ആ സമ്മാനപദ്ധതിയുമായി കമ്പനിക്ക് ബന്ധമില്ല; ഓണ്‍ലൈന്‍ തട്ടിപ്പിനെതിരേ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കല്യാണ്‍ ജൂവലേഴ്‌സ്

ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്റെ പേര് ദുരുപയോഗിച്ച് ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പിനെക്കുറിച്ച് കമ്പനി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്കി.

കല്യാണ്‍ ജൂവലേഴ്‌സിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് 22 കാരറ്റ് സ്വര്‍ണം സമ്മാനമായി നേടാം എന്ന് പറഞ്ഞ് വാട്ട്‌സ് ആപിലും സോഷ്യല്‍ മീഡിയയിലും സന്ദേശങ്ങളയച്ചാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങള്‍ ഓരോന്നായി ആവശ്യപ്പെടുകയാണ്.

ഈ സമ്മാന പദ്ധതിയുമായി കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന് യാതൊരു ബന്ധമൊന്നുമില്ലെന്ന് കല്യാണ്‍ ജൂവലേഴ്‌സ് വ്യക്തമാക്കി. ഈ തട്ടിപ്പ് ചൂണ്ടിക്കാട്ടി തൃശൂര്‍ പോലീസിലെ സൈബര്‍ ക്രൈം വിഭാഗത്തില്‍ കമ്പനി പരാതി നല്കുകയും അന്വേഷണത്തില്‍ അധികൃതരുമായി സഹകരിക്കുകയും ചെയ്യുന്നുണ്ട്.

വ്യക്തിയുടെ സ്വകാര്യ, സാമ്പത്തികവിവരങ്ങള്‍ തട്ടിയെടുക്കുന്ന ഫിഷിംഗിലേയ്ക്കും ഓണ്‍ലൈന്‍ ആക്രമണത്തിലേയ്ക്കും നയിക്കാവുന്ന പരിചയമില്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിന്റെ അപകടത്തേക്കുറിച്ച് കമ്പനി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പും നല്‍കുന്നുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം