ഇ.പി ജയരാജന്റെ വഴിയിലൂടെ ആര്യാ രാജേന്ദ്രനും ഇറങ്ങിപ്പോകേണ്ടി വരുമോ?

ഇ പി ജയരാജന്റെ വഴിയിലൂടെ ആര്യാ രാജേന്ദ്രനും പുറത്തേക്ക് പോകേണ്ടി വരുമോ? ഒരു മേയര്‍ക്കോ മന്ത്രിക്കോ എന്നല്ല മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ പോലും തന്റെ ലെറ്റര്‍ ഹെഡില്‍ കത്തെഴുതി ആളെ നിയമിക്കണം എന്ന് ആവിശ്യപ്പെടാന്‍ ഇന്ത്യയിലെ നിയമപ്രകാരം പറ്റില്ല.   അങ്ങിനെ എഴുതിയതിനാണ് ആദ്യ പിണറായി മന്ത്രിസഭയില്‍നിന്നും ഇപ്പോഴത്തെ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന് രാജിവക്കേണ്ടി വന്നത്. അന്ന് അദ്ദേഹം വ്യവസായ മന്ത്രിയായിരുന്നു. തന്റെ ഭാര്യയുടെ സഹോദരി പി കെ ശ്രീമതിയുടെ മകനെ കെ എസ് ഐ ഡി സി എം ഡിയായി നിയമിക്കണമെന്ന്് സ്വന്തം ലെറ്റര്‍ ഹെഡില്‍ എഴുതി നല്‍കിയതാണ് അദ്ദേഹത്തിന് വിനയായത്. അതേ വീഴ്ച തന്നെയാണ് ഇവിടെ മേയര്‍ ആര്യാരാജേന്ദ്രന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. ഇപി ജയരാജന്‍ ഇറങ്ങിയ വഴിയിലൂടെ ആര്യാ രാജേന്ദ്രനും ഇറങ്ങിപ്പോകേണ്ടി വരുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

തിരുവനന്തപുരം മേയര്‍ ആര്യരാജേന്ദ്രന്‍ നടപടി ചെയ്തത് ഗുരുതരമായ അധികാരദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമെന്ന് വ്യക്തമാകുന്നു. ആരെങ്കിലും ഈ വിഷയവുമായി നിയമനടപടിക്ക് പോയാല്‍ മേയര്‍ക്ക് രാജിവക്കേണ്ടി വരും. ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ട്, പ്രത്യേകിച്ച് മേയര്‍ പോലെയുള്ള ഒരു ഭരണഘടനാപദവിയിരുന്നുകൊണ്ട് ഇത്തരത്തില്‍ ജോലിക്കായി പേരുകള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുന്നതും, അതിന് ഔദ്യോഗിക ലെറ്റര്‍ഹെഡ്ഡില്‍ കത്തു നല്‍കുന്നതും ഗുരുതരമായ അധികാര ദുര്‍വിനിയോഗവും കൃത്യവിലോപവുമാണ്. അത് കൊണ്ട് തന്നെ മേയര്‍ രാജിവക്കേണ്ട തലത്തിലേക്കാണ് കാര്യങ്ങള്‍ ഉരുത്തിയിരുന്നത്.

സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് മേയര്‍ കത്തെഴുതിയത്. നഗരസഭയിലെ താല്‍ക്കാലിക ഒഴിവുകളുടെ വിശദവിവരം കത്തില്‍ നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ‘അഭ്യര്‍ഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്. കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.ഈ താല്‍ക്കാലിക ഒഴിവുകളിലേക്ക് പാര്‍ട്ടി സഖാക്കളെ നിയമിക്കാനുള്ള പേരുകള്‍ തരണമെന്നാണ് കത്തിലൂടെ മേയര്‍ ആവശ്യപ്പെടുന്നത്്. അതിന്റെ വിശദാംശങ്ങളും കത്തിലുണ്ട്്.

ഒന്നാം തീയതിയാണ് മേയര്‍ ഈ കത്ത് എഴുതിയത്. നവംബര്‍ 16 വരെയാണ് ഈ ജോലിക്ക് അപേക്ഷിക്കാനുള്ള തീയതി. ഈ ഒഴിവുകളുടെ വിജ്ഞാപനം ഇറക്കിയപ്പോള്‍ കേവലം 116 പേര്‍ മാത്രമാണ് അപേക്ഷിച്ചത്. 295 ഒഴിവുകളാണുളളത്. സ്വീപ്പര്‍ മുതല്‍ ഡോക്ടര്‍മാരെ വരെ നിയമിക്കാനുള്ള ഒഴിവുകളാണ് വിജ്ഞാപനത്തിലുണ്ടായിരുന്നത്. എന്നാല്‍ മതിയായ ആളെ കിട്ടാത്തത് കൊണ്ട് വിജ്ഞാപനം വീണ്ടും ഇറക്കേണ്ടി വന്നു.

ഏതായാലും സി പി എം നേതാക്കള്‍ തന്നെയാണ് കത്ത് ചോര്‍ത്തിയതെന്നുറപ്പായി കഴിഞ്ഞു. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരെയും, മേയര്‍ ആര്യാരാജേന്ദ്രനെതിരെയും കടുത്ത എതിര്‍പ്പ് തിരുവന്തപുരത്തെ പാര്‍ട്ടിക്കുളളിലുണ്ട്. അത് കൊണ്ട് കത്ത് ചോര്‍ത്തിയത് ആനാവൂരിനെ എതിര്‍ക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച് സി പി എം നേതാക്കള്‍ക്കെതിരെ കൂട്ടനടപടിയുണ്ടാകും.

തിരുവനന്തപുരം മേയര്‍ തനിക്കെഴുതിയ കത്ത് വ്യാജമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലന്ന് ആനാവൂര്‍ നാഗപ്പന്‍ പറയുന്നത്. താന്‍ ആ കത്ത് കണ്ടിട്ടില്ലന്നാണ് അദ്ദേഹം പറയുന്നത്. തല്‍ക്കാലം കത്തിന്റെ പാപഭാരം ഏറ്റെടുക്കാന്‍ സി പി എം ജില്ലാകമ്മിറ്റി തെയ്യാറല്ലന്ന നിലപാടിലേക്കാണ് ആനാവൂര്‍ നാഗപ്പന്‍ നീങ്ങുന്നത്. കത്തിനെക്കുറിച്ച് പറയേണ്ടത് മേയറാണെന്നും, മേയറെ വിളിച്ചെങ്കിലും കിട്ടിയില്ലന്നുമാണ് ജില്ലാ സെക്രട്ടറി പറയുന്നത്. ഏതായാലും മേയറുടെ അവധാനതയില്ലാത്ത ഈ നടപടി തിരുവനന്തപുരത്ത് സി പി എമ്മിനെ വലിയ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. ആര്യ രാജേന്ദ്രനെ മേയറാക്കിയത് പോലും ആനാവൂര്‍ നാഗപ്പന് തിരുവനന്തപുരം നഗരസഭ ഭരിക്കാന്‍ വേണ്ടിയാണെന്ന ആരോപണം ആദ്യം മുതലേ ഉണ്ടായിരുന്നു. ചുരുക്കത്തില്‍ മേയറും സി പി എം ജില്ലാക്കമ്മറ്റിയും ഒരു പോലെ ഈ അധാര്‍മികതയില്‍ പങ്കാളികളാണെന്ന് വരികയാണ്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ