കല്യാണ്‍ ജൂവലേഴ്സിന്റെ ജന്മസ്ഥലത്ത് തന്നെ കാന്‍ഡിയറിന്റെ 'മലയാള' തുടക്കവും; കല്യാണ്‍ കാന്‍ഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറന്നു

കല്യാണ്‍ ജൂവലേഴ്സിന്റെ ലൈഫ്‌സ്‌റ്റൈല്‍ ജൂവലറി ബ്രാന്‍ഡായ കാന്‍ഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറന്നു. തൃശൂര്‍ പാറമേക്കാവ് അമ്പലത്തിനോട് ചേര്‍ന്നുള്ള ദീപാഞ്ജലി കോംപ്ലക്സിലെ കാന്‍ഡിയര്‍ ഷോറൂം കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി എസ് കല്യാണരാമനാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങില്‍ കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, കല്യാണ്‍ ഡെവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടര്‍ കാര്‍ത്തിക് ആര്‍ എന്നിവരും പങ്കെടുത്തു. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനവും കല്യാണ്‍ ജൂവലേഴ്സിന്റെ ജന്മസ്ഥലവുമായ തൃശൂരില്‍ തന്നെ കാന്‍ഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂം തുറക്കുന്നതില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്നാണ് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞത്.

കാന്‍ഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂം കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ ഉദ്ഘാടനം ചെയ്യുന്നു. ടി.എസ്. രാമചന്ദ്രന്‍, ടി.എസ്. അനന്തരാമന്‍, ആര്‍. രാജേഷ്, രമേഷ് കല്യാണരാമന്‍, ടി.എസ്. ഹരികൃഷ്ണന്‍, ടി.എസ്. ബലരാമന്‍, ടി.എ. ശ്രീറാം, രാജേഷ് കല്യാണരാമന്‍, സിദ്ധാര്‍ത്ഥ് രാമചന്ദ്രന്‍, ഋഷികേശ് കല്യാണ്‍, കാര്‍ത്തിക് ആര്‍, ടി ബി സീതാറാംജി, ഡോ. എന്‍.വി രമണി എന്നിവര്‍ സമീപം.

കേരളത്തിലെ ആദ്യ ഷോറൂമാണ് തൃശൂരില്‍ മിഴി തുറന്നതെങ്കിലും രാജ്യത്തെ 28-മത് കാന്‍ഡിയര്‍ ഷോറൂമാണ് ഇപ്പോള്‍ കല്യാണ്‍ ജൂവലേഴ്‌സ് ഉദ്ഘാടനം കഴിഞ്ഞ് ജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. ബ്രാന്‍ഡിനെ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനായി രാജ്യത്തുടനീളമുള്ള റീട്ടെയില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാന്‍ഡിയറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് തൃശൂരിലെ പുതിയ ഷോറൂം. വൈവിധ്യമാര്‍ന്ന ഉപഭോക്തൃ വിഭാഗങ്ങള്‍ക്കായി ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സൗകര്യങ്ങള്‍ കൂടിച്ചേര്‍ന്നുള്ള സമ്പൂര്‍ണ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുകയാണ് പുതിയ ഷോറൂമിലൂടെ കല്യാണ്‍ ലക്ഷ്യമിടുന്നത്. കല്യാണ്‍ ജൂവലേഴ്‌സ് ജനിച്ചയിടത്ത് തന്നെ കാന്‍ഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂമും തുറക്കാന്‍ സാധിച്ചതിലുള്ള ആഹ്ലാദം എംഡി പങ്കുവെച്ചു.

1993-ല്‍ ഈ നഗരത്തില്‍ നിന്നാരംഭിച്ച ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് പുതിയ കാന്‍ഡിയര്‍ ഷോറൂം. കേരളത്തിലേക്ക് കാന്‍ഡിയറിനെ കൊണ്ടുവരുന്നത് ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ആഭരണ ശ്രേണി വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്.

കാന്‍ഡിയറിന്റെ ആഭരണ ശേഖരം ഇന്നത്തെ ഫാഷന്‍ തല്‍പരരായ ഉപയോക്താക്കളുടെ മുന്‍ഗണനകളുമായി യോജിച്ചു പോകുന്നവയാണെന്നും കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി എസ് കല്യാണരാമന്‍ പറഞ്ഞു. കേരളത്തിലെ ആദ്യ ഷോറൂമിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി കാന്‍ഡിയര്‍ പ്രത്യേകമായ ഡിസ്‌ക്കൗണ്ടുകളും നല്‍കുന്നുണ്ട്. സോളിറ്റയറുകളുടെ സ്റ്റോണ്‍ മൂല്യത്തില്‍ 30 ശതമാനം ഇളവ്, ഡയമണ്ട് സ്റ്റോണ്‍ മൂല്യത്തില്‍ 20 ശതമാനം ഇളവ്, പ്ലാറ്റിനം പണിക്കൂലിയില്‍ 55 ശതമാനം വരെ ഇളവ് എന്നിവയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഇളവുകള്‍.

കാന്‍ഡിയറിനെക്കുറിച്ചും അതിന്റെ ആഭരണ ശേഖരത്തെക്കുറിച്ചും നിലവിലുള്ള ഓഫറുകളെക്കുറിച്ചും അറിയുന്നതിന്  www.candere.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ