FACT CHECK: കടിച്ചാല്‍ അഞ്ചുമിനിട്ടിനുള്ളില്‍ മരണം; പുഴു 'ഭീകരന്‍' പ്രചാരണം സത്യമോ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ഒരു പുഴുവിന്റെ ചിത്രവും സ്ത്രീയുടെ ശബ്ദവുമായി ഒരു പ്രചരണം നടക്കുന്നുണ്ട്. പുഴുവിന്റെ ചിത്രത്തിനൊപ്പം തന്നെ മരിച്ച് കിടക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളും ഇവിടെ കാണാം. ചിത്രത്തിനൊപ്പം പ്രചരിക്കുന്ന ശബ്ദ സന്ദേശം ഇങ്ങനെ ‘ പുതിയതായി ഇറങ്ങിയ പുഴുവാണ്. കര്‍ണാടകയില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. നമ്മുടെ പച്ചക്കറി തോട്ടങ്ങളിലും കൃഷിയിടങ്ങളിലും എല്ലാം ഇത് വ്യാപകമായിട്ടുണ്ട്. കടിച്ചാല്‍ അഞ്ച് മിനിട്ടിനുള്ളില്‍ മരണം ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇതിനെ കണ്ടാലുടനെ ചുട്ടുകൊല്ലണമെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഈ സന്ദേശത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും തെറ്റാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇത് ലിമാകോഡിഡേ കുടുംബത്തില്‍ പെട്ട പുഴുവിന്റെ ചിത്രവാണിത്. ഒരുതരം നിശാശലഭത്തിന്റെ പുഴു. ഇതിന്റെ ശരീരത്തില്‍ നിറയെ ചെറിയ കൂര്‍ത്ത രോമമുണ്ട്. ഇത് ശരീരത്തില്‍ കൊണ്ടാല്‍ ചെറുതായി തുളച്ച് കയറും. രോമങ്ങളുടെ ചുവടറ്റത്ത് വിഷഗ്രന്ഥി ഉള്ളത് കൊണ്ട് തന്നെ മുള്ളു കൊള്ളും പോലെ അസ്വസ്ഥതയോ അല്ലെങ്കില്‍ വളരെ ചെറിയൊരു വേദനയോ ഉണ്ടാകാം. എന്നാല്‍ ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല.

ചിത്രത്തില്‍ കാണുന്ന പുഴുവുമായി ഇതിന് ബന്ധമില്ല. പല പ്രാണികളും സാധാരണക്കാര്‍ക്ക് അറിയില്ല. അതുകൊണ്ട് തന്നെയാണ് ഇത്തരക്കാര്‍ ഇത് മുതലെടുക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്