പീറ്റ്‌സയും ബര്‍ഗറും മാത്രമല്ല, പാലും ഇനി ഓണ്‍ലൈനില്‍, വൈറലായി ദൂത്‌വാലാ പയ്യന്മാര്‍

ആവശ്യങ്ങളാണ് സകല കണ്ടു പിടുത്തങ്ങളുടെയും ഹേതു എന്ന് കേട്ടിട്ടില്ലേ ? ബാംഗ്ലൂര്‍ സ്വദേശികളായ സുഹൃത്തുക്കള്‍ ഇബാഹിം അല്‍ബാരി, ആകാശ് അഗര്‍വാള്‍ എന്നിവരെ സംരംഭകരാക്കിയതും ഇത്തരം ഒരു ആവശ്യമാണ്. യൗവനത്തിലേക്ക് കടന്നപ്പോള്‍ ജീവിതം പച്ചപിടിപ്പിക്കുന്നതിനു വേണ്ടി പലവിധ പരീക്ഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും യുവാക്കള്‍ മുതിരുന്നത് സ്വാഭാവികം, അത്തരത്തില്‍ ഒരു ചര്‍ച്ചയാണ് ഈ കൂട്ടുകാരുടെ ജീവിതം മാറ്റി മറച്ചത്.

ഒരു ദിവസം രാത്രി ബാംഗ്ലൂര്‍ നാഗത്തിലെ തങ്ങളുടെ മുറിയില്‍ ഇരുന്നു ഇരുവരും ഭാവിയെ പറ്റിയുള്ള ചര്‍ച്ചകളില്‍ മുഴുകുകയായിരുന്നു. പെട്ടന്നാണ് കഴിക്കാനായി എടുത്തുവച്ച സിറിയലില്‍ ഒഴിക്കാന്‍ പാല്‍ ഇല്ല എന്ന കാര്യം മനസിലായത്. ആ പാതിരാത്രി നേരത്ത് ബാംഗ്ലൂര്‍ നഗരത്തിന്റെ ഒരു കോണില്‍ നിന്നും ശുദ്ധമായ പാല്‍ തങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നില്ല എന്ന തിരിച്ചറിവ് അവരെ ഞെട്ടിക്കുകയല്ല, മറിച്ച് സന്തോഷിപ്പിക്കുകയാണ് ഉണ്ടായത്.

കാരണം എന്തെന്നല്ലേ? , ആ കൂട്ടുകാര്‍ അവിടെ ഒരു സംരംഭക അവസരം കാണുകയായിരുന്നു. തൊട്ടതിനും പിടിച്ചതിനും ഒക്കെ ആപ്പുകള്‍ വികസിപ്പിക്കുന്ന ഇന്ത്യന്‍ സിലിക്കണ്‍ വാലിയില്‍, പാല്‍ വിതരണത്തിന് ഒരു ആപ്പ് ആയാലോ? ഇരു വരും ചിന്തിച്ചു. പീറ്റസയും ബര്‍ഗറും മറ്റും ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുന്ന ബാംഗ്ലൂര്‍ സ്വദേശികള്‍ പാല്‍വിതരണ ആപ്പിനെയും ഏറ്റെടുക്കും എന്ന് തന്നെ അവര്‍ വിശ്വസിച്ചു.

എന്നാല്‍ എന്തുകാര്യം തുടങ്ങും മുന്‍പും ഒരു ബാക്ഗ്രൗണ്ട് സ്റ്റഡി ആവശ്യമാണല്ലോ? അതിനാല്‍ അടുത്ത കുറെ മാസങ്ങള്‍ ഇരുവരും വീട് വീടാന്തരം കയറി ഇറങ്ങി സര്‍വേകള്‍ സംഘടിപ്പിച്ചു. ആവശ്യമുള്ള പാല്‍, കിട്ടാനുള്ള കാലതാമസം, വില തുടങ്ങി പലവിധ കാര്യങ്ങള്‍ പഠന വിധേയമാക്കി. ഒടുവില്‍ ഇതാ ദൂത്വാല (പാല്‍ക്കാരന്‍ ) എന്ന പേരില്‍ ഒരു ആപ്പ് അവര്‍ വികസിപ്പിച്ചു.

ദൂതവാള്‍ ആപ്പ് വഴി ബാംഗ്ലൂര്‍ നഗരത്തിന്റെ ഏതു ഭാഗത്തു നിന്നും ഏത് സമയത്തും പാല്‍ ഓര്‍ഡര്‍ ചെയ്യാം. ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞാല്‍ ദൂത്വാല പ്രവര്‍ത്തകര്‍ കൃത്യമായി പറഞ്ഞ സമയത്തിനുള്ളില്‍ ശുദ്ധമായ പശുവിന്‍ പാല്‍ എത്തിക്കും. നഗരത്തിലെ പ്രമുഖ ക്ഷീര ഉല്പാദകരുമായി ഇതിനു വേണ്ട അറേഞ്ച്‌മെന്റുകള്‍ നടത്തിയിട്ടുണ്ട്.

രാത്രിയോ പകലോ ഏത് സമയത്തായാലും ദൂത്വാല വഴി പാല്‍ ഓര്‍ഡര്‍ ചെയ്യാം. ബാംഗ്ലൂരില്‍ തങ്ങളുടെ പാല്‍ കച്ചവടം വിജയിച്ചപ്പോള്‍ ദൂത്വാല ഇപ്പോള്‍ പുണെ നഗരത്തിലേക്ക് ചുവടു മാറുകയാണ്. ബാംഗ്ലൂരില്‍ മാത്രം 6000 സ്ഥിരം ഉപഭോക്താക്കള്‍ ഉണ്ട്. ലക്ഷങ്ങളാണ് പാല്‍ വിറ്റ് ഈ കൂട്ടുകാര്‍ സമ്പാദിക്കുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം