വൈദ്യശാസ്ത്രലോകം കോഴിക്കോട്ടേക്ക്; ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന്റെ ആദ്യ ഘട്ടത്തിന് തുടക്കം

ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും നൂതനമായ ചികിത്സാ ശാഖകളിലൊന്നായ എമര്‍ജന്‍സി മെഡിസിന്‍ മേഖലയുടെ വളര്‍ച്ചയെ പുതിയ തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തിക്കൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന് കോഴിക്കോട് തുടക്കമായി.

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ മെഡിക്കല്‍ മേഖലയെ ഇന്ത്യയില്‍ പരിചയപ്പെടുത്തിയതിലും വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതിലും പ്രാധാന പങ്കുവഹിച്ച കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ നേതൃത്വത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. കേരളം ആദ്യമായി ആതിഥ്യം വഹിക്കുന്ന ഈ അന്താരാഷ്ട്ര കോണ്‍ക്ലേവിന്
ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍, ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചി, ആസ്റ്റര്‍ മദര്‍ അരീക്കോട് എന്നീ ആസ്റ്റര്‍ ആശുപത്രികള്‍ നേതൃത്വമേകും.

നാല് ഘട്ടങ്ങളായി പുരോഗമിക്കുന്ന കോണ്‍ക്ലേവിന്റെ ആദ്യ ഘട്ടത്തില്‍ അടിയന്തര ജീവന്‍ രക്ഷാ ഉപാധികളെക്കുറിച്ച് സാധാരണക്കാരെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ മേഖലകളിലായി 18 ഓളം കേന്ദ്രങ്ങളില്‍ നടത്തിയ ബോധവത്കരണ പരിപാടികളില്‍ പതിനായിരത്തോളം പേര്‍ പങ്കാളികളായി. പ്രി കോണ്‍ഫറന്‍സ് വര്‍ക്ക്‌ഷോപ്പാണ് രണ്ടാം ഘട്ടമായി നടക്കുന്നത്. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് നടന്ന നവജാതി ശിശുക്കളുടെ അടിയന്തര ജീവന്‍ രക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ ‘നിയോനാറ്റല്‍ റിസസിറ്റേഷന്‍’ എന്ന ശില്‍പ്പശാലയോടെ ഇതിന് തുടക്കം കുറിക്കപ്പെട്ടു. നവജാത ശിശുപരിചരണ മേഖലയിലെ അടിയന്തര ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള നൂതനമായ അറിവുകള്‍ പങ്കുവെച്ച ശില്‍പ്പശാല ശ്രദ്ധേയമായിരുന്നു.

ഇ സി ജി അടിസ്ഥാനപ്പെടുത്തി രോഗിയുടെ അവസ്ഥാ നിര്‍ണ്ണയത്തിലും അടിയന്തര ചികിത്സാ ലഭ്യതയിലും നടപ്പിലാക്കേണ്ട നൂതന രീതികളെ ഡോക്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്ന
‘റിഥം – പ്രാക്ടിക്കല്‍ ഇ സി ജി വര്‍ക്ക്‌ഷോപ്പ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ സംഘടിപ്പിച്ചു. ഇതിനോടനുബന്ധമായി കണ്ണൂര്‍ പയ്യന്നൂരിലെ അനാമയ ഹോസ്പിറ്റലിലും, മഞ്ചേരി കൊരമ്പയില്‍ ഹോസ്പിറ്റലിലും എപിഗോണ്‍-എമര്‍ജന്‍സി വര്‍ക്ക്‌ഷോപ്പും നടന്നു.

മലപ്പുറം പിഎസ്എംഎ മെമ്മോറിയല്‍ കോപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വെച്ച് ‘സേഫ് ഐ 3 – സേഫ് ഇന്‍ഫ്യൂഷന്‍ പ്രാക്ടീസ് വര്‍ക്ക് ഷോപ്പ്’ വയനാട് മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ വെച്ച് അറിമിയ-വര്‍ക്ക്‌ഷോപ്പ് ഓണ്‍ വൈല്‍ഡര്‍നെസ്സ് മെഡിസിന്‍ എന്നീ വിഷയങ്ങളിലും ശില്‍പ്പശാലകള്‍ സംഘടിപ്പിക്കപ്പെട്ടു. വയനാട് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ശില്‍പ്പശാല വന്യമൃഗങ്ങളുടെ അക്രമണം, ട്രക്കിങ്ങിനിടെ ഉണ്ടാകുന്ന അപകടങ്ങളിലെ പ്രാഥമിക ചികിത്സ തുടങ്ങിയവയെ പ്രതിപാദിക്കുന്നതാണ്. വൈല്‍ഡര്‍ മെഡിസിനില്‍ ആഗോളതലത്തില്‍ ശ്രദ്ധേയനായ ഡോ. കെറി ക്രെയ്ഡല്‍ പങ്കെടുക്കുന്ന ഈ ശില്‍പ്പശാല രാജ്യത്ത് തന്നെ ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്.

27, 28, 29 തിയ്യതികളിലായി ഹോട്ടല്‍ ട്രൈപ്പന്റയില്‍ വെച്ച് പ്രധാന ശില്‍പ്പശാലകള്‍ അരങ്ങേറും. 6 ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന കോണ്‍ക്ലേവില്‍ 13 വര്‍ക്ക്ഷോപ്പുകള്‍, രണ്ട് സ്ട്രീമുകളിലായി നടക്കുന്ന സയന്റിഫിക് സെഷനുകള്‍, കീനോട്ട് സെഷനുകള്‍, എമര്‍ജന്‍സി മെഡിസിന്‍ ജീവനക്കാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമായി പ്രത്യേകം സ്ട്രീമുകള്‍, വിവിധ മത്സരങ്ങള്‍, ഓറല്‍ പ്രസന്റേഷനുകള്‍, പ്രശ്നോത്തരി, സാഹചര്യം അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകള്‍, പ്രശ്ന പരിഹാര സെഷനുകള്‍, ഡിസിഷന്‍ മെയ്ക്കിങ്ങ്, സിപിആര്‍ കോംപറ്റീഷന്‍ എന്നിവയെല്ലാം ഉള്‍പ്പെടെ എമര്‍ജന്‍സി മെഡിസിന്റെ പരിപൂര്‍ണ്ണമായ മേഖലകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമ്പൂര്‍ണ്ണമായ കോണ്‍ക്ലേവ് ആണ് ‘എമര്‍ജന്‍സ് 2022’.

Latest Stories

നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജില്‍ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്

എന്നെ ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ല, വളരെ സീരിയസ് ആയ പ്രണയങ്ങളാണ് മമ്മൂട്ടി ചെയ്തിട്ടുള്ളത് : സുരേഷ് ഗോപി