ICL ഫിന്‍കോര്‍പിന് പുതിയ നാഴികക്കല്ല്; ബീഹാറിലെ പാട്‌നയില്‍ റീജിയണല്‍ ഓഫീസും ബ്രാഞ്ചുകളും കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി ഉദ്ഘാടനം ചെയ്തു; ചടങ്ങില്‍ അധ്യക്ഷനായി ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാന്‍ അഡ്വ. കെ ജി അനില്‍കുമാര്‍

ICL ഫിന്‍കോര്‍പ്പ് ലിമിറ്റഡ് വളര്‍ച്ചയുടെ മറ്റൊരു സുപ്രധാന നേട്ടം കുറിച്ചുകൊണ്ട് ബീഹാറിലെ പാട്‌നയില്‍ റീജിയണല്‍ ഓഫീസും മൂന്ന് പുതിയ ബ്രാഞ്ചുകളും ഉദ്ഘാടനം ചെയ്തു. പാട്‌നയിലെ ചിത്രഗുപ്ത നഗറിലെ കങ്കര്‍ബാഗില്‍, രാജേന്ദ്ര നഗര്‍ ടെര്‍മിനലിന് എതിര്‍വശം, ഓള്‍ഡ് ബൈപാസ് റോഡിലാണ് റീജിയണല്‍ ഓഫീസ്. രാജേന്ദ്ര നഗര്‍, മെയിന്‍പുറ, ദാനാപൂര്‍ എന്നിവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകള്‍. ഉദ്ഘാടന ചടങ്ങ് പാട്‌നയിലെ ബുദ്ധ് മാര്‍ഗിലുള്ള താജ് സിറ്റി സെന്ററില്‍ നടന്നു. മുഖ്യാതിഥിയായ കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ (Micro, Small and Medium Enterprises) വകുപ്പ് മന്ത്രി ജിതന്‍ റാം മാഞ്ചി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഋതുരാജ് കുമാര്‍ എം.എല്‍.എ., ഗസ്റ്റ് ഓഫ് ഓണറായിരുന്നു.

LACTC യുടെ ഗുഡ്വില്‍ അംബാസഡറും ICL ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി. അനില്‍കുമാര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ICL ഫിന്‍കോര്‍പ്പിന്റെ Whole-time ഡയറക്ടറും വൈസ് ചെയര്‍മാനും CEOയുമായ  ഉമ അനില്‍കുമാര്‍ നിലവിളക്ക് കൊളുത്തി. ICL ഫിന്‍കോര്‍പ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത് സ്വാഗതപ്രസംഗവും, ഓപ്പറേഷന്‍സ് & ഡെവലപ്‌മെന്റ് AGM  സതീശന്‍ കെ. പി. നന്ദിയും രേഖപ്പെടുത്തി.

ഇന്ത്യയിലുടനീളം സുതാര്യവും ഉപഭോക്തൃകേന്ദ്രിതവുമായ ധനകാര്യ സേവനങ്ങളിലൂടെ സാമ്പത്തിക സൗകര്യങ്ങള്‍ ജനങ്ങളോട് അടുപ്പിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വിപുലീകരണമെന്ന് കമ്പനി വ്യക്തമാക്കി. ബീഹാറില്‍ ICL ഫിന്‍കോര്‍പ്പിന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായി, പാട്‌നയിലെ പുതിയ റീജിയണല്‍ ഓഫീസ് നഗരത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തും. ഒപ്പം, പുതിയ ബ്രാഞ്ചുകളിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തിലും വ്യക്തിഗതമായും സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ICL ഫിന്‍കോര്‍പ്പ് വ്യക്തമാക്കി.
വിശ്വസ്തമായ ഒരു നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ (NBFC) ICL ഫിന്‍കോര്‍പ്പ്, 9% വാര്‍ഷിക പലിശ നിരക്കില്‍ ലഭ്യമാക്കുന്ന ഗോള്‍ഡ് ലോണ്‍ ഉള്‍പ്പെടെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി വൈവിധ്യമാര്‍ന്ന ധനകാര്യ സേവനങ്ങള്‍ നല്‍കുന്നു.

കഴിഞ്ഞ മൂന്ന് ദശാബ്ദത്തുനുള്ളില്‍, ഇന്ത്യയുടനീളം 2000-ത്തിലധികം ജീവനക്കാരും 300-ലധികം ബ്രാഞ്ചുകളും 35 ലക്ഷത്തിലധികം ഉപഭോക്താക്കളും ഉള്‍പ്പെടുന്ന ശക്തമായ അടിത്തറ ICL ഫിന്‍കോര്‍പ്പിനുണ്ട്. വിശ്വാസം, സുതാര്യത, സേവനമികവ് എന്നീ മൂല്യങ്ങളില്‍ കമ്പനി ഉറച്ചുനില്‍ക്കുന്നു. അഡ്വ. കെ. ജി. അനില്‍കുമാറിന്റെയും ഉമ അനില്‍കുമാറിന്റെയും നേതൃത്വത്തില്‍, പാട്‌നയിലെ ഈ വിപുലീകരണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് ധനകാര്യ സേവനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ICL ഫിന്‍കോര്‍പ്പിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. സാന്നിധ്യം രാജ്യവ്യാപകമാക്കുമ്പോഴും ഉപഭോക്തൃ സംതൃപ്തി, സത്യസന്ധമായ സേവനങ്ങള്‍, എന്നിവയോട് കമ്പനി എന്നും പ്രതിബദ്ധമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അടുത്തുള്ള ICL ഫിന്‍കോര്‍പ്പ് ബ്രാഞ്ച് സന്ദര്‍ശിക്കുക അല്ലെങ്കില്‍ www.iclfincorp.com എന്ന വെബ് സൈറ്റില്‍ ലോഗ് ഓണ്‍ ചെയ്യുക.
അന്വേഷണങ്ങള്‍ക്കായുള്ള ടോള്‍-ഫ്രീ നമ്പര്‍: 1800 31 333 53

Latest Stories

ഗണേഷ് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണം; കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ ഭര്‍ത്താവിനെ കണ്ടുവെന്ന് ഭാര്യ, ഫോട്ടോ എടുത്തതിന് മന്ത്രിയുടെ കൂടെയുള്ളവര്‍ തടഞ്ഞുവെച്ച് ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിച്ചു; ആര്‍ ശ്രീലേഖയുടെ നിര്‍ദേശ പ്രകാരം പൊലീസില്‍ അറിയിച്ചിട്ടും അവര്‍ ഇടപെടാതെ മാറി നിന്നു

പിതാവിന്റെ പിന്‍ഗാമിയായി ഇറാന്റെ പരമോന്നത നേതാവായി മൊജ്തബ ഖമനേയി; ആഘോഷം മാത്രമല്ല ശക്തമായ പ്രതിഷേധവും ടെഹ്‌റാനില്‍ പ്രകടം

വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു ഖത്തര്‍ എയര്‍വേയ്സ്; പ്രത്യേക വ്യോപാതകളിലൂടെ സര്‍വ്വീസ്, കൊച്ചിയിലേക്കടക്കം സര്‍വ്വീസ് നടത്തും

തകര്‍ന്ന് തരിപ്പണമായി ഇന്ത്യന്‍ ഓഹരി വിപണി; ഇന്ന് 12 ലക്ഷം കോടി നഷ്ടം; ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുന്നു, എല്‍പിജിയിലും പ്രതിഫലിക്കും

'തകർന്നുപോയ ഘട്ടങ്ങളിൽ എന്നെ സഹായിച്ചത് സച്ചിൻ സർ ആണ്'; തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ

ടീമിന് ആവശ്യമുള്ള സമയത്ത് നീ നിന്റെ മികവ് പുറത്തെടുത്തു, ഒരുപാട് സന്തോഷം ചേട്ടാ'; സഞ്ജുവിനെ പ്രശംസിച്ച് വിരാട് കോഹ്ലി

ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം ഞാന്‍ തകര്‍ന്നുപോയിരുന്നു, സ്വപ്നങ്ങൾ വരെ ഇല്ലാതെയായി, പക്ഷെ ദൈവത്തിനു മറ്റു പദ്ധതികൾ ഉണ്ടായിരുന്നു: സഞ്ജു സാംസൺ

ചരിത്രം ആവർത്തിച്ചും തിരുത്തിയും നീല പട; മൂന്നു വട്ടം ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇന്ത്യ

സഞ്ജു തുടങ്ങിയ വെടിക്കെട്ട് അവസാനിപ്പിച്ച് ദുബെ; കീവീസ് ബോളർമാരെ തീർത്ത് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ

സഞ്ജു 'SIXSON'; കീവീസ് ബോളർമാരെ എയറിൽ കേറ്റി സഞ്ജു സാംസൺ മടങ്ങി