സ്വര്‍ണം വാങ്ങാന്‍ ഇത് നല്ല കാലമോ? കേന്ദ്ര ബജറ്റിന് പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ സ്വര്‍ണത്തിന്റെ വിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തി. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന തീരുവ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണത്തിന്റെ വില കുറഞ്ഞത്. ബജറ്റിന് മുന്‍പ് 53,960 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ബജറ്റ് പ്രഖ്യാപനത്തിന് ഒരു മണിക്കൂര്‍ ശേഷം സ്വര്‍ണവിലയില്‍ 2000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണം പവന് 51,960രൂപയായി കുറഞ്ഞു. ഗ്രാമിന് 250 രൂപയുടെ കുറവ് സംഭവിച്ചിട്ടുണ്ട്. ഗ്രാമിന് 6745 രൂപയായിരുന്നത് 250 രൂപ കുറഞ്ഞ് 6495 രൂപയായി. ഇറക്കുമതി തീരുവ കുറച്ചതാണ് വില ഇടിഞ്ഞതിന് കാരണം.

ബജറ്റില്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്നും 6 ശതമാനമാക്കി കുറയ്ക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ രാജ്യത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച 55,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെയാണ് വിലയില്‍ കാര്യമായ ഇടിവുണ്ടായത്.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം