ഇലക്ട്രിക് വെഹിക്കിള്‍ യുഗം ഉടന്‍ അവസാനിക്കുമോ? സാമ്പത്തിക നേട്ടമുണ്ടാക്കുന്നത് ഹൈബ്രിഡ് വാഹനങ്ങളോ? അറിയേണ്ടതെല്ലാം

നിങ്ങള്‍ക്കും ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹമില്ലേ? അനുദിനം കാറുകളുടെ സാങ്കേതിക വിദ്യ വളരുന്ന കാലത്ത് നിങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്‍ ഏതാണ്? ഒരു പെട്രോള്‍ എന്‍ജിന്‍ ആയാലോ? ഇപ്പോഴത്തെ പെട്രോള്‍ വിലയില്‍ ഒരു പെട്രോള്‍ കാര്‍? എന്നാല്‍ ഡീസല്‍ ആയാലോ? പത്ത് വര്‍ഷത്തില്‍ ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് അപ്രത്യക്ഷമായേക്കും. അങ്ങനെയെങ്കില്‍ ഇവി ആയാലോ?

ആകെ കണ്‍ഫ്യൂഷന്‍ ആയല്ലേ. നിലവില്‍ നമുക്ക് പെട്രോള്‍ മാത്രം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളില്ല. 80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും ഉപയോഗിച്ചാണ് പെട്രോള്‍ ലഭിക്കുന്നത്. ഡീസലിലും സമാനമായ മാറ്റം വരാനിരിക്കുന്നു. 85 ശതമാനം എഥനോള്‍ ഉള്‍പ്പെടെയുള്ള മിശ്രിതം ഉള്‍പ്പെട്ടവയാണ് ഫ്‌ളക്‌സ് ഫ്യൂവലുകള്‍. ഇത്തരത്തില്‍ ഒന്നിലേറെ ഇന്ധനങ്ങളുടെ സംയുക്തങ്ങള്‍ ഉപയോഗിക്കുന്ന എന്‍ജിനുകളാണ് ഫ്‌ളക്‌സ് ഫ്യൂവല്‍ എന്‍ജിനുകള്‍ എന്നറിയപ്പെടുന്നത്.

ഇവയ്ക്ക് പുറമേ പെട്രോളിലും ഇലക്ട്രിക് പവറിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളും വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ വരാനിരിക്കുന്ന കാലത്ത് നാം ഏത് ഇന്ധനമാണ് തിരഞ്ഞെടുക്കേണ്ടത്. ഒറ്റവാക്കില്‍ ഇലക്ട്രിക് വാഹനങ്ങളെന്ന് പറയുന്നവര്‍ നിരവധിയാണ്.

അതിന് കാരണം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന സബ്‌സിഡി മുതല്‍ ഇന്ധന ചെലവില്‍ ഇവിയില്‍ നിന്ന് നേടാന്‍ സാധിക്കുന്ന സാമ്പത്തിക ലാഭം വരെയുണ്ട്. എന്നാല്‍ ഇവി നമുക്ക് പൂര്‍ണ്ണമായും ആശ്രയിക്കാവുന്ന വാഹനമാണോ? അല്ല എന്നാണ് ഉത്തരം. കാരണം ഇവിയില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക ലാഭം വരാനിരിക്കുന്ന ബാറ്ററി റീപ്ലേസ്‌മെന്റില്‍ നഷ്ടമാകും.

കൂടാതെ ഇവിയുടെ മെയിന്റനന്‍സ് ചാര്‍ജ്ജുകള്‍ എവിടെയും ചര്‍ച്ചയാകാറുമില്ല. ഇവയ്‌ക്കെല്ലാം പുറമേ ഇവിയ്ക്ക് നിലവില്‍ 5ശതനമാനം മാത്രം ജിഎസ്ടിയാണ് കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ജിഎസ്ടി 28 ശതമാനമാണ്.

ഇത് മാത്രമല്ല, ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തയും ചാര്‍ജ്ജ് ചെയ്യാനെടുക്കുന്ന സമയവും ഇവിയെ പൂര്‍ണ്ണമായി ആശ്രയിക്കാന്‍ സാധിക്കില്ലെന്നതിന്റെ തെളിവാണ്. കൂടാതെ ഇവിയ്ക്ക് നല്‍കി വരുന്ന സബ്‌സിഡി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ തന്നെ ഭിന്നാഭിപ്രായം രൂപപ്പെട്ട് കഴിഞ്ഞു. ഇവിയ്ക്ക് നല്‍കി വരുന്ന സബ്‌സിഡി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന സൂചിപ്പിക്കുന്നത്.

പരിസ്ഥിതി മലിനീകരണവും രാജ്യത്തിന്റെ വളര്‍ച്ചയും കണക്കിലെടുത്താണ് പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ഷങ്ങളായി പരിശ്രമിക്കുന്നത്. എന്നാല്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ രാജ്യത്ത് നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുണ്ടോ?

ഇല്ല എന്നുതന്നെയാണ് അതിനുത്തരം. ഇനിയുള്ള കാലത്ത് ഫ്‌ളക്‌സ് ഫ്യുവല്‍ എന്‍ജിനുകളും ഹൈബ്രിഡ് ടെക്‌നോളജിയും ഉപയോഗിക്കുന്നതാണ് ഏറെ ഗുണകരമാകുകയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇവ പരിസ്ഥിതി പ്രശ്‌നങ്ങളെ ഒരു പരിധിവരെ കുറയ്ക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ലാഭവും പ്രദാനം ചെയ്യുന്നു.

പെട്രോളിലും ഇലക്ട്രിക് പവറിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളാണ് രാജ്യത്തിന്റെ പുരോഗതിയ്ക്ക് ആവശ്യം. പക്ഷേ അവിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടനീതി നാം കാണേണ്ടത്. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് നിലവില്‍ 28 ശതമാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ജിഎസ്ടി. ഇതുകൂടാതെ സര്‍ചാര്‍ജ്ജുകളും സെസും ഉള്‍പ്പെടെ നികുതി 48 ശതമാനമാണ്.

അതായത് 10 ലക്ഷത്തിന്റെ വാഹനം വാങ്ങുന്നവര്‍ 4,80,000 രൂപ നികുതി ഇനത്തില്‍ നല്‍കണം. നികുതി ഇനത്തില്‍ തുടരുന്ന പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് രാജ്യത്ത് ഇടം കണ്ടെത്താനാകൂ. ഇതിലൂടെ മാത്രമേ വാഹനലോകത്ത് നാം നേരിടുന്ന പ്രതിസന്ധികള്‍ക്ക് അവസാനമുണ്ടാകൂവെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു