കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അവസരം മുതലെടുക്കാന്‍ ബിജെപി; മതിമറന്നൊരു ആഘോഷമില്ല, ലക്ഷ്യം മഹാരാഷ്ട്ര -മോദി സ്ട്രാറ്റജി

ഹരിയാനയില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കി നേടിയ വിജയക്കുതിപ്പിന് പിന്നാലെ മഹാരാഷ്ട്ര ലക്ഷ്യം വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി നീക്കങ്ങള്‍. ഹരിയാനയിലെ വിജയാഘോഷ ലഹരിയില്‍ മതിമറക്കാതെ കോണ്‍ഗ്രസ് പകച്ചുനില്‍ക്കുന്ന അവസരത്തില്‍ മഹാരാഷ്ട്ര ലക്ഷ്യം വെച്ച് ആക്രമണം കടുപ്പിക്കുകയാണ് ബിജെപി ക്യാമ്പ്. ഇന്ത്യ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളേറ്റ് വാങ്ങി ഹരിയാന തോല്‍വിയുടെ കാര്യകാരണങ്ങള്‍ തിരയുന്ന കോണ്‍ഗ്രസിന് മുമ്പുണ്ടായിരുന്ന വിജയ പ്രതീക്ഷ മഹാരാഷ്ട്രയുടെ കാര്യത്തിലും മങ്ങിയിരിക്കുകയാണ്. ജയം ഉറപ്പിച്ചു ആഘോഷങ്ങളോടെ തുടങ്ങിയ വോട്ടെണ്ണല്‍ ദുരന്തത്തില്‍ കലാശിച്ചതിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാകാന്‍ തന്നെ സമയമെടുക്കുമെന്നിരിക്കെ വരുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ബിജെപി കോപ്പുകൂട്ടുമ്പോള്‍ ആവലാതിയാണ് കോണ്‍ഗ്രസ് ക്യാമ്പുകളില്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ചത്തെ ഹരിയാന തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനപ്പുറം അടുത്ത ദിവസങ്ങളില്‍ കോണ്‍ഗ്രസിന് നേരെ കടന്നാക്രമണത്തിന് പാര്‍ട്ടിയേയും കൂട്ടരേയും സജ്ജരാക്കുകയായിരുന്നു. തന്റെ എതിരാളി വെറും ‘നിരുത്തരവാദപരമായ പാര്‍ട്ടി’ ആണെന്ന് പറഞ്ഞുള്ള പരിഹാസമായിരുന്നു കോണ്‍ഗ്രസിനെ ആദ്യം മോദിയുടെ ഭാഗത്ത് നിന്നുണ്ടായത്. ‘വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഫാക്ടറി’ എന്ന് പറഞ്ഞാണ് കോണ്‍ഗ്രസിന്റെ സ്‌നേഹത്തിന്റെ കട തുറക്കല്‍ പ്രചാരണങ്ങളെ മോദി പരിഹസിച്ചത്. ന്യൂനപക്ഷ വോട്ടു കിട്ടാന്‍ ‘മുസ്ലിങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാന്‍’ മാത്രമാണ് കോണ്‍ഗ്രസിന് താല്‍പ്പര്യമെന്നും പ്രധാനമന്ത്രി ആരോപിച്ചു.

‘ദലിതര്‍ക്കിടയില്‍ നുണകള്‍ പ്രചരിപ്പിക്കാന്‍’ ശ്രമിക്കുന്നുവെന്ന ആക്ഷേപവും പ്രധാനമന്ത്രി കോണ്‍ഗ്രസിനെഎതിരെ ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അവര്‍ ദളിതരില്‍ നിന്ന് സംവരണം തട്ടിയെടുത്ത് അവരുടെ വോട്ട് ബാങ്കിലേക്ക് വിതരണം ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന പ്രയോഗവും പ്രധാനമന്ത്രി നടത്തുന്നുണ്ട്. അതായത് കോണ്‍ഗ്രസ് മുസ്ലീം വോട്ട് നേടാന്‍ ദളിതരുടെ സംവരണം പോലും എടുത്തമാറ്റുമെന്ന സ്ഥിരം ധ്രുവീകരണ കാര്‍ഡ് തന്നെയാണ് സംവരണ പ്രശ്‌നങ്ങള്‍ കത്തിനില്‍ക്കുന്ന മഹാരാഷ്ട്രയിലും മോദിയും കൂട്ടരും ഇറക്കുന്നത്.

ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു കഴിഞ്ഞിരിക്കുകയാണ്, എന്നാല്‍ മഹാരാഷ്ട്രയില്‍ നമുക്ക് ഇതിലും വലിയ വിജയം നേടേണ്ടതുണ്ട്. ഹരിയാനയിലെ ചരിത്രവിജയം രാജ്യത്തിന്റെ വികാരം എടുത്തുകാണിക്കുന്നുണ്ട്.

പാര്‍ട്ടിയുടെ അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കണമെന്ന് പറഞ്ഞു കൊണ്ടാണ് മഹാരാഷ്ട്രയിലും രാജ്യത്തിന്റെ മൂഡ് ഹരിയാനയിലെ തിരഞ്ഞെടുപ്പ് വ്യക്തമാക്കിയത് പോലായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ഹിന്ദി ഹൃദയഭൂമിയില്‍ തുടര്‍ച്ചയായി മൂന്ന് തവണ വിജയിക്കുന്ന ആദ്യത്തെ പാര്‍ട്ടിയായി ബിജെപി മാറിയത് കാവിസംഘത്തെ ആവേശത്തിലാക്കിയിട്ടുണ്ട്. ബിജെപിയുടെ ‘ചരിത്രപരമായ’ വിജയം ‘രാജ്യത്തിന്റെ മാനസികാവസ്ഥ കാണിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മഹാരാഷ്ട്രയിലും വോട്ട് സമീകരണത്തിന് ഇറങ്ങുകയാണ് ബിജെപി. ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനും എന്‍സിപിയുടെ അജിത് പവാര്‍ വിഭാഗത്തിനും താക്കീത് കൂടിയാണ് ഈ പരാമര്‍ശങ്ങള്‍. ഹരിയാനയില്‍ കഴിഞ്ഞ കുറി ബിജെപിയ്‌ക്കൊപ്പം നിന്ന ദുഷ്യന്ത് ചൗടാലയുടെ ജെജെപി ഇക്കുറി സംപൂജ്യരായതിന്റെ ദുഃസൂചനയും ഇരുകൂട്ടര്‍ക്കും അപായമണി മുഴക്കുന്നുണ്ട്.

മഹാരാഷ്ട്രയും പിന്നാലെ ജാര്‍ഖണ്ഡും ഉടന്‍ തന്നെ തിരഞ്ഞെടുപ്പിലേക്ക് കടക്കുമെന്നിരിക്കെ സഖ്യകക്ഷികളില്‍ നിന്ന് തോല്‍വിയ്ക്ക് പിന്നാലെ വല്ലാത്ത ഒറ്റപ്പെടലും വിമര്‍ശനവും നേരിടുന്നുണ്ട് കോണ്‍ഗ്രസ്. ഹരിയാനയിലെ തോല്‍വിയില്‍ ഇവിഎം അട്ടിമറിയും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. പക്ഷേ മതിയായ തെളിവ് ലഭിക്കും വരെ ശക്തമായി ഈ വിഷയം ഉന്നയിക്കേണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുെ കൂട്ടരും തീരുമാനിച്ചിരിക്കുന്നത്. പകരം പാര്‍ട്ടിയിലെ വിഭാഗീയത എത്രത്തോളം കോണ്‍ഗ്രസിനെ തോല്‍പ്പിച്ചു എന്ന വിഷയത്തില്‍ കേന്ദ്രനേതൃത്വം ശക്തമായ വിശകലനത്തിന് ഒരുങ്ങുകയാണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം