12,000 കോടിയുടെ ബാധ്യതയുള്ള രുചി സോയ ഏറ്റെടുക്കാൻ പതഞ്‌ജലി രംഗത്ത്

ഗുരുതരമായ കടക്കെണിയിലായ പ്രമുഖ ഭക്ഷ്യഎണ്ണ ഉത്പാദക കമ്പനിയായ രുചി സോയയെ ഏറ്റെടുക്കാൻ ബാബ രാംദേവിന്റെ പതഞ്‌ജലി ഒരുങ്ങുന്നു. കമ്പനിയുടെ 4350 കോടി രൂപയുടെ കടം, പതഞ്‌ജലി കൊടുത്തു തീർക്കുമെന്നാണ് പുതിയ ഓഫർ. ഇതിനു പുറമെ 1700 കോടി രൂപ കൂടി കമ്പനിയിൽ മുതൽ മുടക്കും.
നേരത്തെ 4100 കോടിയാണ് കടം തീർക്കാൻ പതഞ്‌ജലി ഓഫർ ചെയ്തിരുന്നത്. എന്നാൽ പിന്നീട് അദാനി വിൽമർ എന്ന കമ്പനി 4300 കോടിയുടെ ഓഫർ മുന്നോട്ട് വെച്ചു. പക്ഷെ ജനുവരിയിൽ അവർ പിൻവാങ്ങി.
ഇതേ തുടർന്നാണ് പതഞ്‌ജലി പുതിയ ഓഫർ മുന്നോട്ട് വെച്ചത്.

ഇൻഡോർ ആസ്ഥാനമായ കമ്പനി 2017 -18 സാമ്പത്തിക വർഷത്തിൽ 5638 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 2017 ഡിസംബറിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ കമ്പനിക്ക് ഇപ്പോൾ 12,000 കോടിയുടെ കടബാധ്യതയുണ്ട്. ഐ ടി സി, ഗോദ്‌റെജ്‌, ഇമാമി തുടങ്ങിയ കമ്പനികളും രുചി സോയ ഏറ്റെടുക്കാൻ രംഗത്തുണ്ടായിരുന്നു. 5 പ്രമുഖ തുറമുഖങ്ങളിൽ ഈ കമ്പനിക്കുള്ള റിഫൈനിംഗ് പ്ലാന്റുകളാണ് വാങ്ങാനുള്ള താല്പര്യം ശക്തമാക്കുന്നത്.

Latest Stories

സിസിഎല്ലിന്റെ പേരിൽ ലാലേട്ടനെ ട്രോൾ ചെയ്യാൻ പാടില്ല, മറ്റ് സൂപ്പർസ്റ്റാറുകൾ ബാറ്റ് ചെയ്യാനിറങ്ങിയാൽ ആറ് ബോളും സിക്‌സ് അടിക്കുമെന്നാണ് ആരാധകർ കരുതുന്നത്: ആസിഫ് അലി

ടി20 ലോകകപ്പ് ക്രിക്കറ്റില്‍ വിദേശ ടീമിനെ സ്‌പോണ്‍സര്‍ ചെയ്ത് കര്‍ണാടകയിലെ പാല്‍ സൊസൈറ്റി; ചരിത്ര നീക്കവുമായി 'നന്ദിനി'

സെക്ഷ്വല്‍ വൈകൃതങ്ങള്‍ മാത്രം കമന്റ് ഇടുന്ന മലയാളികള്‍, യദു എത്രയോ ഭേദം..; വധഭീഷണിയും അസഭ്യവര്‍ഷവും നേരിടുന്നുവെന്ന് റോഷ്‌ന

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ജോജു ജോർജ്; അനുരാഗ് കശ്യപ് ചിത്രത്തിൽ നായകനായി ബോബി ഡിയോൾ

ഐപിഎല്‍ 2024: പ്ലേഓഫ് മത്സരങ്ങള്‍ മഴ മുടക്കിയാല്‍ എന്ത് സംഭവിക്കും?, എല്ലാ മത്സരങ്ങള്‍ക്കും റിസര്‍വ് ഡേ ഉണ്ടോ? അറിയേണ്ടതെല്ലാം

സൈനികന്റെ പെന്‍ഷന് വേണ്ടി മകള്‍ മരണ വിവരം പുറത്തുവിട്ടില്ല; മൃതദേഹം സൂക്ഷിച്ചത് 50 വര്‍ഷം

ഞാൻ പറയുന്നത് മണ്ടത്തരം ആണെന്ന് തോന്നാം, എന്നാൽ ആ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങൾ കിരീടം നേടാതെ പോയത്; തുറന്നടിച്ച് ബാഴ്സ പരിശീലകൻ

പെരുമ്പാവൂർ ജിഷ വധക്കേസ്: അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

ക്രിക്കറ്റിനെ അവഹേളിച്ചവനാണ് ആ ഇന്ത്യൻ താരം, അവനെ ഈ മനോഹര ഗെയിം വെറുതെ വിടില്ല: സുനിൽ ഗവാസ്‌കർ

കാടിന്റെ തലയറുക്കാന്‍ കൂട്ട് നിന്ന് സര്‍ക്കാര്‍; കേന്ദ്ര നിര്‍ദേശം മറികടന്ന് വനത്തില്‍ യൂക്കാലി നടുന്നു; എതിര്‍പ്പുമായി പരിസ്ഥിതി പ്രവര്‍ത്തകരും സിപിഐയും