ഇന്ത്യൻ വ്യവസായി നെസ് വാഡിയക്ക് ജപ്പാനിൽ രണ്ടു വർഷം തടവുശിക്ഷ

ഇന്ത്യയിലെ പ്രമുഖ ബിസിനസ് സാമ്രാജ്യത്തിലെ അംഗമായ നെസ് വാഡിയയെ ജപ്പാനിലെ കോടതി രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചു. മയക്കുമരുന്ന് കൈവശം വെച്ചതിനാണ് ശിക്ഷ. മാർച്ചിലാണ് നെസ് വാഡിയ ഈ കേസിൽ അറസ്റ്റിലായത്.
ലണ്ടനിലെ ഫിനാൻഷ്യൽ ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്തതനുസരിച്ച് കന്നബിസ് റെസിൻ എന്ന മയക്കുമരുന്ന് കൈവശം വെച്ചതിനായിരുന്നു അറസ്റ്റ്. അറസ്റ്റിലാകുമ്പോൾ 25 ഗ്രാം മയക്കുമരുന്നാണ് കൈവശം ഉണ്ടായിരുന്നത്.

മുംബൈയിലെ പ്രശസ്തമായ വാഡിയ ഗ്രൂപ്പ് തലവൻ നുസ്ലി വാദിയായയുടെ മകനാണ് അദ്ദേഹം. പ്രശസ്തമായ ബോംബെ ഡൈയിംഗ്, ബ്രിട്ടാനിയ ബിസ്കറ്റ്, ഗോ എയർ വിമാന കമ്പനി തുടങ്ങിയ സ്ഥാപനങ്ങൾ ഇവരുടെ ഉടമസ്ഥതയിലുള്ളതാണ്.

ജപ്പാനിലെ ഹൊകൈടോ ദ്വീപിലെ വിമാനത്താവളത്തിൽ വെച്ചാണ് അദ്ദേഹം പിടിയിലായത്. പിടികൂടിയപ്പോൾ സ്വകാര്യ ആവശ്യത്തിനായി ഇത് കൈവശം വെച്ചിരുന്നതാണെന്ന് അദ്ദേഹം സമ്മതിച്ചതായി പത്രം പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ഏതാനും ദിവസം റിമാൻഡിൽ കഴിയേണ്ടി വന്നു.

2014ൽ ബോളിവുഡ് താരം പ്രീറ്റി സിൻഡയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു നെസ്. പിന്നീട് പ്രീറ്റി സിന്റ ഈ കേസ് പിൻവലിക്കുകയായിരുന്നു.

Latest Stories

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്