മെസി കേരളത്തില്‍ വരുന്നതിന്റെ ചെലവുകള്‍ വഹാക്കാമെന്ന പേരില്‍ സ്വര്‍ണവ്യാപാര മേഖലയില്‍ തട്ടിപ്പ്; ജ്വല്ലറികളില്‍ നിന്ന് പണം തട്ടുകയും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ജസ്റ്റിന്‍ പാലത്തറ വിഭാഗത്തെ കുറിച്ച് അന്വേഷണം വേണമെന്ന് AKGSMA

അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും വരുന്നതിന്റെ ചെലവുകള്‍ ഏറ്റെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വന്‍തുക പിരിച്ച് ഒരു വിഭാഗം തട്ടിപ്പ് നടത്തിയെന്ന് സ്വര്‍ണവ്യാപാരി സംഘടന എകെജിഎസ്എംഎ. അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി കേരളത്തില്‍ വരുന്നതിന്റെ ചെലവുകള്‍ വഹിക്കാമെന്ന് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വന്‍ തുക പിരിച്ചെടുത്ത AKGSMA ജസ്റ്റിന്‍ പാലത്തറ വിഭാഗം സംഘടനയുടെ തട്ടിപ്പിനെ കുറിച്ച് അന്വേഷണക്കണമെന്നാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടത്. അര്‍ജന്റീന ഫുട്ബാള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തില്‍ കൊണ്ടു വരുന്നതിന്റെ ചെലവുകള്‍ വഹിക്കാമെന്ന് പറഞ്ഞ് കായിക മന്ത്രിയെയും, സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിച്ചുവെന്നും സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ നിന്നും ഇതിന്റെ പേരില്‍ കോടികള്‍ പിരിച്ചെടുത്തുവെന്നും സ്വര്‍ണവ്യാപിരികളുടെ സംഘടന ആരോപിക്കുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് AKGSMA സംഘടന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുല്‍ നാസര്‍, ട്രഷറര്‍ സി.വി.കൃഷ്ണദാസ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ലയണല്‍ മെസ്സി കേരളത്തില്‍ വരുന്നതിന്റെ ചെലവുകള്‍ വഹിക്കാമെന്ന് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വന്‍ തുക പിരിച്ചെടുത്ത എകെജിഎസ്എംഎ ജസ്റ്റിന്‍ പാലത്തറ വിഭാഗം നടത്തിയ തട്ടിപ്പിനെ കുറിച്ച് അന്വേഷണക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി കത്തയച്ചിരിക്കുന്നത്.

കായിക മന്ത്രിയെയും, സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ നിന്നും ജസ്റ്റിന്‍ പാലത്തറ വിഭാഗം കോടികള്‍ പിരിച്ചെടുത്തെന്നും, തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കായിക മന്ത്രിയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് തങ്ങളാണ് മെസ്സിയെ കൊണ്ടുവരുന്നത് എന്ന് അറിയിച്ചാണ് സ്വര്‍ണവ്യാപാരികളെ പറ്റിച്ച് പിരിവ് നടത്തിയത്.

മെസ്സി കേരളത്തില്‍ കൊണ്ടുവരുന്നത് തങ്ങളാണെന്ന് പ്രചരിപ്പിച്ച് ആറുമാസം നീണ്ടുനില്‍ക്കുന്ന ഗ്രാന്‍ഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ‘ഒലോപ്പോ’ എന്ന ആപ്പ് നിര്‍മ്മിച്ചു 10000 രൂപ വീതം അംഗത്വ ഫീസ് സ്വീകരിച്ച് ഒട്ടേറെ ജ്വല്ലറികളില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്നാണ് ആക്ഷേപം. ഇതേ ആപ്പ് വഴി ഏത് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയാലും ഉപഭോക്താക്കള്‍ക്ക് 17.5 കിലോ സ്വര്‍ണം സമ്മാനമായി നല്‍കുമെന്നും ഇവര്‍ പ്രചരിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം ധനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് നടത്തിയെന്നും സംഘടന ആരോപിക്കുന്നു. ഇതെല്ലാം പ്രഖ്യാപനങ്ങളും ഉദ്ഘാടനവും മാത്രമായിരുന്നുവെന്നാണ് ആക്ഷേപം. ഗ്രാന്‍ഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവല്‍ നടത്തിയില്ലെന്ന് മാത്രമല്ല, ജ്വല്ലറികളില്‍ നിന്നും പണം പിരിച്ചെടുക്കുകയും പണം തട്ടുകയും ചെയ്തു. ഒരാള്‍ക്കും ഇതിന്റെ പ്രയോജനം ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒരു ഉപഭോക്താവിനും സ്വര്‍ണം സമ്മാനമായി ലഭിച്ചിട്ടുമില്ലെന്നും AKGSMA പറയുന്നു.

സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും, സ്വര്‍ണ്ണ വ്യാപാരികളുടെ ഇടയില്‍ നിന്നും വലിയ തോതില്‍ സംഭാവന സ്വീകരിക്കുകയും, 17.5 കിലോ സ്വര്‍ണം സമ്മാനമായി നല്‍കും എന്നൊക്കെ പറഞ്ഞു തട്ടിപ്പ് നടത്തുകയും ചെയ്ത ജസ്റ്റിന്‍ പാലത്തറ വിഭാഗം സംഘടനയെക്കുറിച്ച് സര്‍ക്കാര്‍തലത്തില്‍ അന്വേഷണം നടത്തണമെന്നും ഇവരുടെ തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവരണമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Latest Stories

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്

എന്നെ ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ല, വളരെ സീരിയസ് ആയ പ്രണയങ്ങളാണ് മമ്മൂട്ടി ചെയ്തിട്ടുള്ളത് : സുരേഷ് ഗോപി

'മുഖ്യമന്ത്രി രാജിവെക്കണം, വി ഡി സതീശനോട് ഒരു വിരോധവും ഇല്ല'; ആര്യാടൻ ഷൗക്കത്തിന് വിജയാശംസകൾ നേർന്ന് പി വി അൻവർ

സിറിയയിലെ പള്ളിയില്‍ ചാവേര്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു; അമ്പതിലധികം പേര്‍ക്ക് പരിക്ക്; ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്

നിലമ്പൂര്‍ ആര്യാടന്‍ ഷൗക്കത്ത് 'കൈ'ക്കുള്ളിലാക്കി; 11077 വോട്ടിന്റെ വമ്പന്‍ ജയം; എല്‍ഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് അന്‍വറിനേയും മലര്‍ത്തിയടിച്ച യുഡിഎഫ് രാഷ്ട്രീയ വിജയം