ഇത് വെറും പുലിയല്ല പുപ്പുലി ! ഒന്നാമനാകാൻ ക്രെറ്റ 2024 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ഹ്യുണ്ടായ് !

പുതിയ പരിഷ്ക്കാരങ്ങളുമായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹ്യുണ്ടായ്. വാഹനത്തിനായി മുടക്കേണ്ടി വരുന്ന വിലയ്ക്കുള്ള നവീകരണങ്ങളെല്ലാം ഫെയ്‌സ്‌ലിഫ്റ്റിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. പാരാമെട്രിക് വിശദാംശങ്ങളുള്ള വലിയ ഗ്രിൽ തന്നെയാണ് മുൻവശത്ത് ഭംഗി നൽകുന്നത്. ഇതിനോടൊപ്പം സ്പ്ലിറ്റ് സെറ്റപ്പിൽ എൽഇഡി ഡിആർഎൽ, സ്വൈപ്പിംഗ് ഇൻഡിക്കേറ്ററുകൾ, ഗ്രില്ലിന് മുകളിലുള്ള ലൈറ്റ് ബാർ എന്നിവയും നൽകുന്നുണ്ട്. എൽഇഡി ഹെഡ്‌ലാമ്പുകൾ ബമ്പറിന് താഴെയായാണ് ഇടംപിടിച്ചിരിക്കുന്നത്. സൈഡിൽ അലോയ് വീലുകൾ റീഡിസൈൻ ചെയ്തു എന്നൊഴിച്ചാൽ ബാക്കിയുള്ളതെല്ലാം മുൻഗാമിക്ക് സമാനമാണ്.

2024 ക്രെറ്റയുടെ പിന്നിലെ മുഴുവനായുള്ള എൽഇഡി ടെയിൽ ലാമ്പുകളാണ് പ്രധാന ഹൈലൈറ്റ് എന്ന് പറയാവുന്നത്. ആറ് സിംഗിൾ-ടോൺ കളർ ഓപ്ഷനുകളിലും ഒരു ഡ്യുവൽ-ടോൺ നിറത്തിലും മോഡൽ സ്വന്തമാക്കാൻ സാധിക്കും. റോബസ്റ്റ് എമറാൾഡ് പേൾ (ന്യു), ഫിയറി റെഡ്, റേഞ്ചർ കാക്കി, അബിസ് ബ്ലാക്ക് പേൾ, അറ്റ്ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, അറ്റ്ലസ് വൈറ്റ് വിത്ത് അബിസ് ബ്ലാക്ക് റൂഫ് എന്നിങ്ങനെയുള്ള കളർ ഓപ്‌ഷനുകളിൽ പുത്തൻ ക്രെറ്റ സ്വന്തമാക്കാം.

സ്‌ക്രീൻ വലുപ്പത്തിൽ മാറ്റം വരുത്താതെ ഓൾ-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ സ്‌ക്രീനിലെ ഇന്റർഫേസ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. മുൻഗാമിയിലേതിനു സമാനമാണ് സ്റ്റിയറിംഗ് വീൽ. സീറ്റ് അപ്‌ഹോൾസ്റ്ററിയും പുതുക്കിയിട്ടുണ്ട്. ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വോയ്‌സ്-എനേബിൾഡ് പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

ഇലക്ട്രോണിക്കായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പിൻവശത്തെ യാത്രക്കാർക്ക് സൈഡ് വിൻഡോകളിൽ സ്‌ക്രീൻ കർട്ടൻ, പിൻ സീറ്റുകൾക്ക് സോഫ്റ്റ് കുഷീനുകൾ പോലുള്ള കാര്യങ്ങളും ലഭിക്കും. ആറ് എയർബാഗുകൾ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിങ്ങനെ 36 സ്റ്റാൻഡേർഡ് 70 സുരക്ഷാ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വരുന്നത്. ലെവൽ 2 ADAS ടെക് ആണ് മറ്റൊരു ഹൈലൈറ്റ്. കൂടാതെ ഫോർവേഡ് കൊളിഷൻ വാണിംഗ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ലീഡ് കാർ ഡിപ്പാർച്ചർ അലേർട്ട്, ബ്ലൈൻഡ്‌വ്യൂ മോണിറ്റർ, സറൗണ്ട് വ്യൂ ക്യാമറ എന്നിവ പോലുള്ള സംവിധാനങ്ങളും ഹ്യുണ്ടായ് വാഗ്‌ദാനം ചെയ്തിട്ടുണ്ട്. മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിലാണ് 2024 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്.

113 ബിഎച്ച്പി പവറിൽ പരമാവധി 144 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേഡ് പെട്രോൾ എഞ്ചിനാണ് ആദ്യത്തേത്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് iVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. രണ്ടാമത്തേത് 1.5 ലിറ്റർ ഡീസൽ എഞ്ചിനാവും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ്, ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് ഓപ്ഷനുകളോടെ ലഭ്യമാകുന്ന ഇതിന് 114 ബിഎച്ച്പി കരുത്തിൽ ഏകദേശം 250 എൻഎം ടോർക്ക് വരെ നൽകാനാവും. മൂന്നാമത്തെ എഞ്ചിൻ ഏറ്റവും പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റായിരിക്കും. ഇത് ഏഴ് സ്പീഡ് ഡിസിടി യൂണിറ്റിനൊപ്പം മാത്രമാണ് ഹ്യുണ്ടായി ജോടിയാക്കിയിരിക്കുന്നത്. ഈ എഞ്ചിന് 157 ബിഎച്ച്പി പവറിൽ 253 എൻഎം ടോർക്ക് വികസിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.

E, EX, S, S (O), SX, SX ടെക്, SX(O) എന്നീ വേരിയന്റുകളിലെത്തുന്ന മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് മോഡലിന് വെറും 10.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. എന്നാൽ ഇതൊരു ആമുഖ വില മാത്രമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡലിന് 19.99 ലക്ഷം രൂപ വരെ മുടക്കേണ്ടി വരും. 2015ൽ അവതരിപ്പിച്ചതു മുതൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ