എ.ടി.എം തട്ടിപ്പിലൂടെ നഷ്‌ടമായ പണം ബാങ്ക് നൽകണം: ഹൈക്കോടതി

ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താല്‍ നഷ്ടപ്പെട്ട പണം തിരികെ നല്‍കാനുളള ഉത്തരവാദിത്വം ബാങ്കിനുണ്ടെന്ന് ഹൈക്കോടതി. കേരളത്തിന്‍റെ പലഭാഗത്തും എ ടി എം തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ണായക വിധി. കോട്ടയം  സ്വദേശിയായ പി.വി ജോർജ് ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്.

വിദേശത്ത് ജോലി നോക്കുന്ന  ജോര്‍ജിന് സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടില്‍ നിന്നും 2.40 ലക്ഷം രൂപയാണ് എടിഎം തട്ടിപ്പ് വഴി നഷ്ടമായത്. തനിക്ക് ബാങ്ക് നഷ്ടപരിഹാരം നല്‍കണം എന്ന വാദവുമായി തുടക്കത്തില്‍ മുന്‍സിഫ് കോടതിയെ ജോര്‍ജ് സമീപിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. എന്നാല്‍, ജില്ലാ കോടതി അദ്ദേഹത്തിന് അനുകൂലമായ ഉത്തരവിട്ടു. തുടര്‍ന്ന് ജില്ലാ കോടതി ഉത്തരവിനെതിരെ ബാങ്ക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ബാങ്ക് നല്‍കിയ അപ്പീല്‍ തള്ളിയ ഹൈക്കോടതി ജോര്‍ജിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട ആള്‍ക്ക് തുക തിരികെ നല്‍കേണ്ടത് ബാങ്കാണ്. ഇക്കാര്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ബാങ്കിന്  കഴിയില്ലെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.

എടിഎമ്മിന്‍റെ പിന്‍ നമ്പര്‍ ഉടമയ്ക്ക് മാത്രമേ അറിയൂ എന്നും പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ജോര്‍ജിന് എസ്.എം.എസ് സന്ദേശം നല്‍കിയിരുന്നെന്നും ബാങ്ക് ഹൈക്കോടതിയില്‍ വാദിച്ചു. പിന്‍ നമ്പര്‍ കാര്‍ഡ് ഉടമയ്ക്ക് മാത്രമായിരുന്നു അറിയാമായിരുന്നത്, അതിനാല്‍ അദ്ദേഹത്തിന്‍റെ അറിവില്ലാതെ മറ്റാര്‍ക്കും പണം എടുക്കാന്‍ കഴിയില്ലെന്ന വാദമാണ് ബാങ്ക് മുന്നോട്ട് വെച്ചത്. അതിനാല്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ബാങ്ക് വാദിച്ചു.

തട്ടിപ്പുകാരന്‍ അനധികൃതമായാണ് പണം പിന്‍വലിച്ചതെന്നും, അതിനാല്‍ നഷ്ടം നികത്തേണ്ട ചുമതല ബാങ്കിന് ഉണ്ടെന്നും ഹൈക്കോടതി പറ‌‌ഞ്ഞു. അന്തര്‍ദേശീയ തട്ടിപ്പ് സംഘമാണ് കുറ്റകൃത്യത്തില്‍ പങ്കാളിയായതെന്നും ബാങ്ക് ഹൈക്കോടതിയെ അറിയിച്ചു.

Latest Stories

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം