രണ്ടായിരം കോടി മുടക്കി പുതിയ സെക്രട്ടേറിയറ്റ് പണിയണോ?

രണ്ടായിരം കോടി മുടക്കി ഒരു പുതിയ സെക്രട്ടറിയേറ്റ് നമുക്ക് വേണോ? തലസ്ഥാന നഗരിയുടെ തിലകക്കുറിയായി നില്‍ക്കുന്ന ഇപ്പോഴത്തെ സെക്രട്ടറിയേറ്റിന് പകരം പുതിയൊരു സെക്രട്ടറിയേറ്റ് മന്ദിരം പണിയാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇങ്ങനെയൊരു നിര്‍ദേശമുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരമുള്‍പ്പെടുന്ന കേന്ദ്ര സെക്രട്ടറിയേറ്റ് പണിയാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സെന്‍ട്രല്‍ വിസ്താ റീ ഡവലപ്‌മെന്റ് പ്രൊജക്റ്റിന്റെ മാതൃകയില്‍ തിരുവനന്തപുരം നഗരത്തില്‍ നിന്ന് മാറി വേറൊരിടത്ത് പുതിയ സെക്രട്ടറിയേറ്റ് പണിയാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഏതാണ്ട് രണ്ടായിരം കോടി മുതല്‍ മുടക്കിലാണ് പുതിയ പദ്ധതിയെന്നറിയുന്നു. പുതിയ സെക്രട്ടറിയേറ്റ് മന്ദിരവും അതിനൊടോപ്പം വലിയൊരു ടൗണ്‍ഷിപ്പുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

തിരുവനന്തപുരത്തെ ഇപ്പോഴത്തെ സെക്രട്ടറിയേറ്റ് 150 വര്‍ഷം മുമ്പ് രാജഭരണകാലത്ത് നിര്‍മിച്ചതാണ്. അതിന് ശേഷം നോര്‍ത്ത് ബോളോക്കും സൗത്ത് ബ്‌ളോക്കും സാന്‍ഡ് വിച്ച് ബ്‌ളോക്കുകളുമായി സെക്രട്ടറിയേറ്റ് ഇരുവശത്തേക്കും വളര്‍ന്നു. പിന്നെ സെക്രട്ടറിയേറ്റ് അനക്‌സുണ്ടായി. എന്നാല്‍കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അതൊന്നും പോരാതെ വരുന്നുവെന്നും അത് കൊണ്ട് തിരുവനന്തപുരം നഗരത്തില്‍ നിന്ന് മാറ്റി അധികം തിരക്കില്ലാത്തിടത്ത് സെക്രട്ടറിയേറ്റ് വേണമെന്നാണ് സര്‍ക്കാരിപ്പോള്‍ ആലോചിക്കുന്നത്.

എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. രണ്ടായിരം കോടി രൂപമുടക്കി പുതിയ സെക്രട്ടറിയേറ്റ് പണിയുന്നത് പാര്‍ട്ടിക്കും പിണറായിക്കും അഴിമതി നടത്താന്‍ മാത്രമാണെന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറയുന്നത്. സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് സംഘടനകള്‍ ഇപ്പോഴെ അതിനെതിരെ സമരം തുടങ്ങി. നരേന്ദ്രമോദിയുടെ സെന്‍ട്രല്‍ വിസ്താ പദ്ധതിക്കെതിരെ ദല്‍ഹിയില്‍ രംഗത്ത് വന്ന സി പി എം ഇവിടെ രണ്ടായിരം കോടി രൂപക്ക് പണിയാന്‍ പോകുന്ന പുതിയ സെക്രട്ടറിയേറ്റ് മന്ദിരത്തിന് വേണ്ടി വാദിക്കുകയാണ് എന്നതാണ് അതിലേറെ രസകരം.

മോദി തേങ്ങയുടക്കുമ്പോള്‍ നമ്മള്‍ ചിരട്ടയെങ്കിലും ഉടക്കേണ്ട, ഡല്‍ഹിയില്‍ പുതിയ കേന്ദ്ര സെക്രട്ടറിയേറ്റ് വരുമ്പോള്‍ കേരളത്തിലും പുതിയൊരു സെക്രട്ടറിയേറ്റ് മന്ദിരം വേണമെന്ന് കേരളാ സര്‍ക്കാരിന് തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേത്തി നില്‍ക്കുന്ന സര്‍ക്കാര്‍ 2000 കോടി രൂപ മുടക്കി പുതിയ സെക്രട്ടറിയേറ്റ് പണിയാനാഗ്രഹിക്കുന്നത് എന്തിനായിരിക്കും എന്ന ചോദ്യം സ്വാഭാവികമായി ഉയര്‍ന്ന് വരുമല്ലോ? പൊതുവെ സെക്രട്ടറിയേറ്റ് എന്ന് പറഞ്ഞാല്‍ സാധാരണ ജനങ്ങള്‍ക്ക് വലിയ തോതില്‍ പ്രവേശനമില്ലാത്തസ്ഥാലമാണ്. മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും മറ്റ് സെക്രട്ടറിമാരുടെയും ഓഫീസുകളാണ് അവിടെയുളളത്. സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍, സര്‍ക്കാര്‍ ജീവനക്കാരുമായി ബന്ധപ്പെട്ട സര്‍വ്വീസ് കാര്യങ്ങള്‍ നിയോജക മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അനുമതി ഇവയൊക്കെയാണ് പൊതുവെ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട് നടക്കുന്നത്.

അതിനായി 2000 കോടി മുടക്കി പുതിയ സെക്രട്ടറിയേറ്റ് നഗരത്തില്‍ നിന്ന് മാറ്റിപ്പണിയണോ,അതോ പ്രതിപക്ഷം ആരോപിക്കുന്നത് പോലെ കമ്മീഷനടിമാത്രമാണോ ഇതിന് പിന്നില്‍, ഏതായാലും പുതിയ സെക്രട്ടറിയേറ്റ് വേണമെന്നും അതിനെതിരെയുള്ള പ്രതിഷേധം അപഹാസ്യമാണെന്നും വിവരിച്ചു കൊണ്ട് കേരളത്തിലെ ഒരു പ്രമുഖ പത്രം എഡിറ്റോറിയില്‍ വരെ എഴുതിക്കഴിഞ്ഞു. അത് കൊണ്ട് തന്നെ പുതിയ സെക്രട്ടറിയേറ്റ് മന്ദിരത്തിനായുളള മുറവിളി ഇനിയും ഉയര്‍ന്ന് കേള്‍ക്കാനാണ് സാധ്യത.

Latest Stories

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്