ബുള്ളറ്റുകള്‍ വാങ്ങിക്കൂട്ടി വിദേശികള്‍; റോയല്‍ എന്‍ഫീല്‍ഡിന് വീണ്ടും വില വര്‍ദ്ധിക്കുമോ?

ഇന്ത്യയിലെ എക്കാലത്തെയും പ്രിയപ്പെട്ട മോട്ടോര്‍ സൈക്കിളിന് വിദേശത്തും ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നു. ബ്രിട്ടണില്‍ പിറന്ന് നിലവില്‍ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ഐഷര്‍ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളിനാണ് രാജ്യത്തിനകത്തും പുറത്തും പ്രിയമേറുന്നത്.

ഇന്ത്യയില്‍ 350 സിസി ശ്രേണിയില്‍ ആധിപത്യം പുലര്‍ത്തുന്ന വാഹന നിര്‍മ്മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. 2024 ഡിസംബറില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസി ബൈക്ക് ശ്രേണി 25.41 ശതമാനം വാര്‍ഷിക വര്‍ദ്ധനയോടെ മൊത്തം 69,476 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റു. 023 ഡിസംബറില്‍ ഇതേ കണക്ക് 55,401 യൂണിറ്റായിരുന്നു.

ആകെ വിറ്റഴിച്ച യൂണിറ്റുകളില്‍ 350 സിസി പോര്‍ട്ട്ഫോളിയോയുടെ വിഹിതം 87.43 ശതമാനം ആയിരുന്നു. ആഭ്യന്തര വിപണിയ്ക്ക് പുറമേ കയറ്റുമതിയിലും റോയല്‍ എന്‍ഫീല്‍ഡിന്റെ വളര്‍ച്ച പ്രകടമാണ്. 2024 ഡിസംബറില്‍ ആകെ 11,575 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡി വിദേശത്തേക്ക് കയറ്റി അയച്ചത്.

2023 ഡിസംബറില്‍ 6,096 യൂണിറ്റായിരുന്നു റോയല്‍ എന്‍ഫീല്‍ഡിന്റെ കയറ്റുമതി. വാര്‍ഷികാടിസ്ഥാനത്തില്‍ 89.88 ശതമാനം വര്‍ധനവാണ് കയറ്റുമതിയില്‍ മാത്രമായി റോയല്‍ എന്‍ഫീല്‍ഡിന്റെ നേട്ടം. ആഭ്യന്തര വിപണയിലും കയറ്റുമതിയിലുമായി ആകെ 79,466 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റഴിച്ചത്.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്