ഫോക്‌സ്‌കോണില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് വിവേചനം; ഫാക്ടറിയില്‍ 2520 ജീവനക്കാര്‍ വിവാഹിതര്‍; ആരോപണം തെറ്റെന്ന് ലേബര്‍ കമ്മീഷന്‍

ഫോക്‌സ്‌കോണില്‍ വിവാഹിതരായ സ്ത്രീകള്‍ വിവേചനം നേരിടുന്നില്ലെന്ന് തമിഴ്‌നാട് ലേബര്‍ കമ്മീഷന്‍. ആപ്പിള്‍ ഐ ഫോണുകള്‍ നിര്‍മ്മിക്കുന്ന കരാര്‍ കമ്പനിയാണ് ഫോക്‌സ്‌കോണ്‍. വിവാഹിതരായ സ്ത്രീകള്‍ക്ക് കമ്പനിയില്‍ വിവേചനം നേരിടുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ലേബര്‍ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കമ്പനിയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ട്.

ഫോക്‌സ്‌കോണ്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നില്ലെന്നും ഇക്കാര്യം പരസ്യങ്ങളില്‍ എവിടെയും കമ്പനി വ്യക്തമാക്കുന്നില്ലെന്നുമായിരുന്നു ആരോപണം. കമ്പനിയ്‌ക്കെതിരെയുള്ള ആരോപണം വിവാദമായതിന് പിന്നാലെ ആയിരുന്നു ലേബര്‍ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്. ആരോപണങ്ങളുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ഫോക്‌സ്‌കോണ്‍ ഇത് നിഷേധിച്ചിരുന്നു.

ചെന്നൈയിലെ ഒരു ഉദ്യോഗാര്‍ത്ഥിയും നിയമന ഏജന്‍സിയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നതിന് പിന്നാലെ എത്തിയ മാധ്യമ റിപ്പോര്‍ട്ടുകളാണ് സംഭവം വിവാദമാക്കിയത്. ഫോക്‌സ്‌കോണ്‍ വിവാഹിതരെ നിയമിക്കില്ലെന്നായിരുന്നു ഏജന്‍സി നല്‍കിയ മറുപടി. സംഭവത്തിന് പിന്നാലെ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു.

അതേസമയം ലിംഗം, മതം, വിവാഹം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ കമ്പനി കാണിക്കുന്നില്ലെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. 2520 വിവാഹിതരായ സ്ത്രീകള്‍ ചെന്നൈയിലെ ഫാക്ടറിയില്‍ ജോലി നോക്കുന്നതായും കമ്പനി വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ