ഹാംസ്റ്റര്‍ കോമ്പാറ്റ് കളിക്കുന്നവര്‍ ഭാവിയിലെ കോടീശ്വരന്മാരോ? ലിസ്റ്റ് ചെയ്യപ്പെട്ടാല്‍ പോയിന്റുകള്‍ ഡോളറാകുമോ?

പ്രതിദിനം എട്ട് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ തൊഴിലിനോ കച്ചവടത്തിനോ വേണ്ടി അധ്വാനിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളവര്‍. എന്നാല്‍ പണിയെടുക്കാതെ കച്ചവടത്തിനായി പണം നിക്ഷേപിക്കാതെ വരുമാനമുണ്ടാക്കണമെന്ന് ചിലപ്പോഴെങ്കിലും നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ? പ്രത്യേകിച്ച് യുവതലമുറ ഒരിക്കലെങ്കിലും അങ്ങനൊരു മാര്‍ഗം ആലോചിക്കാതിരിക്കില്ല.

യുവാക്കളില്‍ മാത്രമല്ല എല്ലാ പ്രായത്തിലുമുള്ള മനുഷ്യന്റെ ഇത്തരം ചിന്തകളെയാണ് ടെലിഗ്രാമിന്റെ പിന്തുണയോടെ റഷ്യന്‍ സംരംഭകനായ എഡ്വര്‍ഡ് ഗുറിനോവിച്ച് അവതരിപ്പിച്ച ഹാംസ്റ്റര്‍ കോമ്പാറ്റ് എന്ന ഗെയിം മുതലെടുക്കുന്നത്. യാതൊരു മുതല്‍ മുടക്കുമില്ല, ഓഫീസ് കെട്ടിടവും മെഷിനറിയും വേണ്ട. കായികവും ബൗദ്ധികവുമായ അധ്വാനം തീരെ ആവശ്യമില്ലാത്തൊരു മാര്‍ഗം.

എങ്ങനെയാണ് ഹാംസ്റ്റര്‍ കോമ്പാറ്റ് നിങ്ങളെ പണമുണ്ടാക്കാന്‍ സഹായിക്കുന്നത്. 40ലേറെ രാജ്യങ്ങളിലായി 15 കോടിയിലേറെ ആളുകള്‍ കളിക്കുന്ന ഒരു ഗെയിം നിങ്ങളെ യഥാര്‍ത്ഥത്തില്‍ സമ്പന്നനാക്കുമോ?

ഹാംസ്റ്ററിന്റെ ചിത്രം പ്രധാന ഐക്കണായ ഗെയിമില്‍ നിന്ന് കാശുണ്ടാക്കാന്‍ നിങ്ങള്‍ ഇതില്‍ ഒരു മത്സരത്തില്‍ പങ്കെടുക്കേണ്ടതില്ല. ഹാംസ്റ്റര്‍ ഐക്കണില്‍ നിരന്തരം ടാപ്പ് ചെയ്യുക മാത്രമാണ് ഗെയിം. നിങ്ങള്‍ ടാപ്പ് ചെയ്യുന്നതനുസരിച്ച് പോയിന്റ് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. നിങ്ങള്‍ ഇത്തരത്തില്‍ നേടുന്ന പോയിന്റുകളാണ് ഭാവിയില്‍ നിങ്ങളെ സമ്പന്നനാക്കുകയെന്നാണ് ഗെയിമിലെ വാഗ്ദാനം.

ഗെയിം വാഗ്ദാനം ചെയ്യുന്ന പോയിന്റുകള്‍ എങ്ങനെയാണ് പണമായി മാറുന്നത്? ഡിജിറ്റല്‍ കറന്‍സിയായ ക്രിപ്‌റ്റോ കറന്‍സി മൈനിങ്ങിലൂടെയാണ് ഗെയിം പണം വാഗ്ദാനം ചെയ്യുന്നത്. ഹാംസ്റ്റര്‍ കോമ്പാറ്റ് അടുത്തമാസം ക്രിപ്‌റ്റോ കോയിനായി ലിസ്റ്റ് ചെയ്യപ്പെടുമെന്നും അത്തരത്തില്‍ ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഗെയിമില്‍ നിന്ന് നേടിയ പോയിന്റുകള്‍ ക്രിപ്‌റ്റോ കോയിന്റെ രൂപത്തില്‍ ലഭിക്കുമെന്നുമാണ് പ്രചരണം.

തുടര്‍ന്ന് ക്രിപ്‌റ്റോ കോയിന്‍ എളുപ്പത്തില്‍ പണമാക്കി മാറ്റുന്നതോടെ അതിവേഗം സമ്പന്നരാകാമെന്നാണ് ഹാംസ്റ്റര്‍ കോമ്പാറ്റില്‍ വിരല്‍ അമര്‍ത്തുന്ന ഓരോരുത്തരുടെയും ചിന്ത. ക്രിപ്‌റ്റോ കറന്‍സിയെന്ന് കേള്‍ക്കുമ്പോള്‍ ലക്ഷങ്ങള്‍ വിലയുള്ള ബിറ്റ്‌കോയിനാണ് ഏവര്‍ക്കും ഓര്‍മ്മ വരുന്നത്. അതുതന്നെയാണ് ഹാംസ്റ്റര്‍ കോമ്പാറ്റ് ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ പ്രചരണങ്ങള്‍ക്ക് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നതും.

എന്നാല്‍ ക്രിപ്‌റ്റോയില്‍ നിന്ന് പണം നേടുക അത്ര എളുപ്പമല്ല. അന്‍പത് ലക്ഷത്തോളം വിലയുള്ള ബിറ്റ്‌കോയിന്‍ മാത്രമല്ല ക്രിപ്‌റ്റോ കോയിന്‍. 5 പൈസയുടെ വില പോലുമില്ലാത്ത നിരവധി കോയിനുകളും മാര്‍ക്കറ്റില്‍ സുലഭമാണ്. ഹാംസ്റ്റര്‍ കോമ്പാറ്റ് ഇതുവരെ ലിസ്റ്റ് ചെയ്യപ്പെടാത്തതിനാല്‍ മൂല്യം കണക്കാക്കാന്‍ ആവില്ല.

ഹാംസ്റ്റര്‍ കോമ്പാറ്റ് ലിസ്റ്റ് ചെയ്യപ്പെട്ടാലും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ഇടപാടുകള്‍ അത്ര നിസാരമല്ല. ക്രിപ്‌റ്റോ ഇടപാടുകളെ കുറിച്ച് ആഴത്തില്‍ ധാരണയില്ലാത്ത ഒരാള്‍ക്ക് ഇതില്‍ നിന്ന് പണം സമ്പാദിക്കുക അസാധ്യമാണ്. ടെലിഗ്രാമിലൂടെ എത്തിയതോടെയാണ് ഹാംസ്റ്റര്‍ കോമ്പാറ്റ് ഇത്രയേറെ ജനകീയമായി മുന്നോട്ട് പോകുന്നത്.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു