അന്ന് ഇന്ത്യന്‍ കമ്പനിയെ പരിഹസിച്ചത് ബില്‍ ഫോര്‍ഡ്; രത്തന്‍ ടാറ്റ നല്‍കിയ മറുപടി ചരിത്രം

വര്‍ഷം 1998, ടാറ്റ മോട്ടോര്‍സ് ഇന്ത്യയില്‍ ആദ്യമായി ഡീസല്‍ എഞ്ചിനില്‍ ഒരു ഹാച്ച് ബാക്ക് മോഡല്‍ പുറത്തിറക്കി. ഇന്‍ഡിക എന്ന പേരില്‍ ടാറ്റ പുറത്തിറക്കിയ വാഹനം പക്ഷേ ഇന്ത്യക്കാര്‍ കൈയൊഴിഞ്ഞു. വില്‍പ്പനയില്‍ തിരിച്ചടി നേരിട്ടതോടെ ടാറ്റ മോട്ടോര്‍സിന് ഇന്‍ഡിക ഒരു ബാധ്യതയായി മാറുകയായിരുന്നു.

ഇന്‍ഡിക കാരണം നേരിട്ട തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ടാറ്റ മോട്ടോര്‍സ് പുതിയൊരു ആശയം മുന്നോട്ടുവച്ചു. ടാറ്റയുടെ ഇന്ത്യയിലെ പ്ലാന്റുകള്‍ മറ്റേതെങ്കിലും വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് കൈമാറുന്നതിലൂടെ വിപണിയിലുണ്ടായ നഷ്ടം പരിഹരിക്കാനായിരുന്നു ആ പദ്ധതി. ഇതിനായി ടാറ്റ സമീപിച്ചതാകട്ടെ ഫോര്‍ഡിന്റെ തലവന്‍ ബില്‍ ഫോര്‍ഡിനെ ആയിരുന്നു.

എന്നാല്‍ രത്തന്‍ ടാറ്റയെ അപമാനിക്കുന്ന തരത്തിലായിരുന്നു ബില്‍ ഫോര്‍ഡിന്റെ അന്നത്തെ സമീപനം. ഫോര്‍ഡിന് ഇത്തരത്തില്‍ മറ്റൊരു കമ്പനിയുടെ പ്ലാന്റ് വാങ്ങേണ്ട അവസ്ഥയില്ലെന്നും ആവശ്യമെങ്കില്‍ ടാറ്റ മോട്ടോര്‍സിനെ സഹായിക്കാനായി പദ്ധതിയെ കുറിച്ച് ആലോചിക്കാമെന്നുമായി ബില്‍ ഫോര്‍ഡ്.

അവിടെ നിന്ന് അപമാനിതനായി മടങ്ങിയ രത്തന്‍ ടാറ്റ പക്ഷേ തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. രത്തന്‍ ടാറ്റയുടെ ഉള്ളിലെ നിശ്ചയദാര്‍ഢ്യം പിന്നീട് ലോകം കാണുകയായിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം 2004ല്‍ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള കയറ്റുമതിയിലും ആഭ്യന്തര വിപണിയിലും നേട്ടം കൈവരിച്ച് ടാറ്റ ഇന്‍ഡിക മുന്നേറി.

ഇന്ത്യയില്‍ വ്യാപകമായി ഇന്‍ഡികയെ ടാക്‌സി സര്‍വീസുകള്‍ക്കായി ഉപയോഗിച്ചിരുന്ന 2007 ആകുമ്പോഴേക്കും 1.42 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ടാറ്റ മോട്ടോര്‍സ് നിരത്തുകള്‍ കീഴടക്കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ ഫോര്‍ഡ് കടക്കെണിയില്‍പ്പെടുകയായിരുന്നു.

പിന്നീട് അങ്ങോട്ട് ടാറ്റയുടെ മുന്നേറ്റമായിരുന്നു ലോകോത്തര കാര്‍ നിര്‍മ്മാതാക്കള്‍ കണ്ടത്. ഫോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വറും ലാന്റ് റോവറും ഏറ്റെടുത്തുകൊണ്ട് അന്ന് രത്തന്‍ ടാറ്റ ബില്‍ ഫോര്‍ഡിന് നല്‍കിയ മറുപടി ചരിത്രമായി മാറുകയായിരുന്നു. ടാറ്റ ഗ്രൂപ്പിന് ഇനിയൊരു വാഹന നിര്‍മ്മാണ കമ്പനി ഏറ്റെടുക്കേണ്ട ആവശ്യമില്ല. എന്നാല്‍ നിങ്ങള്‍ക്കൊരു സഹായമാകട്ടെ എന്നാണ് ഈ കരാറിലൂടെ കരുതുന്നതെന്നായിരുന്നു രത്തന്‍ ടാറ്റയുടെ മറുപടി.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി