പ്രകൃതിസൗഹൃദം, സുന്ദരം; ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമ്മിച്ച ഈ ആഡംബര റിസോർട്ട്

വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ശാപമാണ് പ്ലാസ്റ്റിക് മാലിന്യം. ഓരോ ദിവസവും പ്രകൃതിയിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ബാഹുല്യം കണ്ടാണ് ആൻഡമാൻ ദ്വീപുകളിൽ നീന്തൽ പരിശീലകനായി ജോലി ചെയ്തിരുന്ന സരോവർ പുരോഹിത് ഒരു പ്രകൃതിസ്നേഹി ആയി മാറിയത്. നീന്തൽ പരിശീലകനായും ടൂറിസ്റ്റ് ഗൈഡായും ജോലി ചെയ്തിരുന്ന നാളുകളിൽ ദ്വീപുകളിൽ അടിഞ്ഞു കൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യം കാണുമ്പോഴെല്ലാം പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത എന്തെങ്കിലും കാര്യം ചെയ്യണമെന്ന് സരോവർ അതിയായി ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടൊരു റിസോർട്ട് എന്ന ആശയം പിറന്നത്. വെറും ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ റിസോർട്ടിലൂടെ പ്രതിവർഷം ഒന്നര കോടി രൂപയുടെ വരുമാനമാണ് സരോവറും കൂട്ടുകാരും ചേർന്ന് ഉണ്ടാക്കുന്നത്.

നിലവിലെ കെട്ടിട നിർമ്മാണ രീതികൾ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും വനനശീകരണവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും പ്രകൃതിക്ക് ഉണ്ടാക്കുന്ന ആഘാതം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് സരോവർ പറയുന്നു. പ്രകൃതിയെ ഉപദ്രവിക്കാത്ത കെട്ടിട നിർമ്മാണ രീതികളെ കുറിച്ച് ഗവേഷണം നടത്തവെ പ്ലാസ്റ്റിക് കുപ്പികൾ ധാരാളമായി ഉപയോഗിക്കുന്ന ഫ്രഞ്ച് വാസ്തുശൈലി സരോവറിന്റെ മനസിൽ ഉടക്കി. ആൻഡമാനിലെ 580-ഓളം വരുന്ന ദ്വീപുകളിലെവിടെയും പ്ലാസ്റ്റിക് സംസ്കരണത്തിന് ശരിയായ ഒരു സംവിധാനമില്ലാത്തത് കൊണ്ടുതന്നെ ഉപയോഗശൂന്യമായി ദ്വീപുകളിൽ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ഒരു റിസോർട്ട് നിർമ്മിക്കാൻ സരോവർ തീരുമാനിച്ചു.അഖിൽ വർമ്മ, ആദിത്യ വർമ്മ, രോഹിത് പതക് എന്നീ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ആരംഭിച്ച ഔട്ട്ബാക് ഹാവെലോക് എന്ന റിസോർട്ടിന്റെ നിർമ്മാണം 2017-ലാണ് പൂർത്തിയായത്. റീസൈക്കിൾ ചെയ്ത അഞ്ച് ലക്ഷം പ്ലാസ്റ്റിക് കുപ്പികളാണ് നിർമ്മാണത്തിനായി ഉപയോഗിച്ചത്.

ഇഷ്ടിക ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങളേക്കാൾ പത്തിരട്ടി ബലം പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുള്ള കെട്ടിടങ്ങൾക്ക് ഉണ്ടെന്ന് ഈ സുഹൃത്തുക്കൾ പറയുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ മണൽ നിറച്ചാണ് കെട്ടിട നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. വെള്ളത്തെ പ്രതിരോധിക്കുമെന്നതും ഇവയുടെ മേന്മയാണ്. പ്ലാസ്റ്റിക് കുപ്പികൾക്ക് പുറമേ 500 കിലോഗ്രാമോളം റബ്ബർ മാലിന്യവും സരോവറും കൂട്ടുകാരും ശേഖരിച്ചു. ആഡംബര രീതിയിലുള്ള മുറികളിൽ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികളും റിസോർട്ടിലെ നടപ്പാതകളിൽ റബ്ബറും ഉപയോഗിച്ചു. സർവ്വ സാധാരണമല്ലാത്ത കെട്ടിട നിർമ്മാണ രീതി ആദ്യമായി പരീക്ഷിക്കുക വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല. തൊഴിലാളികൾക്ക് ഇതിന്റെ വിവിധ വശങ്ങൾ ബോദ്ധ്യപ്പെടുത്തി കൊടുക്കുന്നതടക്കം നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും പ്രതീക്ഷിച്ചതിലും മനോഹരമായി റിസോർട്ട് ഉയർന്നപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷമായിരുന്നുവെന്ന് സരോവർ പറയുന്നു. ജംഗിൾ വ്യൂ ഉള്ള എട്ട് ആഡംബര മുറികളും 60 പേർക്ക് ഇരിക്കാവുന്ന കഫെയും ഔട്ട്ബാക് ഹാവെലോക് എന്ന ഈ റീസൈക്കിൾഡ് റിസോർട്ടിലുണ്ട്. ഭക്ഷണവും ഫ്രീ വൈഫൈയും അടക്കം 4200 രൂപയാണ് മുറികൾക്കായി ഈടാക്കുന്നത്. റിസോർട്ടിന്റെ സ്വന്തം ഓർഗാനിക് ഫാമിൽ നിന്നുള്ള പച്ചക്കറികളാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. കോവിഡ്-19 പ്രതിസന്ധിക്ക് മുമ്പ് പ്രതിദിനം 80 വിനോദസഞ്ചാരികൾ വരെ ഇവിടെ എത്തിയിരുന്നു. വരുംനാളുകളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ സുഹൃത്തുക്കൾ.

Latest Stories

നിങ്ങള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് ഇനി കെഎസ്ആര്‍ടിസി പറയും; മെട്രോ സ്‌റ്റൈലില്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തോടെ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി

ഗള്‍ഫ് രാജ്യങ്ങള്‍ ചുട്ട് പൊള്ളുന്നു; ജീവനക്കാര്‍ക്ക് ജോലിക്കിടെ വിശ്രമം, മതിയായ തണല്‍ എന്നിവ ഉറപ്പാക്കണം; നിയമം ലംഘിച്ചാല്‍ കനത്തപിഴ; ഉച്ചവിശ്രമ നിയമങ്ങള്‍ പ്രഖ്യാപിച്ചു

പ്രണയാഭ്യർത്ഥന നിരസിച്ചു; മലയാളി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

IPL 2025: ഐപിഎലിന് ശേഷം കോഹ്‌ലി ആ ലീഗിലേക്ക്, പുതിയ തുടക്കത്തിന് സൂപ്പര്‍താരം, വിരാട് എത്തിയാല്‍ ടൂര്‍ണമെന്റ് കാണാന്‍ കാഴ്ചക്കാര്‍ കൂടും

അങ്കമാലി-ശബരിമല റയില്‍പാത ഉടന്‍ യാഥാര്‍ഥ്യമാകും; ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അടുത്തമാസം വിദഗ്ദ സംഘം എത്തും

വിദ്വേഷ പ്രചാരകന്‍ അഡ്വ കൃഷ്ണരാജിന് ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ്ങ് കോണ്‍സലായി നിയമനം; നടപടി മുസ്ലീം ലീഗ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന്റേത്

കന്നഡ ഭാഷയെ ഒരു തരത്തിലും താഴ്ത്തികെട്ടാനുള്ള ഉദ്ദേശം എനിക്കില്ലായിരുന്നു; പ്രതികരണവുമായി കമൽ ഹാസൻ

RCB VS PBKS: ആര്‍സിബി ജേഴ്‌സി വച്ച് വിവാഹം, ഈ സാല കപ്പ് നമ്‌ദേയെന്ന് കട്ട ഫാന്‍, ആരാധകരായാല്‍ ഇങ്ങനെ വേണം, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് വൈറല്‍ ചിത്രം

ഭൂചനലത്തിന് പിന്നാലെ പാകിസ്ഥാനില്‍ കൂട്ട ജയില്‍ചാട്ടം; തടവുചാടിയവരില്‍ ഭൂരിഭാഗവും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവര്‍; രക്ഷപ്പെട്ടത് 200ല്‍ ഏറെ തടവുകാര്‍

ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യമന്ത്രി; അങ്കണവാടി ഭക്ഷണമെനുവിൽ ഇനിമുതൽ മുട്ട ബിരിയാണിയും, പുലാവും