ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ഏറ്റെടുത്ത് എംഎ യൂസഫലി; മാള്‍ ഓഫ് മസ്‌കത്ത് നടത്തിപ്പ് ലുലു ഗ്രൂപ്പിന്; രണ്ടായിരം കോടി രൂപയുടെ നിക്ഷേപം; 200 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍

ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ മാള്‍ ഓഫ് മസ്‌കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പ് ഏറ്റെടുത്തു. ഇത് സംബന്ധിച്ച ദീര്‍ഘകാല കരാറില്‍ ലുലു ഗ്രൂപ്പും ഒമാന്‍ സര്‍ക്കാര്‍ സോവറീന്‍ ഫണ്ടായ തമാനി ഗ്ലോബലും തമ്മില്‍ ധാരണയായി. ഒമാന്‍ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അല്‍ യൂസഫ്, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഏ.വി. ആനന്ദും, തമാനി ഗ്ലോബല്‍ ബോര്‍ഡ് മെംബര്‍ അബ്ദുള്‍ അസീസ് അല്‍ മഹ്‌റൂഖിയുമാണ് കരാറില്‍ ഒപ്പ് വെച്ചത്.

രണ്ട് ദിവസമായി മസ്‌കത്തില്‍ നടക്കുന്ന ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. രണ്ടായിരം കോടി രൂപയുടെ (100 ദശലക്ഷം ഒമാനി റിയാല്‍) മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച മാളിലെ സൗകര്യങ്ങള്‍ കൂടുതല്‍ ആഗോളനിലവാരത്തിലേക്ക് ഉയര്‍ത്താനും ഉപഭോക്തൃ സേവനം ഏറ്റവും മികച്ചതാക്കാനുമാണ് ലുലു ഹോള്‍ഡിങ്ങ്‌സും താമണി ഗ്ലോബലും കൈകോര്‍ക്കുന്നത്.

ഉപഭോക്താകള്‍ക്ക് ഏറ്റവും ആധുനിക സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പദ്ധതിയുടെ സ്റ്റ്രാറ്റജിക് അഡൈ്വസറായി താമണി ഗ്ലോബല്‍ ലുലു ഹോള്‍ഡിങ്ങിസിനൊപ്പം പ്രവര്‍ത്തിക്കും. ഇരുപത് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള മാള്‍ ഓഫ് മസ്‌കത്തില്‍ ഒമാന്‍ അക്വേറിയം, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, നോവോ സിനിമാസ് അടക്കം ഇരുനൂറോളം റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളുണ്ട്.

മാള്‍ ഓഫ് മസ്‌കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇതിനു അവസരം നല്‍കിയ ഒമാന്‍ സുല്‍ത്താനും ഒമാന്‍ ഭരണകൂടത്തിനും എം.എ. യൂസഫലി നന്ദി പറഞ്ഞു. ഒമാന്‍ സുല്‍ത്താന്റെ ദീര്‍ഘവീക്ഷണമുള്ള നയങ്ങള്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് വഴിതുറക്കുന്നുവെന്നും മികച്ച നിക്ഷേപസൗഹൃദ സാഹചര്യമാണ് ഒമാനിലുള്ളത്. ദീര്‍ഘകാല പ്രാധാന്യത്തോടെയുള്ള പങ്കാളിത്തമാണിതെന്നും ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാകുകയാണ് ലക്ഷ്യമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു

ആഗോള നിലവാരത്തിലുള്ള കൂടുതല്‍ സേവനം ലഭ്യമാക്കാന്‍ ലുലു ഹോള്‍ഡിങ്ങ്‌സുമായുള്ള സഹകരണം സഹായമാകുമെന്ന് തമാനി ഗ്ലോബല്‍ ബോര്‍ഡ് മെംബര്‍ അബ്ദുല്‍ അസീസ് സലിം അല്‍ മഹ്രുഖി പറഞ്ഞു.

Latest Stories

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും