ഇന്ത്യയിലാദ്യമായി ഇന്‍ഡോ-യുകെ 2+3 ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ ട്രെയിനിംഗ് പ്രോഗ്രാം ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു

എമര്‍ജന്‍സി മെഡിസിന്‍ രംഗത്ത് ഇന്ത്യയിലെ തന്നെ മാര്‍ഗ്ഗദര്‍ശികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസ്റ്റര്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി മെഡിസിന്‍ വിദ്യാഭ്യാസ രംഗത്തും മാതൃകയാകുന്നു. ഇംഗ്ലണ്ടിലെ പ്രശസ്ത്രമായ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയായ റോയല്‍കോളേജിന്റെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട എമര്‍ജന്‍സി മെഡിസിന്‍ കോഴ്‌സായ ഇന്‍ഡോ-യു കെ 2+3 ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ ട്രെയിനിംഗ് പ്രോഗ്രാമിന് ആസ്റ്റര്‍ മിംസില്‍ തുടക്കം കുറിച്ചു. 2009ല്‍ മെഡിക്കല്‍ കൗണ്‍സില് ഓഫ് ഇന്ത്യ, എമര്‍ജന്‍സി മെഡിസിന്‍ അംഗീകരിക്കുന്നതിന് മുന്‍പ് 2007ല്‍ തന്നെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി മെഡിസിനില്‍ ഇന്റര്‍നാഷണല്‍ ട്രെയിനിംഗ് കോഴ്‌സ് ആരംഭിച്ചിരുന്നു. അമേരിക്കയിലെ പ്രശസ്ത മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയായ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചായിരുന്നു ആദ്യത്തെ ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചത്. 2014ല്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ എമര്‍ജന്‍സി മെഡിസിനില്‍ ഡി എന്‍ ബി അംഗീകരിക്കുമ്പോഴും ആദ്യ സെന്ററായി തിരഞ്ഞെടുക്കപ്പെട്ടത് ആസ്റ്റര്‍ മിംസ് ആയിരുന്നു.

റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്റെ അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയാണ് ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ ട്രെയിനിംഗ്. എം ബി ബി എസ് കഴിഞ്ഞവര്‍ക്കാണ് ഈ കോഴ്‌സില്‍ പ്രവേശനം ലഭ്യമാകുന്നത്. രണ്ട് വര്‍ഷം ഇന്ത്യയിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലും അത് കഴിഞ്ഞുള്ള മൂന്ന് വര്‍ഷം യു കെ യിലുമാണ് കോഴ്‌സുമായി ബന്ധപ്പെട്ടുള്ള പഠന സൗകര്യം ലഭ്യമാകുന്നത്. എഫ് ആര്‍ സെം (FRCEM) എന്ന ബിരുദമാണ് പഠനം പൂര്‍ത്തിയാകുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. ആഗോളതലത്തിലും, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും അംഗീകരിച്ചതായതിനാല്‍ വിദേശങ്ങളിലും ഇന്ത്യയിലും മികച്ച തൊഴില്‍ അവസരങ്ങളും ഇവര്‍ക്ക് ലഭ്യമാകും. മാത്രമല്ല മെഡിക്കല്‍ ബിരുദത്തോടൊപ്പം തന്നെ അനുബന്ധമായി യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് വെയില്‍സിന്റെ എം ബി എ ബിരുദവും കരസ്ഥമാകും.

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഡോ. പരാഗ്‌സിംഗ് (ബ്രിട്ടീഷ് ഫിസിഷന്‍സ് അസോസിയേഷന്‍), പ്രൊഫ. തമോരിഷ് കോലേ (ഫൗണ്ടര്‍ കോഴ്‌സ് ഡയറക്ടര്‍), ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഒമാന്‍ & കേരള), ഡോ. വേണുഗോപാലന്‍ പി. പി (എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡയറക്ടര്‍), ഡോ. ഹംസ (ഹോള്‍ ടൈം ഡയറക്ടര്‍), ഡോ. എബ്രഹാം മാമ്മന്‍ (സി എം എസ്), ഡോ. രമേഷ് ഭാസി (മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍) എന്നിവര്‍ പങ്കെടുത്തു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ