'മുസ്ലിം കുട്ടികള്‍ക്ക് മാത്രം പഠന സഹായം'; മലബാര്‍ ഗ്രൂപ്പിനെതിരെ വ്യാജപ്രചാരണം; താക്കീതുമായി മുംബൈ ഹൈക്കോടതി; സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

മലബാര്‍ ഗ്രൂപ്പിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാജപ്രചരണം നടത്തുന്നവര്‍ക്ക് താക്കീതുമായി മുംബൈ ഹൈക്കോടതി. മലബാര്‍ ഗ്രൂപ്പിന്റെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ധനരായ 77,000 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി നല്‍കിയ സ്‌കോളര്‍ഷിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും വ്യാജപ്രചരണവും നടന്നത്. മലബാര്‍ ഗ്രൂപ്പ് മുസ്ലീം കുട്ടികള്‍ക്ക് മാത്രമാണ് പഠന സഹായം നല്‍കുന്നത് എന്നുള്ള പ്രചരണവും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. ഇതിനെതിരെയാണ് മലബാര്‍ ഗ്രൂപ്പ് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.

ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുടെ നടത്തിയ മുഴുവന്‍ പോസ്റ്റുകളും ചിത്രങ്ങളും ഉടന്‍ നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യം ഉറപ്പ് വരുത്താന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ കമ്പനികളോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയിലുലുടനീളം 77,000ത്തില്‍ അധികം പെണ്‍കുട്ടികള്‍ക്ക് സകോളര്‍ഷിപ്പ് നല്‍കുകയും സ്ത്രീശാക്തീകരണം അടക്കം വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് 246 കോടിയിലേറെ രൂപ ചെലവഴിക്കുകയും ചെയ്തിട്ടും കര്‍ണാടകയിലെ ഒരു സ്‌കൂളില്‍ പഠന സകോളര്‍ഷിപ്പ് നല്‍കിയ ചടങ്ങിന്റെ ഫോട്ടോ ഉപയോഗിച്ച് തെറ്റായ രീതിയില്‍ പ്രചാരണം നടത്തിയ പ്രതികള്‍ക്കെതിരെയാണ് കോടതി വിധി.

വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ സല്‍പേരിനെയും സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുമായി നടത്തുന്ന ചിരിറ്റി പ്രവര്‍ത്തനങ്ങളെയും കളങ്കപ്പെടുത്തുന്നതാണ് വ്യാജപ്രചാരകര്‍ ശ്രമിച്ചതെന്ന് സിവില്‍ കോടതി ജഡ്ജി പറഞ്ഞു.
അപകീര്‍ത്തികരമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ച ജസ്റ്റിസ് ഭാരതി ഡാംഗ്രെ, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ ഉദ്ധരണി ഇന്നത്തെ കേസിന് പൂര്‍ണ്ണമായും ബാധകമാണെന്ന് അഭിപ്രായപ്പെട്ടു – ”ഇരുട്ടിനെ ഇരുട്ടിനെ പുറത്താക്കാന്‍ കഴിയില്ല… വെളിച്ചത്തിന് മാത്രമേ അത് ചെയ്യാന്‍ കഴിയൂ. വെറുപ്പിന് വെറുപ്പിനെ പുറത്താക്കാന്‍ കഴിയില്ല, സ്‌നേഹത്തിന് മാത്രമേ അത് ചെയ്യാന്‍ കഴിയൂ…’ എന്നും ജഡ്ജി പറഞ്ഞു.

പ്രതികളായ കാജല്‍ ശിങ്കള, മുരളി അയ്യങ്കാര്‍, ഷെഫാലി വൈദ്യ എന്നിവര്‍ അപ്ലോഡ് ചെയ്ത അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ബിസിനസ്സ് ലോകത്ത് തങ്ങളുടെ പ്രശസ്തിക്ക് പരിഹരിക്കാനാകാത്തവിധം കോട്ടമുണ്ടാക്കുമെന്ന് ആരോപിച്ച് 70 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മലബാര്‍ ഗ്രൂപ്പ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പോസ്റ്റുകളുടെ സാമുദായിക സ്വഭാവവും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള അവയുടെ സാധ്യതയും കൂട്ടിച്ചേര്‍ത്തു.

ബോയിക്കോട്ട്മലബാര്‍ ഗോര്‍ഡ് എന്ന കാമ്പെയ്നിലൂടെ ഗ്രൂപ്പിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മലബാര്‍ ഗോള്‍ഡ് കോടതിയെ സമീപിച്ചത്.

സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും വിദ്വേഷ പ്രചാരണത്തിനായി ദുരുപയോഗം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെയുള്ള ശക്തമായ വിധിയാണ് ബോംബെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വ്യക്തമാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ