പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം; 'ലക്ഷ്യ' സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നതിനു പട്ടികജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ‘ലക്ഷ്യ’ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാല ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത. നിലവില്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്ന സമയത്ത് യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. പ്രായപരിധി 01.04.2023 ല്‍ 20-36 വയസ്.

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പരീശീലനാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ആകെ സീറ്റിന്റെ 25 ശതമാനം പട്ടികജാതിയിലെ ദുര്‍ബല വിഭാഗങ്ങള്‍ ആയ (വേടന്‍, നായാടി, അരുന്ധതിയാര്‍, ചക്കിലിയന്‍, കള്ളാടി) വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന അപേക്ഷകര്‍ക്കായി നീക്കിവയ്ക്കും. മികച്ച സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനങ്ങളുടെ ഒരു പട്ടിക ഐ.സി.എസ്.ഇ.റ്റി.എസ് തയാറാക്കിയിട്ടുണ്ട്.

എഴുത്തുപരീക്ഷയും അഭിമുഖവും വിജയിക്കുന്നവര്‍ക്ക് അവരുടെ താത്പര്യ പ്രകാരം സ്ഥാപനം തെരഞ്ഞെടുക്കാം. പരിശീലന പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥ ചെലവുകള്‍ക്ക് വിധേയമായി അനുവദിക്കും. സര്‍ക്കാര്‍ ഉത്തരവിലെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. ഐ.സി.എസ്.ഇ.റ്റി.എസ് പ്രിന്‍സിപ്പലിന്റെ പരിശോധനയുടെയും പഠന പുരോഗതി സംബന്ധിച്ച വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലായിരിക്കും സ്‌കോളര്‍ഷിപ്പ് തുക നല്‍കുക. കോഴ്സ് ഫീ പരമാവധി ഒരു ലക്ഷം രൂപയാണ്. ഹോസ്റ്റല്‍ ഫീ, സ്‌റ്റൈപന്റ് പ്രതിമാസം 5000 + 1000 (പരമാവധി പത്ത് മാസം വരെ), പ്രിലിംസ് എഴുത്തുപരീക്ഷാ പരിശീലനം: 10,000 രൂപ, മെയിന്‍സ് എഴുത്തു പരീക്ഷാ പരിശീലനം: 10,000 രൂപ, ബുക്ക് കിറ്റ് അലവന്‍സ്: 5,000 രൂപ എന്നിങ്ങനെയും ലഭിക്കും.

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാസിലബസ് അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ നടത്തുന്നത്. ഒബ്ജക്ടീവ് മാതൃകയില്‍ 100 മാര്‍ക്കിന്റെ 90 മിനിട്ട് ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്ക് ബാധകമായിരിക്കും. പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജീല്ലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററുകളില്‍ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്. കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും പ്രവേശന പരീക്ഷയുടെ നടത്തിപ്പ്.

ഐ.സി.എസ്.ഇ.റ്റി.എസ്-ന്റെ വെബ്സൈറ്റായ www.icsets.org മുഖേന ഓണ്‍ലൈനായി മാത്രം അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 30നു വൈകിട്ട് അഞ്ചു മണി.

പൂര്‍ണമല്ലാത്തതോ അനുബന്ധ രേഖകളുടെ പകര്‍പ്പുകള്‍ ഉള്ളടക്കം ചെയ്യാത്തതോ ആയ അപേക്ഷകള്‍ നിരസിക്കും. നിലവില്‍ ലക്ഷ്യ സ്‌കോളര്‍ഷിപ്പ് പദ്ധതി മുഖേന പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡും അഭിമുഖത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള അറിയിപ്പും അപേക്ഷയില്‍ രേഖപ്പെടുത്തിയ ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കും. പ്രവേശന പരീക്ഷയും തുടര്‍ന്നുള്ള അഭിമുഖവും സംബന്ധിച്ചുള്ള അറിയിപ്പുകള്‍ക്ക് വെബ്സൈറ്റ് പരിശോധിക്കണം. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2533272, 8547630004, 9446412579, www.icsets.org, icsets@gmail.com.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക