പകർച്ചവ്യാധിക്കിടെ തൊഴിലാളികളെ പിരിച്ചുവിടുന്നത് ഇന്ത്യൻ കമ്പനികൾക്ക് സഹാനുഭൂതി ഇല്ലാത്തതിനാൽ: രത്തൻ ടാറ്റ

കോവിഡ് -19 പകർച്ചവ്യാധിക്കിടെ ഇന്ത്യൻ കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിടുന്നത് വീണ്ടുവിചാരമില്ലാത്ത പ്രതികരണമാണെന്നും ഉന്നത നേതൃത്വത്തിൽ ഉള്ളവർക്ക് സഹാനുഭൂതി ഇല്ലാത്തതിനാലാണ് ഇതെന്നും ടാറ്റാ ഗ്രൂപ്പ് മേധാവി രത്തൻ ടാറ്റ വ്യാഴാഴ്‌ച പറഞ്ഞു.

“ഇവർ നിങ്ങൾക്കായി പ്രവർത്തിച്ചവരാണ്. ഇവരാണ് അവരുടെ ഔദ്യോഗികജീവിതം മുഴുവൻ നിങ്ങൾക്ക് സേവനം ചെയ്തത്. അവരെ നിങ്ങൾ മഴയത്തേക്ക് തള്ളിവിടുന്നു. നിങ്ങളുടെ തൊഴിലാളികളോട് ഈ രീതിയിൽ പെരുമാറുന്നതാണോ ധാർമ്മികത എന്നതിന് നിങ്ങൾ നൽകുന്ന നിർവചനം? ” വാർത്താ വെബ്‌സൈറ്റായ യുവർസ്റ്റോറിക്ക് നൽകിയ അഭിമുഖത്തിൽ രത്തൻ ടാറ്റ പറഞ്ഞു.

ടാറ്റാ ഗ്രൂപ്പ് ഒരു ജീവനക്കാരനെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടില്ലെങ്കിലും രാജ്യവ്യാപകമായി ലോക്ക് ഡൗഡൗണിനു ശേഷം പണമൊഴുക്ക് കുറവായതിനാൽ നിരവധി ഇന്ത്യൻ കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടു. എന്നാൽ ടാറ്റാ ഗ്രൂപ്പ് തങ്ങളുടെ ഉന്നത മാനേജ്‌മെന്റിന്റെ ശമ്പളം 20 ശതമാനം വരെ കുറച്ചു. എയർലൈൻ‌സ്, ഹോട്ടലുകൾ‌, ധനകാര്യ സേവനങ്ങൾ‌, വാഹന ബിസിനസ്സ് എന്നിവയുൾ‌പ്പെടെയുള്ള നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളെ ലോക്ക് ഡൗൺ സാരമായി ബാധിച്ചു, പക്ഷേ ഇതുവരെ ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ല.

“ഒരു കമ്പനി അവരുടെ ആളുകളോട് സംവേദനക്ഷമത കാണിക്കുന്നില്ലെങ്കിൽ ഒരു കമ്പനി എന്ന നിലയിൽ നിലനിൽക്കുന്നത് അസാധ്യമാണ്,” രത്തൻ ടാറ്റ പറഞ്ഞു. “നിങ്ങൾ എവിടെയായിരുന്നാലും കോവിഡ് -19 നിങ്ങളെ ബാധിക്കുന്നു. നിങ്ങളുടെ കാരണങ്ങൾ എന്തുതന്നെയായാലും, അതിജീവിക്കാൻ നിങ്ങൾ ന്യായമായതോ നല്ലതോ ആവശ്യമോ എന്ന് കരുതുന്ന കാര്യങ്ങളിൽ മാറ്റം വരുത്തണം. ”അദ്ദേഹം പറഞ്ഞു.

“എല്ലാവരും ലാഭത്തെ പിന്തുടരുമ്പോൾ, ആ യാത്ര എത്ര ധാർമ്മികമാണ് എന്നതാണ് ചോദ്യം. ബിസിനസ്സ് പണം സമ്പാദിക്കുക മാത്രമല്ല. ഉപയോക്താക്കൾക്കും പങ്കാളികൾക്കുമായി എല്ലാം ശരിയും ധാർമ്മികവുമായി ചെയ്യണം, ” രത്തൻ ടാറ്റ പറഞ്ഞു.

തെറ്റുകൾ വരുത്തുന്നത് ബിസിനസിന്റെ ഭാഗമാണ്. പ്രധാനപ്പെട്ട കാര്യം ഓരോ തിരിവിലും ശരിയായ കാര്യം ചെയ്യുക എന്നതാണ്, ചില തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുണ്ടാവും എന്നാൽ ആ തീരുമാനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറരുത്, അദ്ദേഹം കൂട്ടിച്ചേർത്തു.

പകർച്ചവ്യാധി സമയത്ത് തനിക്ക് ഏറ്റവും കൂടുതൽ നഷ്ടമായത് എന്താണെന്ന ചോദ്യത്തിന്, വൈറസ് പടരുന്നത് തടയാൻ സർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ചിന് ശേഷം താൻ പുറത്തിറങ്ങിയിട്ടില്ല എന്ന് രത്തൻ ടാറ്റ പറഞ്ഞു.

“അത് ഉല്ലാസബോട്ടോ, മാടമ്പി ഭവനങ്ങളോ, വലിയ എസ്റ്റേറ്റുകളോ ഒന്നുമല്ല. നിങ്ങളുടെ അതേ ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ആളുകളുമായി ഇടപഴകുന്നതിന്റെ അത്ഭുതകരമായ ഒരു അനുഭവം ഉണ്ടല്ലോ … അതാണ് എനിക്ക് നഷ്ടമായത്,” രത്തൻ ടാറ്റ പറഞ്ഞു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍