നാട്ടു നാട്ടുവില്‍ മിന്നിത്തിളങ്ങി 150 ടെസ്‌ല കാറുകളുടെ ലൈറ്റ് ഷോ !

ഓസ്കർ നേട്ടം സ്വന്തമാക്കി ദിവസങ്ങൾ പിന്നിട്ടിട്ടും രാജ്യാന്തരതലത്തിൽ പോലും നാട്ടു നാട്ടു ഗാനത്തിന്റെ വിശേഷങ്ങൾ തീരുന്നില്ല. നാട്ടു നാട്ടുവും നൃത്തചുവടുകളും നേരത്തെ തന്നെ ട്രെൻഡായി മാറിയ ഒന്നായിരുന്നു. ആരാധകർ മാത്രമല്ല ലോകമെമ്പാടുമുള്ള പല സെലിബ്രിറ്റികളും ജൂനിയർ എൻടിആറിന്റെയും രാം ചരണിന്റെയും ചുവടുകൾ വച്ച് ട്രെൻഡിങ്ങിൽ പങ്കെടുത്തിരുന്നു. എന്നാലിപ്പോൾ നാട്ടു നാട്ടുവിനോടൊപ്പം ടെസ്‌ല കാറുകളിൽ ലൈറ്റ് ഷോ നടത്തി അമ്പരപ്പിക്കുകയാണ് അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള ആരാധകർ. വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

ആര്‍ആര്‍ആറിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് നാട്ടു നാട്ടു ഗാനത്തിനൊപ്പം ടെസ്‌ല കാറുകളുടെ ലൈറ്റ് ഷോയുടെ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. വീഡിയോയിൽ ടെസ്‌ലയേയും ഇലോണ്‍ മസ്‌കിനേയും ടാഗ് ചെയ്യുകയും ചെയ്തിട്ടുമുണ്ട്. ശേഷം വീഡിയോ കണ്ട എലോൺ മസ്‌ക് തന്നെ ഹൃദയ ചിഹ്നങ്ങള്‍ സഹിതം കമന്റ് ഇടുകയും ചെയ്തു. ടെസ്‌ലയുടെ ഔദ്യോഗിക പേജും വീഡിയോ പങ്കുവച്ചതോടെ വീഡിയോ വൈറലായി മാറുകയായിരുന്നു. ആർ ആർ ആറിന്റെ സംവിധായകനായ എസ്. എസ് രാജമൗലിയും വീഡിയോ പങ്കുവച്ചിട്ടുണ്ട്.

150 ഓളം ടെസ്‌ല കാറുകൾ അണിനിരത്തിയാണ് നാട്ടു നാട്ടുവിന്റെ ലൈറ്റ് ഷോ നടത്തിയിരിക്കുന്നത്. വലിയൊരു പാർക്കിംഗ് സ്ഥലത്ത് 150 ഓളം കാറുകൾ ആർ ആർ ആർ എന്ന രൂപത്തിൽ നിർത്തിയാണ് ലൈറ്റ് ഷോ അവതരിപ്പിച്ചത്. പാട്ടിന്റെ ഓരോ ബീറ്റിനൊപ്പം ഹെഡ്‍ലൈറ്റുകളും മറ്റ് ലൈറ്റുകളും കത്തിച്ചും കെടുതിയും ചുവപ്പും വെള്ളയും നിറത്തിലുള്ള ഗംഭീര ലൈറ്റ് ഷോയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. വീഡിയോയുടെ മനോഹാരിത പകർത്താനായി ഡ്രോൺ ഉപയോഗിച്ചുള്ള ദൃശ്യങ്ങളും സോഷ്യൽ മീഡിയകളിൽ വൈറലാണ്. വീഡിയോ ഇതുവരെ 9 മില്യണിലധികം ആളുകളാണ് കണ്ടത്.

‘ഏകദേശം 150 ടെസ്‌ല കാറുകളാണ് ലൈറ്റ് ഷോയ്ക്ക് വേണ്ടി പങ്കെടുത്തത്. ലോകത്ത് ഇത് ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി ഇത്തരമൊരു ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. ഈ ലൈറ്റ് ഷോ കാണാൻ അഞ്ഞൂറോളം പേരാണ് എത്തിയത്’ എന്ന് ഷോ സംഘടിപ്പിച്ച സംഘാടകർ പറഞ്ഞു. ന്യൂജേഴ്‌സിയിലെ എഡിസൺ സിറ്റിയിൽ, ടോളിവുഡ് പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുമായി സഹകരിച്ച് നോർത്ത് അമേരിക്കൻ സീമ ആന്ധ്രാ അസോസിയേഷന്റെ വംശി കോപ്പുരവുരി ആണ് ഈ ക്രിയേറ്റീവ് ഷോ സംഘടിപ്പിച്ചത്.

ടെസ്‌ല കാറുകളിലുള്ള ടോയ് ബോക്‌സ് എന്ന ഫീച്ചര്‍ ഉപയോഗിച്ചാണ് പാട്ടുകൾക്ക് അനുസരിച്ച് ലൈറ്റ് ഷോകൾ നടത്താൻ സാധിക്കുക. ഇതാണ് വീഡിയോയിലും കാണാൻ സാധിക്കുന്നത്. ഈ ഫീച്ചറിലൂടെ കാറുകളിലുള്ള പാട്ടുകളിലെ ബീറ്റിനനുസരിച്ച് ലൈറ്റ് ഷോ നടത്താം. പാട്ടിന്‍റെ ബീറ്റുകള്‍ക്കനുസരിച്ച് ഹെഡ് ലൈറ്റുകളും ടെയിൽ ലൈറ്റുകളും ബ്രേക്ക് ലൈറ്റുകളുമെല്ലാം താളത്തില്‍ കത്തുകയും കെടുകയും ചെയ്യും. ലൈറ്റ് ഷോ മോഡ് ഉൾപ്പെടെയുള്ള നിരവധി രസകരമായ ഫീച്ചറുകളാണ് ടെസ്‌ലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാറിന്റെ ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ, ടേൺ സിഗ്നലുകൾ, ഇന്റീരിയർ ലൈറ്റുകൾ എന്നിവ ഫ്ലാഷ് ചെയ്യാനും സംഗീതവുമായി ചേർത്ത് നിറങ്ങൾ മാറ്റാനും പ്രോഗ്രാം ചെയ്യാൻ അനുവദിക്കുന്നവയാണ് ലൈറ്റ് ഷോ മോഡ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ