മൾട്ടി-ബ്രാൻഡ് റീട്ടെയിലർമാർ എഫ്.ഡി.ഐ മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടി: കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ

ഇ-കൊമേഴ്‌സ് കമ്പനികൾക്കായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള എഫ്.ഡി.ഐ (വിദേശത്ത് നിന്ന് നേരിട്ടുള്ള നിക്ഷേപം) മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുന്ന മൾട്ടി ബ്രാൻഡ് റീട്ടെയിലർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.

ഇ-കൊമേഴ്‌സിനായി കേന്ദ്ര സർക്കാർ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ആരെങ്കിലും ഇ-കൊമേഴ്‌സിനെ മൾട്ടി ബ്രാൻഡ് റീട്ടെയിലിനുള്ള മാർഗമാക്കി മാറ്റുകയാണെങ്കിൽ, അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമം അനുസരിച്ച്, മൾട്ടിബ്രാൻഡ് റീട്ടെയിലിൽ, എഫ്ഡിഐ 49 ശതമാനത്തിന് മുകളിൽ അനുവദനീയമല്ല. ബിജെപി സർക്കാർ രാജ്യത്തെ ചെറുകിട ചില്ലറ വ്യാപാരികളോടൊപ്പമാണ് നിലകൊള്ളുന്നത്, ആരുടെയും ഉപജീവനമാർഗം സമ്മർദ്ദത്തിലാകാൻ അനുവദിക്കില്ല. ആരെങ്കിലും നിയമലംഘനത്തിന് ശ്രമിച്ചാൽ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

“ഇ-കൊമേഴ്‌സ് കമ്പനികൾക്ക് ഉൽ‌പ്പന്നങ്ങൾ കിഴിവാക്കാനോ കൊള്ളയടിക്കുന്ന വിലയ്ക്ക് വിൽക്കാനോ റീട്ടെയിൽ വിപണിയെ നശിപ്പിക്കാനോ അവകാശമില്ല. ഉൽ‌പ്പന്നങ്ങൾ നിർമ്മിക്കാനും സ്വയം വിൽക്കാനും അവർക്ക് അനുമതിയില്ല,” അദ്ദേഹം പറഞ്ഞു.

ഇ-കൊമേഴ്‌സ് കമ്പനികളുടെ നിയമ ലംഘനങ്ങൾ സംബന്ധിച്ച് ചില പരാതികൾ തന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന്  വാണിജ്യ മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് വിശദാംശങ്ങൾ തേടി വാണിജ്യ മന്ത്രാലയം ഒരു ചോദ്യാവലി അയച്ചിട്ടുണ്ട്. മറ്റൊരു അനുബന്ധ ചോദ്യാവലിയും അയച്ചിട്ടുണ്ട്. വിശദാംശങ്ങൾ ലഭിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗോയൽ ആവർത്തിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ