ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

വിപണിയിൽ വന്ന കാലം മുതൽ ഹാച്ച്ബാക്ക് സ്പെഷ്യലിസ്റ്റായി അറിയപ്പെടുന്ന ഒന്നാണ് മാരുതി സുസുക്കി. കമ്പനി പുറത്തിറക്കിയ എല്ലാ മോഡലുകളും ആളുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ട ഒന്ന് സ്വിഫ്റ്റ് ആണ്. പാവങ്ങളുടെ മിനി കൂപ്പറായി വിപ്ലവം തീർത്ത വാഹനം കഴിഞ്ഞ ദിവസമാണ് എത്തിയത്. ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലെ മുൻനിര മോഡലും ഹാച്ച്ബാക്കുകളിലെ ബെസ്റ്റ് സെല്ലറുമാണ് സ്വിഫ്റ്റ്.

വിപണിയിൽ സേഫ്റ്റിയുടെ കാര്യത്തിൽ പല പോരായ്മകളുമുള്ള സ്വിഫ്റ്റിന്റെ പ്രധാന എതിരാളികളിൽ ഒന്നാണ് ടാറ്റ ടിയാഗോ. മുടക്കുന്ന പണത്തിന് മൂല്യം നൽകുന്ന ടിയാഗോ പ്രായോഗികതയും സേഫ്റ്റിയും മുൻനിർത്തിയാണ് പിടിച്ചു നിൽക്കുന്നത്. 10 ലക്ഷം ബജറ്റിൽ താഴെ നല്ല ഒരു കാർ വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നവരാണ് നിങ്ങളെങ്കിൽ സ്വിഫ്റ്റും ടിയാഗോയും പരിഗണിക്കാവുന്ന രണ്ട് മോഡലുകളാണ്.

എന്നാൽ ഇതിൽ ഏതാണ് നല്ലത് എന്ന സംശയം പലർക്കും ഉണ്ടാകും. സേഫ്റ്റിയുടെ കാര്യമാണെങ്കിൽ ടാറ്റ ആയിരിക്കുമല്ലോ നല്ലത് എന്നാണ് പലരും ചിന്തിക്കുക. എന്നാൽ വിൽപ്പനാനന്തര സേവനങ്ങളും മറ്റ് കാര്യങ്ങളിലുമെല്ലാം മാരുതിയാണ് നല്ലത് എന്നും ചിന്തിക്കുന്നവർ ഉണ്ടാകും. നാലാം തലമുറ മാരുതി സുസുക്കി സ്വിഫ്റ്റും ടാറ്റ ടിയാഗോയും ഒന്ന് താരതമ്യം ചെയ്തു നോക്കാം

പൈസയേക്കാൾ പെർഫോമൻസ് ആണ് നോക്കുന്നതെങ്കിൽ സ്വിഫ്റ്റിന് പുതിയ Z-സീരീസ് 1.2 ലിറ്റർ ത്രീ-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകുക. ഇത് പഴയ 1.2 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിന് പകരക്കാരനായി എത്തും. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളും മാരുതി സുസുക്കി ഹാച്ച്ബാക്കിന് ലഭിക്കും.

എന്നാൽ ടാറ്റ ടിയാഗോ വളരെ പരിചിതമായ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനുമായാണ് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. സ്വിഫ്റ്റിന്റേതിന് സമാനമായി ടാറ്റ ഹാച്ച്ബാക്കും ഇത് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതുകൂടാതെ സിഎൻജി ഫ്യുവൽ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ടിയാഗോയിൽ ലഭ്യമാണ്.

മാരുതി സ്വിഫ്റ്റിലെ ഏറ്റവും പുതിയ ത്രീ-സിലിണ്ടർ എഞ്ചിന് 80.46 ബിഎച്ച്പി പവറിൽ പരമാവധി 112 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. മാനുവൽ വേരിയന്റിൽ 24.8 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമ്പോൾ ഹാച്ച്ബാക്കിന്റെ എഎംടി പതിപ്പ് ലിറ്ററിന് 25.75 കിലോമീറ്റർ മൈലേജ് തരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുൻ തലമുറ സ്വിഫ്റ്റ് പെട്രോൾ-സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനിൽ ലഭ്യമാണെങ്കിലും പുതിയ മോഡലിന് ഇതുവരെ സിഎൻജി വേരിയന്റ് ലഭിച്ചിട്ടില്ല.

ടിയാഗോയിലെ 1.2 ലിറ്റർ എഞ്ചിൻ 84 ബിഎച്ച്പി കരുത്തിൽ പരമാവധി 113 എൻഎം ടോർക്ക് വരെയാണ് നൽകുന്നത്. മാരുതി സ്വിഫ്റ്റിൽ നിന്ന് വ്യത്യസ്തമായി ടാറ്റ ടിയാഗോ പെട്രോൾ-സിഎൻജി ബൈ-ഫ്യൂവൽ ഓപ്ഷനിൽ ലഭ്യമാണ്. പുത്തൻ സ്വിഫ്റ്റിനെ അപേക്ഷിച്ച് ടിയാഗോ കുറച്ചുകൂടെ മെച്ചപ്പെട്ട പവറും ഉയർന്ന ടോർക്കും വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ സിഎൻജി എഎംടി കോമ്പിനേഷൻ്റെയും ലഭ്യത ടിയാഗോയ്ക്ക് മാരുതി എതിരാളിയെക്കാൾ നേരിയ മുൻതൂക്കം നൽകുന്നുണ്ട്.

ഏറ്റവും പുതിയ മാരുതി സ്വിഫ്റ്റിന് 6.49 ലക്ഷം രൂപ മുതൽ 9.65 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ടാറ്റ ടിയാഗോയ്ക്ക് 5.65 ലക്ഷം മുതൽ 8.90 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. സ്വിഫ്റ്റ് ടിയാഗോയെക്കാൾ വിലയേറിയതാണെന്ന് ഇതിലൂടെ തന്നെ മനസിലാക്കാം

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ