കര്‍ണാടക ടൊയോട്ട കാര്‍ നിര്‍മാണത്തിന്റെ ഹബ്ബാകും; മൂന്നാമത്തെ പ്ലാന്റിനായി 3,300 കോടി നിക്ഷേപിച്ച് കമ്പനി; പ്രതിവര്‍ഷം മൂന്നുലക്ഷം കാറുകള്‍; 14000 പേര്‍ക്ക് ജോലി; സിദ്ധരാമയ്യ മാജിക്ക്

കര്‍ണാടകയെ ജാപ്പനീസ് കമ്പനിയായ ടൊയോട്ടയുടെ ഏറ്റവും വലിയ കാര്‍ ഉല്‍പാദന യൂണിറ്റാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. ബിഡദിയില്‍ 3,300 കോടി രൂപയുടെ പുതിയ കാര്‍ നിര്‍മാണ പ്ലാന്റ് ആരംഭിക്കാനുള്ള തീരുമാനം ഉണ്ടായതോടെയാണ് കര്‍ണാടകയ്ക്ക് ഈ നേട്ടം സ്വന്തമായത്. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറി (ടി.കെ.എം.)ന്റെ ബിഡദിയിലെ മൂന്നാമത്തെ കാര്‍ നിര്‍മാണ ശാലയാണിത്.

പ്രതിവര്‍ഷം ഒരു ലക്ഷം കാറുകള്‍ പുറത്തിറക്കാന്‍ ശേഷിയുള്ളതായിരിക്കും പുതിയ പ്ലാന്റ്. ഇതുവഴി രണ്ടായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മസകസു യൊഷിമുറ എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍, കിര്‍ലോസ്‌കര്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍പേഴ്സണ്‍ ഗീതാഞ്ജലി കിര്‍ലോസ്‌കര്‍ എന്നിവര്‍ സംബന്ധിച്ചു.

ബിഡദിയില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ 1997-ലാണ് ആദ്യകാര്‍ നിര്‍മാണ പ്ലാന്റ് തുടങ്ങിയത്. 2010-ല്‍ രണ്ടാമത്തേതും. രണ്ട് പ്ലാന്റുകളിലുമായി പ്രതിവര്‍ഷം 3,10,000 കാറുകള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി നിലവിലുണ്ട്. 12000 ജീവനക്കാരാണ് കര്‍ണാടകയിലെ ഫാക്ടറികളില്‍ ടെയോട്ടയ്ക്ക് ഉള്ളത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ശ്രമലമായി കോടികളുടെ നിക്ഷേപമാണ് കര്‍ണാടകയില്‍ എത്തിയിരിക്കുന്നത്.ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാനുള്ള യുഎസ് ആസ്ഥാനമായുള്ള സി 4 വി (4,015 കോടി രൂപ), ദ്രവീകൃത പ്രകൃതിവാതക ടെര്‍മിനല്‍ സ്ഥാപിക്കാന്‍ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള എല്‍എന്‍ജി അലയന്‍സ് (2,250 കോടി രൂപ), അദാനി ഡാറ്റാ സെന്റര്‍ (5,000 കോടി രൂപ) എന്നിവയാണ് സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ കരാറില്‍ ഒപ്പുവച്ച മുന്‍നിര കമ്പനികള്‍.

ആപ്പിളിന്റെ ഏറ്റവും വലിയ കരാര്‍ നിര്‍മാതാക്കളായ ഫോക്സ്‌കോണ്‍ കര്‍ണാടകയില്‍ മറ്റൊരു നിര്‍മ്മാണ പ്ലാന്റും നിര്‍മിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 8,800 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഫോക്സ്‌കോണ്‍ ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റ് കമ്പനിയുടെ നിക്ഷേപം 14000-ലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സൂചന.

100 ഏക്കര്‍ സ്ഥലത്താണ് പദ്ധതി. തായ്വാനീസ് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന കരാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍ ഹൈദരാബാദിലെ ഒരു പുതിയ ഇലക്ട്രോണിക്സ് നിര്‍മ്മാണ കേന്ദ്രത്തില്‍ 4,000 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 200 ഏക്കറില്‍ മൊത്തം പദ്ധതികള്‍ വ്യാപിപ്പിച്ചേക്കും.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ