ഹാംസ്റ്റര്‍ കോമ്പാറ്റ് കളിക്കുന്നവര്‍ ഭാവിയിലെ കോടീശ്വരന്മാരോ? ലിസ്റ്റ് ചെയ്യപ്പെട്ടാല്‍ പോയിന്റുകള്‍ ഡോളറാകുമോ?

പ്രതിദിനം എട്ട് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ തൊഴിലിനോ കച്ചവടത്തിനോ വേണ്ടി അധ്വാനിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളവര്‍. എന്നാല്‍ പണിയെടുക്കാതെ കച്ചവടത്തിനായി പണം നിക്ഷേപിക്കാതെ വരുമാനമുണ്ടാക്കണമെന്ന് ചിലപ്പോഴെങ്കിലും നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ? പ്രത്യേകിച്ച് യുവതലമുറ ഒരിക്കലെങ്കിലും അങ്ങനൊരു മാര്‍ഗം ആലോചിക്കാതിരിക്കില്ല.

യുവാക്കളില്‍ മാത്രമല്ല എല്ലാ പ്രായത്തിലുമുള്ള മനുഷ്യന്റെ ഇത്തരം ചിന്തകളെയാണ് ടെലിഗ്രാമിന്റെ പിന്തുണയോടെ റഷ്യന്‍ സംരംഭകനായ എഡ്വര്‍ഡ് ഗുറിനോവിച്ച് അവതരിപ്പിച്ച ഹാംസ്റ്റര്‍ കോമ്പാറ്റ് എന്ന ഗെയിം മുതലെടുക്കുന്നത്. യാതൊരു മുതല്‍ മുടക്കുമില്ല, ഓഫീസ് കെട്ടിടവും മെഷിനറിയും വേണ്ട. കായികവും ബൗദ്ധികവുമായ അധ്വാനം തീരെ ആവശ്യമില്ലാത്തൊരു മാര്‍ഗം.

എങ്ങനെയാണ് ഹാംസ്റ്റര്‍ കോമ്പാറ്റ് നിങ്ങളെ പണമുണ്ടാക്കാന്‍ സഹായിക്കുന്നത്. 40ലേറെ രാജ്യങ്ങളിലായി 15 കോടിയിലേറെ ആളുകള്‍ കളിക്കുന്ന ഒരു ഗെയിം നിങ്ങളെ യഥാര്‍ത്ഥത്തില്‍ സമ്പന്നനാക്കുമോ?

ഹാംസ്റ്ററിന്റെ ചിത്രം പ്രധാന ഐക്കണായ ഗെയിമില്‍ നിന്ന് കാശുണ്ടാക്കാന്‍ നിങ്ങള്‍ ഇതില്‍ ഒരു മത്സരത്തില്‍ പങ്കെടുക്കേണ്ടതില്ല. ഹാംസ്റ്റര്‍ ഐക്കണില്‍ നിരന്തരം ടാപ്പ് ചെയ്യുക മാത്രമാണ് ഗെയിം. നിങ്ങള്‍ ടാപ്പ് ചെയ്യുന്നതനുസരിച്ച് പോയിന്റ് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. നിങ്ങള്‍ ഇത്തരത്തില്‍ നേടുന്ന പോയിന്റുകളാണ് ഭാവിയില്‍ നിങ്ങളെ സമ്പന്നനാക്കുകയെന്നാണ് ഗെയിമിലെ വാഗ്ദാനം.

ഗെയിം വാഗ്ദാനം ചെയ്യുന്ന പോയിന്റുകള്‍ എങ്ങനെയാണ് പണമായി മാറുന്നത്? ഡിജിറ്റല്‍ കറന്‍സിയായ ക്രിപ്‌റ്റോ കറന്‍സി മൈനിങ്ങിലൂടെയാണ് ഗെയിം പണം വാഗ്ദാനം ചെയ്യുന്നത്. ഹാംസ്റ്റര്‍ കോമ്പാറ്റ് അടുത്തമാസം ക്രിപ്‌റ്റോ കോയിനായി ലിസ്റ്റ് ചെയ്യപ്പെടുമെന്നും അത്തരത്തില്‍ ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഗെയിമില്‍ നിന്ന് നേടിയ പോയിന്റുകള്‍ ക്രിപ്‌റ്റോ കോയിന്റെ രൂപത്തില്‍ ലഭിക്കുമെന്നുമാണ് പ്രചരണം.

തുടര്‍ന്ന് ക്രിപ്‌റ്റോ കോയിന്‍ എളുപ്പത്തില്‍ പണമാക്കി മാറ്റുന്നതോടെ അതിവേഗം സമ്പന്നരാകാമെന്നാണ് ഹാംസ്റ്റര്‍ കോമ്പാറ്റില്‍ വിരല്‍ അമര്‍ത്തുന്ന ഓരോരുത്തരുടെയും ചിന്ത. ക്രിപ്‌റ്റോ കറന്‍സിയെന്ന് കേള്‍ക്കുമ്പോള്‍ ലക്ഷങ്ങള്‍ വിലയുള്ള ബിറ്റ്‌കോയിനാണ് ഏവര്‍ക്കും ഓര്‍മ്മ വരുന്നത്. അതുതന്നെയാണ് ഹാംസ്റ്റര്‍ കോമ്പാറ്റ് ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ പ്രചരണങ്ങള്‍ക്ക് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നതും.

എന്നാല്‍ ക്രിപ്‌റ്റോയില്‍ നിന്ന് പണം നേടുക അത്ര എളുപ്പമല്ല. അന്‍പത് ലക്ഷത്തോളം വിലയുള്ള ബിറ്റ്‌കോയിന്‍ മാത്രമല്ല ക്രിപ്‌റ്റോ കോയിന്‍. 5 പൈസയുടെ വില പോലുമില്ലാത്ത നിരവധി കോയിനുകളും മാര്‍ക്കറ്റില്‍ സുലഭമാണ്. ഹാംസ്റ്റര്‍ കോമ്പാറ്റ് ഇതുവരെ ലിസ്റ്റ് ചെയ്യപ്പെടാത്തതിനാല്‍ മൂല്യം കണക്കാക്കാന്‍ ആവില്ല.

ഹാംസ്റ്റര്‍ കോമ്പാറ്റ് ലിസ്റ്റ് ചെയ്യപ്പെട്ടാലും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ഇടപാടുകള്‍ അത്ര നിസാരമല്ല. ക്രിപ്‌റ്റോ ഇടപാടുകളെ കുറിച്ച് ആഴത്തില്‍ ധാരണയില്ലാത്ത ഒരാള്‍ക്ക് ഇതില്‍ നിന്ന് പണം സമ്പാദിക്കുക അസാധ്യമാണ്. ടെലിഗ്രാമിലൂടെ എത്തിയതോടെയാണ് ഹാംസ്റ്റര്‍ കോമ്പാറ്റ് ഇത്രയേറെ ജനകീയമായി മുന്നോട്ട് പോകുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ