ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുമായി റോൾസ് റോയ്‌സ് !

ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര കാറുകൾ നിർമിക്കുന്ന റോൾസ് റോയ്‌സ് എന്ന കമ്പനിയെ കുറിച്ച് അറിയാത്തവരായി ആരുമില്ല. സെലിബ്രിറ്റികളുടെ ഇഷ്ട വാഹനങ്ങളിൽ ഒന്നാണ് റോൾസ് റോയ്‌സ് മോഡലുകൾ. കലിനൻ, ഫാന്റം, ഗോസ്‌റ്റ് എന്നിവ പോലുള്ള അത്യാധുനിക വാഹനങ്ങൾക്ക് പേരു കേട്ട ബ്രാൻഡ് നിരയിലേക്ക് കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് കാറും എത്തിയിരിക്കുകയാണ്.

റോൾസ് റോയ്‌സ് തങ്ങളുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് കാറായ സ്‌പെക്ടർ ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. അൾട്ര ലക്ഷ്വറി സൂപ്പർ കൂപ്പെ എന്ന ശ്രേണിയിലേക്കാണ് റോൾസ് റോയിസ് തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം എത്തിച്ചിരിക്കുന്നത്. മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.

റോൾസ് റോയിസിന്റെ ആർകിടെക്ചർ ഓൾ ലക്ഷ്വറി പ്ലാറ്റ്ഫോമിൽലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. 2 ഡോർ 4 സീറ്റർ മോഡലായാണ് എത്തിയിരിക്കുന്നത്. റോൾസ് റോയിസിന്റെ ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നായ ഫാന്റം മോഡലിനെ അടിസ്ഥാനമാക്കി നിർമിച്ച ഈ വാഹനത്തിന്റെ ഫീച്ചറുകളിലും ഫാന്റത്തിന്റേതായ ചില സമാനതകൾ കാണാം സാധിക്കും.

എക്സ്റ്റീരിയറിൽ എടുത്തു പറയേണ്ട ഒന്ന് എൽ.ഇ.ഡി ലൈറ്റുകൾ നൽകി ഇല്യൂമിനേറ്റ് ചെയ്യുന്ന തിളക്കമുള്ള ഗ്രില്ലാണ്. നേർത്ത രേഖ പോലെ നൽകിയിട്ടുള്ള എൽ.ഇ.ഡി ഡി. ആർ. എൽ മറ്റ് റോൾസ് റോയ്‌സ് മോഡലിൽ ഉള്ളതുപോലെയുള്ള ഹെഡ്‌ലാംപ് എന്നിവകൊണ്ടാണ് മുൻഭാഗം അലങ്കരിച്ചിരിക്കുന്നത്. വീലുകളിൽ റോൾസ് റോയിസ് സിഗ്നേച്ചർ ആർ ബാഡ്ജിങ്ങ് നൽകിയിട്ടുണ്ട്. ഐസ് എൻജിൻ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പിൻഭാഗത്തെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്.

രണ്ട് നിറങ്ങൾ നൽകിയാണ് ഇന്റീരിയർ ഒരുക്കിയിട്ടുള്ളത്. ഇന്റീരിയറിലും കാണാവുന്ന ബോഡി കളറും അതിനോടൊപ്പം ചേരുന്ന മറ്റ് നിറങ്ങളില് മെറ്റീരിയലുകളും ഇന്റീരിയറിന് ബാങ്കായി നൽകുന്നു. ഹെഡ്‌റെസ്റ്റിൽ നൽകിയിട്ടുള്ള ബാഡ്ജിങ്, സീറ്റിലെ പൈപ്പിങ് എന്നിവയ്ക്ക് വ്യത്യസ്ത നിറങ്ങൾ നൽകിയിട്ടുണ്ട്. റൂഫിനുളിൽ റോൾസ് റോയിസിന്റെ മറ്റ് മോഡലുകളിലേത് പോലെ തിളങ്ങുന്ന നക്ഷത്രങ്ങൾ നൽകിയിട്ടുമുണ്ട്.

രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഇതിൽ പ്രവർത്തിക്കുന്നത്. മുന്നിൽ നൽകിയിട്ടുള്ള മോട്ടോർ 255 ബി.എച്ച്.പി പവറും 365 എൻ.എം. ടോർക്കും നൽകുന്നു. പിന്നിൽ നൽകിയിട്ടുള്ള മോട്ടോർ 483 ബി.എച്ച്.പി. പവറും 710 എൻ.എം. ടോർക്കും നൽകുന്നു. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 4.4 സെക്കന്റ് മാത്രമാണ് വാഹനത്തിന് വേണ്ടി വരുന്നത്.

വാഹനത്തിൽ നൽകിയിട്ടുള്ള ഒരു സവിശേഷത ഉയർന്ന ശേഷിയുള്ള ബാറ്ററി പാക്കാണ്. 102 കിലോവാട്ട് അവർ ശേഷിയാണ് ബാറ്ററിക്ക് ഉള്ളത്. ഒറ്റ തവണ ചാർജ് ചെയ്താൽ 530 കിലോമീറ്റർ യാത്ര ചെയ്യാൻ സാധിക്കും. 195 കിലോവാട്ട് ഡി.സി. ചാർജർ ഉപയോഗിച്ച് 34 മിനിറ്റ് കൊണ്ട് 80 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. വെറും ഒമ്പത് മിനിറ്റ് ചാർജ് ചെയാൽ 100 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് ബാറ്ററിയിൽ എത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 7.50 കോടി രൂപയുടെ എക്സ്ഷോറൂം വിലയിലാണ് റോൾസ് റോയ്‌സ് ഈ അത്യാഡംബര കാറിനെ രാജ്യത്ത് എത്തിച്ചിരിക്കുന്നത്. രാജ്യത്ത് സ്വന്തമാക്കാനാവുന്ന ഏറ്റവും വിലക്കൂടിയ വാഹനവുമായി മോഡൽ അറിയപ്പെടും.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ