പാക് ആക്രമണത്തിന്റെ കുന്തമുന 'മിറാഷ്' ആകാശത്ത് വെച്ചുതന്നെ തകര്‍ത്ത് ഇന്ത്യ; മിറാഷ് ഫൈറ്റര്‍ ജെറ്റിന്റെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച് സ്ഥിരീകരണം

പാകിസ്ഥാന്റെ ആക്രമണത്തിലെ നിര്‍ണായക ആയുധശക്തിയായ പാകിസ്ഥാനി മിറാഷ് ഫൈറ്റര്‍ ജെറ്റും ഇന്ത്യന്‍ സൈന്യം തകര്‍ത്തെന്ന് സ്ഥിരീകരണം. പാകിസ്താന്റെ മിറാഷ് ഫൈറ്റര്‍ ജെറ്റ് തകര്‍ത്തതായി ഇന്ത്യന്‍ സേന തകര്‍ന്നുവീണ മിറാഷ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് വ്യക്തമാക്കിയത്. ഇന്ത്യന്‍ മണ്ണില്‍ പ്രഹരമേല്‍പ്പിക്കും മുമ്പ് തന്നെ പാക് ആക്രമണത്തിന്റെ കുന്തമുന ആകാശത്തുവെച്ചുതന്നെ സൈന്യം നശിപ്പിച്ചിരുന്നു. ആകാശത്തുവെച്ച് തന്നെ ശത്രുവിനെ നശിപ്പിക്കുന്നുവെന്ന അടിക്കുറിപ്പോടെ ഇന്ത്യന്‍ സേന എക്‌സ് പ്ലാറ്റ്‌ഫോമില്‍ മിറാഷിന്റെ അവശിഷ്ടമടക്കം പാക് അതിര്‍ത്തിഭേദിക്കാതെ നടത്തിയ ആക്രമണത്തിന്റെ ചില നിമിഷങ്ങളുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

അതിര്‍ത്തി ശാന്തമായതിന് ശേഷവും പാകിസ്ഥാന്‍ ഇനിയൊരു ഭീകരാക്രമണത്തിന് മുതിര്‍ന്നാല്‍ അത് യുദ്ധപ്രഖ്യാപനമായി കരുതി തിരിച്ചടിക്കുമെന്ന് സൈന്യം മുന്നറിയിപ്പും നല്‍കിയിരുന്നു. ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രത്യേക വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂരിന്റെ കുറച്ച് ദൃശ്യങ്ങള്‍ പങ്കിട്ടു. ‘ആകാശത്ത് വെച്ചുതന്നെ ശത്രുവിനെ നശിപ്പിക്കുക’ എന്ന തലക്കെട്ടിലുള്ള വീഡിയോയില്‍ നിരവധി കരസേന, നാവികസേന, വ്യോമസേനാ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോയുടെ ഒരു ഭാഗത്ത് സൈനിക ഉപകരണങ്ങളുടെ അവശിഷ്ടങ്ങള്‍ പോലെ കാണപ്പെടുന്ന ഒരു സ്റ്റില്‍ കൊളാഷ് പ്രദര്‍ശിപ്പിച്ചിരുന്നു. കൊളാഷില്‍ ‘പാകിസ്ഥാന്‍ മിറേജ്… തകര്‍ന്നു’ എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു.

ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രതികാരമായി മെയ് 7 ന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന ഉന്നതതല പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ കരസേന, വ്യോമസേന, നാവികസേന എന്നിവയിലെ മുതിര്‍ന്ന കമാന്‍ഡര്‍മാരാണ് ഇന്ന് സമഗ്രമായ വിവരണം നല്‍കിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് – ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്, ഡയറക്ടര്‍ ജനറല്‍ ഓഫ് എയര്‍ ഓപ്പറേഷന്‍സ് – എയര്‍ വൈസ് മാര്‍ഷല്‍ എ കെ ഭാരതി, ഡയറക്ടര്‍ ജനറല്‍ ഓഫ് നേവല്‍ ഓപ്പറേഷന്‍സ് – വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ് എന്നിവര്‍ സംയുക്തമായി മീഡിയ ബ്രീഫിംഗിന് നേതൃത്വം നല്‍കി.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ സേനാ മേധാവിമാര്‍ വാര്‍ത്താസമ്മേളനത്തിയാണ് വെളിപ്പെടുത്തിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് പ്രതിരോധമിസൈല്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് പാകിസ്ഥാന് തിരിച്ചടി നല്‍കിയതെന്നും പ്രതിരോധ സംവിധാനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്നും സേന വ്യക്തമാക്കിയിരുന്നു.പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുമായും പാകിസ്ഥാന്‍ സൈനിക ഘടകങ്ങളുമായും ഈ ആക്രമണത്തിന് ബന്ധമുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

Latest Stories

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ

ആരോപണം ഗുരുതരം, ഗണേഷ് കുമാർ രാജി വച്ചില്ലെങ്കിൽ പുറത്താക്കണം: വി. ഡി സതീശൻ

പൊള്ളുന്ന ചൂട്! മദ്യം, കാപ്പി, ചായ തുടങ്ങിയവ പകൽ സമയത്ത് കുടിക്കരുത്; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത് : സീമ വിനീത്

മന്ത്രി കെ.ബി ഗണേഷ് കുമാർ രാജി വയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം