പ്രകൃതിസൗഹൃദം, സുന്ദരം; ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമ്മിച്ച ഈ ആഡംബര റിസോർട്ട്

വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ശാപമാണ് പ്ലാസ്റ്റിക് മാലിന്യം. ഓരോ ദിവസവും പ്രകൃതിയിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ബാഹുല്യം കണ്ടാണ് ആൻഡമാൻ ദ്വീപുകളിൽ നീന്തൽ പരിശീലകനായി ജോലി ചെയ്തിരുന്ന സരോവർ പുരോഹിത് ഒരു പ്രകൃതിസ്നേഹി ആയി മാറിയത്. നീന്തൽ പരിശീലകനായും ടൂറിസ്റ്റ് ഗൈഡായും ജോലി ചെയ്തിരുന്ന നാളുകളിൽ ദ്വീപുകളിൽ അടിഞ്ഞു കൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യം കാണുമ്പോഴെല്ലാം പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത എന്തെങ്കിലും കാര്യം ചെയ്യണമെന്ന് സരോവർ അതിയായി ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടൊരു റിസോർട്ട് എന്ന ആശയം പിറന്നത്. വെറും ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ റിസോർട്ടിലൂടെ പ്രതിവർഷം ഒന്നര കോടി രൂപയുടെ വരുമാനമാണ് സരോവറും കൂട്ടുകാരും ചേർന്ന് ഉണ്ടാക്കുന്നത്.

നിലവിലെ കെട്ടിട നിർമ്മാണ രീതികൾ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും വനനശീകരണവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും പ്രകൃതിക്ക് ഉണ്ടാക്കുന്ന ആഘാതം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് സരോവർ പറയുന്നു. പ്രകൃതിയെ ഉപദ്രവിക്കാത്ത കെട്ടിട നിർമ്മാണ രീതികളെ കുറിച്ച് ഗവേഷണം നടത്തവെ പ്ലാസ്റ്റിക് കുപ്പികൾ ധാരാളമായി ഉപയോഗിക്കുന്ന ഫ്രഞ്ച് വാസ്തുശൈലി സരോവറിന്റെ മനസിൽ ഉടക്കി. ആൻഡമാനിലെ 580-ഓളം വരുന്ന ദ്വീപുകളിലെവിടെയും പ്ലാസ്റ്റിക് സംസ്കരണത്തിന് ശരിയായ ഒരു സംവിധാനമില്ലാത്തത് കൊണ്ടുതന്നെ ഉപയോഗശൂന്യമായി ദ്വീപുകളിൽ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ഒരു റിസോർട്ട് നിർമ്മിക്കാൻ സരോവർ തീരുമാനിച്ചു.അഖിൽ വർമ്മ, ആദിത്യ വർമ്മ, രോഹിത് പതക് എന്നീ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ആരംഭിച്ച ഔട്ട്ബാക് ഹാവെലോക് എന്ന റിസോർട്ടിന്റെ നിർമ്മാണം 2017-ലാണ് പൂർത്തിയായത്. റീസൈക്കിൾ ചെയ്ത അഞ്ച് ലക്ഷം പ്ലാസ്റ്റിക് കുപ്പികളാണ് നിർമ്മാണത്തിനായി ഉപയോഗിച്ചത്.

ഇഷ്ടിക ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങളേക്കാൾ പത്തിരട്ടി ബലം പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുള്ള കെട്ടിടങ്ങൾക്ക് ഉണ്ടെന്ന് ഈ സുഹൃത്തുക്കൾ പറയുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ മണൽ നിറച്ചാണ് കെട്ടിട നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. വെള്ളത്തെ പ്രതിരോധിക്കുമെന്നതും ഇവയുടെ മേന്മയാണ്. പ്ലാസ്റ്റിക് കുപ്പികൾക്ക് പുറമേ 500 കിലോഗ്രാമോളം റബ്ബർ മാലിന്യവും സരോവറും കൂട്ടുകാരും ശേഖരിച്ചു. ആഡംബര രീതിയിലുള്ള മുറികളിൽ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികളും റിസോർട്ടിലെ നടപ്പാതകളിൽ റബ്ബറും ഉപയോഗിച്ചു. സർവ്വ സാധാരണമല്ലാത്ത കെട്ടിട നിർമ്മാണ രീതി ആദ്യമായി പരീക്ഷിക്കുക വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല. തൊഴിലാളികൾക്ക് ഇതിന്റെ വിവിധ വശങ്ങൾ ബോദ്ധ്യപ്പെടുത്തി കൊടുക്കുന്നതടക്കം നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും പ്രതീക്ഷിച്ചതിലും മനോഹരമായി റിസോർട്ട് ഉയർന്നപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷമായിരുന്നുവെന്ന് സരോവർ പറയുന്നു. ജംഗിൾ വ്യൂ ഉള്ള എട്ട് ആഡംബര മുറികളും 60 പേർക്ക് ഇരിക്കാവുന്ന കഫെയും ഔട്ട്ബാക് ഹാവെലോക് എന്ന ഈ റീസൈക്കിൾഡ് റിസോർട്ടിലുണ്ട്. ഭക്ഷണവും ഫ്രീ വൈഫൈയും അടക്കം 4200 രൂപയാണ് മുറികൾക്കായി ഈടാക്കുന്നത്. റിസോർട്ടിന്റെ സ്വന്തം ഓർഗാനിക് ഫാമിൽ നിന്നുള്ള പച്ചക്കറികളാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. കോവിഡ്-19 പ്രതിസന്ധിക്ക് മുമ്പ് പ്രതിദിനം 80 വിനോദസഞ്ചാരികൾ വരെ ഇവിടെ എത്തിയിരുന്നു. വരുംനാളുകളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ സുഹൃത്തുക്കൾ.

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു