കല്യാണ്‍ ജൂവലേഴ്സിന്റെ ജന്മസ്ഥലത്ത് തന്നെ കാന്‍ഡിയറിന്റെ 'മലയാള' തുടക്കവും; കല്യാണ്‍ കാന്‍ഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറന്നു

കല്യാണ്‍ ജൂവലേഴ്സിന്റെ ലൈഫ്‌സ്‌റ്റൈല്‍ ജൂവലറി ബ്രാന്‍ഡായ കാന്‍ഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറന്നു. തൃശൂര്‍ പാറമേക്കാവ് അമ്പലത്തിനോട് ചേര്‍ന്നുള്ള ദീപാഞ്ജലി കോംപ്ലക്സിലെ കാന്‍ഡിയര്‍ ഷോറൂം കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി എസ് കല്യാണരാമനാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങില്‍ കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, കല്യാണ്‍ ഡെവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടര്‍ കാര്‍ത്തിക് ആര്‍ എന്നിവരും പങ്കെടുത്തു. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനവും കല്യാണ്‍ ജൂവലേഴ്സിന്റെ ജന്മസ്ഥലവുമായ തൃശൂരില്‍ തന്നെ കാന്‍ഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂം തുറക്കുന്നതില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്നാണ് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞത്.

കാന്‍ഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂം കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ ഉദ്ഘാടനം ചെയ്യുന്നു. ടി.എസ്. രാമചന്ദ്രന്‍, ടി.എസ്. അനന്തരാമന്‍, ആര്‍. രാജേഷ്, രമേഷ് കല്യാണരാമന്‍, ടി.എസ്. ഹരികൃഷ്ണന്‍, ടി.എസ്. ബലരാമന്‍, ടി.എ. ശ്രീറാം, രാജേഷ് കല്യാണരാമന്‍, സിദ്ധാര്‍ത്ഥ് രാമചന്ദ്രന്‍, ഋഷികേശ് കല്യാണ്‍, കാര്‍ത്തിക് ആര്‍, ടി ബി സീതാറാംജി, ഡോ. എന്‍.വി രമണി എന്നിവര്‍ സമീപം.

കേരളത്തിലെ ആദ്യ ഷോറൂമാണ് തൃശൂരില്‍ മിഴി തുറന്നതെങ്കിലും രാജ്യത്തെ 28-മത് കാന്‍ഡിയര്‍ ഷോറൂമാണ് ഇപ്പോള്‍ കല്യാണ്‍ ജൂവലേഴ്‌സ് ഉദ്ഘാടനം കഴിഞ്ഞ് ജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. ബ്രാന്‍ഡിനെ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനായി രാജ്യത്തുടനീളമുള്ള റീട്ടെയില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാന്‍ഡിയറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് തൃശൂരിലെ പുതിയ ഷോറൂം. വൈവിധ്യമാര്‍ന്ന ഉപഭോക്തൃ വിഭാഗങ്ങള്‍ക്കായി ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സൗകര്യങ്ങള്‍ കൂടിച്ചേര്‍ന്നുള്ള സമ്പൂര്‍ണ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുകയാണ് പുതിയ ഷോറൂമിലൂടെ കല്യാണ്‍ ലക്ഷ്യമിടുന്നത്. കല്യാണ്‍ ജൂവലേഴ്‌സ് ജനിച്ചയിടത്ത് തന്നെ കാന്‍ഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂമും തുറക്കാന്‍ സാധിച്ചതിലുള്ള ആഹ്ലാദം എംഡി പങ്കുവെച്ചു.

1993-ല്‍ ഈ നഗരത്തില്‍ നിന്നാരംഭിച്ച ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് പുതിയ കാന്‍ഡിയര്‍ ഷോറൂം. കേരളത്തിലേക്ക് കാന്‍ഡിയറിനെ കൊണ്ടുവരുന്നത് ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ആഭരണ ശ്രേണി വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്.

കാന്‍ഡിയറിന്റെ ആഭരണ ശേഖരം ഇന്നത്തെ ഫാഷന്‍ തല്‍പരരായ ഉപയോക്താക്കളുടെ മുന്‍ഗണനകളുമായി യോജിച്ചു പോകുന്നവയാണെന്നും കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി എസ് കല്യാണരാമന്‍ പറഞ്ഞു. കേരളത്തിലെ ആദ്യ ഷോറൂമിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി കാന്‍ഡിയര്‍ പ്രത്യേകമായ ഡിസ്‌ക്കൗണ്ടുകളും നല്‍കുന്നുണ്ട്. സോളിറ്റയറുകളുടെ സ്റ്റോണ്‍ മൂല്യത്തില്‍ 30 ശതമാനം ഇളവ്, ഡയമണ്ട് സ്റ്റോണ്‍ മൂല്യത്തില്‍ 20 ശതമാനം ഇളവ്, പ്ലാറ്റിനം പണിക്കൂലിയില്‍ 55 ശതമാനം വരെ ഇളവ് എന്നിവയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഇളവുകള്‍.

കാന്‍ഡിയറിനെക്കുറിച്ചും അതിന്റെ ആഭരണ ശേഖരത്തെക്കുറിച്ചും നിലവിലുള്ള ഓഫറുകളെക്കുറിച്ചും അറിയുന്നതിന്  www.candere.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി