തോല്‍വിയിലും തിളങ്ങുന്ന തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ ശശിതരൂര്‍ നേടിയ പന്ത്രണ്ട് ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസിന്റെ മാത്രമല്ല ഇന്ത്യയുടെ വരും കാല രാഷ്ട്രീയ ചരിത്രത്തിന്റെ തന്നെ ഒരു ദിശാ സൂചികയാണ്. പുതിയ ആശയങ്ങളും ചിന്തകളും മുന്നോട്ടുവയ്കാന്‍ കഴിയുന്ന, അവ പ്രാവര്‍ത്തികമാക്കാന്‍ നിശ്ചയദാര്‍ഡ്യത്തോടെ കഠിനാധ്വാനം ചെയ്യുന്ന ഒരു നേതാവിനെ ഇന്ത്യ അംഗീകരിക്കുമെന്നതിന്റെ സൂചനയാണിത്. നിങ്ങള്‍ ഏത് രാഷ്ട്രീയപാര്‍ട്ടിയില്‍ പെടുന്ന ആളായിക്കൊളളട്ടെ, ഏത് ആശയധാര പിന്‍പറ്റുന്നവ്യക്തിയായിക്കൊളളട്ടെ, ഏത് ജീവിതസാഹചാര്യങ്ങളില്‍ നിന്ന് വരുന്നയാളാകട്ടെ, നിങ്ങള്‍ക്ക് തെളിഞ്ഞ ചിന്തയും കാലികമായ ആശയങ്ങളും അവയെല്ലാം സഫലീകരിക്കാനുള്ള നിശ്ചയദാര്‍ഡ്യവമുണ്ടോ നിങ്ങളെ ഇന്ത്യയിലെ ജനസമൂഹം അവരുടെ നേതാവായി അംഗീകരിക്കും. നിങ്ങള്‍ക്ക് പറയാനുള്ളത് അവര്‍ കേള്‍ക്കും.

ശശിതരൂരിന്റെ പരാജയം ഒരു വലിയ വിജയത്തിന്റെ തുടക്കമാകുന്നതങ്ങിനെയാണ്. കോണ്‍ഗ്രസില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണാനന്തരമുള്ള വലിയൊരു ശൂന്യത മായ്ച് കളഞ്ഞത് ഇന്ദിരാഗാന്ധിയായിരുന്നു. നെഹ്‌റുവിന്റെ മകളായത് കൊണ്ടുമാത്രമല്ല ഇന്ദിരാഗാന്ധിയെ ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിച്ചത്. മറിച്ച് അന്ന് മൊറാര്‍ജിയും എസ് കെ പാട്ടിലുമുള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വത്തെക്കാള്‍ ആശയപരമായ ഔന്നിത്യവും , തെളിച്ചവും കഠിനാധ്വാനം ചെയ്യാനുള്ള മനസും ഇന്ദിരക്കുണ്ടായിരുന്നത് കൊണ്ടാണ് അവരെ ജനം അംഗീകരിച്ചത്്. ഇന്ദിരയുടെ ചെറുമകനായത് കൊണ്ട് രാഹുലിനെ ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല.

ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ മിഡില്‍ ക്‌ളാസിന്റെ പ്രതീകമാണ്. ഏതാണ്ട് 50-60 കോടിക്കടുത്ത് വരും ഇന്ത്യയിലെ മധ്യവര്‍ത്തി സമൂഹം. യൂറോപ്പിന്റെ മൊത്തം ജനസംഖ്യയെക്കാള്‍ കൂടുതലെന്ന് പറയാം. മാത്രമല്ല ഇന്ത്യയുടെ മൊത്തം ജനസഖ്യയില്‍ 65 ശതമാനം 35 വയസിന് താഴെയുളളവരും, അമ്പത് ശതമാനം 25 വയസില്‍ താഴെയുള്ളവരുമാണ്. അവരുടെ ചിന്തകളും സ്വപ്‌നങ്ങളുമാണ് ഇനി വരും കാല ഇന്ത്യയെ സൃഷ്ടിച്ചൊരുക്കുന്നത്. അവിടയാണ് ശശി തരൂരിനെ പോലൊരാള്‍ മുന്നോട്ടു വയ്കുന്ന ആശയങ്ങളുടെ പ്രസക്തി . തോല്‍വിയിലും തരൂര്‍ തിളങ്ങുന്നതും അവിടെയാണ്. തരൂര്‍ ഒരു വ്യക്തിയല്ല മറിച്ച് വികസ്വരമായ ഒരാശയമാകുന്നതങ്ങിനെയാണ്. അദ്ദേഹം നേടിയ 1072 വോട്ടുകളാണ് ഖാര്‍ഗെ നേടിയ 7897 വോട്ടുകളെക്കാള്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത്. എല്ലാ പഴയത് പോലെ ആയിരിക്കണം ഒന്നും മാറരുത് എന്നാഗ്രഹിക്കുന്നവര്‍ക്കായിരിക്കും പൊതുവേ ഇന്ത്യന്‍ സമൂഹത്തില്‍ മേല്‍ക്കൈ ലഭിക്കുക. അത് കൊണ്ട് തന്നെ മല്ലികാര്‍ജ്ജനഖാര്‍ഗെയെ പിന്തുണക്കുന്നവര്‍ക്കായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ എന്നൊക്കെ എല്ലാവര്‍ക്കും നേരത്തെ തന്നെ അറിയാവുന്ന കാര്യമാണ്.

2007 ലാണ് ശശി തരൂര്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിച്ച് പരാജയപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. 2009ലാണ് തിരുവനന്തപുരത്ത് നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിക്കുന്നതും ജയിക്കുന്നതും. എന്ന് വച്ചാല്‍ കേവലം 13 വര്‍ഷമേ ആയിട്ടുള്ളു അദ്ദേഹം കോണ്‍ഗ്രസിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും സജീവമായിട്ട്. എന്നിട്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. മാത്രമല്ല 12 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ചോദ്യം ചെയ്യപ്പെടാത്ത ചക്രവര്‍ത്തിമാരായ നെഹ്‌റും കുടുംബത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രതിഷ്ഠിക്കപ്പെട്ട ഏറ്റവും സീനിയര്‍ നേതാവിനെതിരെ മല്‍സരിച്ചിട്ടാണ് തരൂരിനെ പോലൊരാള്‍ 12 ശതമാനം വോട്ടുകള്‍ നേടിയത്. നെഹ്‌റു കുടുംബമെന്നത് എത്ര വലിയ യാഥാര്‍ത്ഥ്യമായി മുന്നില്‍ നില്‍ക്കുമ്പോഴും കോണ്‍ഗ്രസില്‍ മാറ്റം ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ ഉണ്ടെന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. മാറ്റങ്ങള്‍ക്ക് വേണ്ടി ദാഹിക്കുന്നവര്‍ ഈ പാര്‍ട്ടിയില്‍ അനവധിയുണ്ട്. അവരെ അഭിസംബോധന ചെയ്യാനാണ് പുതിയ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കേണ്ടത്. ശശി തരൂരിലൂടെ മുഴങ്ങിക്കേട്ടത് അത്തരത്തില്‍ മാറ്റം ആഗ്രഹിക്കുന്നവരുടെ ശബ്ദമാണ്. അതിനെ ശ്രവിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തെയ്യാറായില്ലങ്കില്‍ ഈ തിരഞ്ഞെടുപ്പോക് കൂടി ഈ പ്രസ്ഥാനം ചിലപ്പോള്‍ അവസാനിച്ചെന്ന് വരാം.

ശശി തരൂരിന്റേത് ഒരു പരാജമായി നമുക്ക് എണ്ണാനേ കഴിയില്ല, മറിച്ച് അതൊരു പുതിയ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഉദയമാണ്. വ്യക്തിപൂജയെയും പാരമ്പര്യ പ്രഘോഷണങ്ങളേയും പുറം കാലുകൊണ്ട് തൊഴിച്ചെറിഞ്ഞ് തെളിഞ്ഞ വിവേകത്തിന്റെയും അറിവിന്റെയും പുതിയ ചിന്താധാരകളുടെയും, രാഷ്ട്രത്തോടുളള സമര്‍പ്പണത്തിന്റെയും മതേതര വിശ്വാസത്തിന്റെയുമെല്ലാം അടിത്തറയില്‍ ഇന്ത്യയ കെട്ടിപ്പെടുക്കുന്ന ഒരു രാഷ്ട്രീയസംസ്‌കാരമായിരിക്കുമത്. തരൂര്‍ ഒരു തുടക്കം മാത്രമാണ്. ഇനിയും അനേകം പേര്‍ തരൂരിന്റെ വഴിയേ വരും, എങ്കില്‍ മാത്രമേ ഒരു ലോകത്തിലെ ഏറ്റവും വലിയ ലിബറല്‍ ജനാധിപത്യ സമൂഹമായി ഇന്ത്യക്ക് നിലനില്‍ക്കാമന്‍ സാധിക്കൂ.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം