളിൽ നൃത്തം ചെയ്യുന്നവർക്ക് ഡാൻസ് ലൈസൻസ് ഇല്ലെങ്കിൽ ബാർ ഉടമകളിൽ നിന്ന് പിഴ ഈടാക്കാം എന്നതും ചില ഇപ്പോഴും നിലനിൽക്കുന്ന ചില വിചിത്രമായ നിയമങ്ങളാണ്.

ഓരോ രാജ്യങ്ങൾക്കും ഓരോ നിയമവ്യവസ്ഥകളുണ്ട്. നിസാരമെന്ന് തോന്നുന്ന പല കാര്യങ്ങളും മറ്റൊരു രാജ്യത്ത് കടുത്ത ശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റകൃത്യങ്ങൾ ആയിരിക്കാം. അതിനാൽ ലോക രാജ്യങ്ങൾ ചുറ്റിക്കറങ്ങാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത്തരം നിയമങ്ങളെ കുറിച്ച് കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി