ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി മേയര്‍ തിരഞ്ഞെടുപ്പിലെ 'ഓപ്പറേഷന്‍ താമര'; ചണ്ഡീഗഡില്‍ ബിജെപിയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍' അടിപതറി കോണ്‍ഗ്രസ്- ആപ് സഖ്യം

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ മുന്‍കൈ ഉണ്ടായിരുന്ന കോണ്‍ഗ്രസ്- ആപ് സഖ്യത്തെ വീഴ്ത്തി ബിജെപിയുടെ ഓപ്പറേഷന്‍ താമര. വോട്ട് കണക്കില്‍ മുന്നിലുണ്ടായ ആംആദ്മി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തെ തോല്‍പ്പിച്ച് ബിജെപി മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയതാണ് ചണ്ഡീഗഡ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ പ്രധാന സംഭവം. ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഒരു മണിക്കൂര്‍ കൊണ്ട് നടന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ആംആദ്മി പാര്‍ട്ടിയ്ക്കും ഒരു മുന്നറിയിപ്പാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കാനിരിക്കെ അയല്‍നാട്ടിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്തത് വല്ലാത്ത ഊര്‍ജ്ജം ബിജെപിയ്ക്ക് നല്‍കുന്നുണ്ട്. ഡല്‍ഹിയില്‍ അടികൂടുന്ന ആപ്പിനും കോണ്‍ഗ്രസിനും ഒന്നിച്ച് നിന്നിട്ടും പഞ്ചാബിന്റേയും ഹരിയാനയുടേയും തലസ്ഥാന നഗരമായ ചണ്ഡീഗഡിലെ തദ്ദേശ സ്ഥാപനത്തിലെ തിരഞ്ഞെടുപ്പില്‍ നിര്‍ണായക തോല്‍വി ഉണ്ടായിരിക്കുകയാണ്.

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ എഎപി – കോണ്‍ഗ്രസ് സഖ്യത്തിനെ 17 വോട്ടിനെതിരെ 19 വോട്ടുകള്‍ നേടിയാണ് ബിജെപി പരാജയപ്പെടുത്തിയത്. മേയര്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രേം ലതയെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍പ്രീത് കൗര്‍ ബബ്ലയാണ് വിജയിച്ചത്. ഡല്‍ഹി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചണ്ഡീഗഡിലെ മേയര്‍ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം വലുതായിരുന്നു. പക്ഷേ ഒരു മണിക്കൂറിനുള്ളില്‍ ആപ്- കോണ്‍ഗ്രസ് സഖ്യത്തിന്റെ കെട്ടുറപ്പ് തകര്‍ത്ത് എണ്ണത്തില്‍ കുറവായിരുന്ന ബിജെപി കൂടുതല്‍ വോട്ടുകള്‍ നേടി മേയര്‍ സ്ഥാനം ഉറപ്പിച്ചു. ക്രോസ് വോട്ടിംഗ് നടന്നുവെന്നതില്‍ സംശയം ഉണ്ടായിരുന്നില്ല.

ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ തിരഞ്ഞെടുക്കപ്പെട്ട 35 അംഗങ്ങളാണ് ഉള്ളത്. വോട്ടെടുപ്പിന് മുമ്പ് ബിജെപിയ്ക്ക് ഉണ്ടായിരുന്ന 16 അംഗങ്ങള്‍, ആംആദ്മി പാര്‍ട്ടിയ്ക്ക് 13 കൗണ്‍സിലര്‍മാര്‍, കോണ്‍ഗ്രസിന് 6 കൗണ്‍സിലര്‍മാര്‍. അതായത് കോണ്‍ഗ്രസ്- ആംആദ്മി പാര്‍ട്ടി സഖ്യത്തിന് 19 എന്ന ഉറപ്പായും വിജയത്തിനുള്ള ഭൂരിപക്ഷമുണ്ടായിരുന്നു. ഒപ്പം വോട്ടിംഗ് അവകാശമുള്ള തിരഞ്ഞെടുപ്പ് മേല്‍നോട്ടമുള്ള ചണ്ഡീഗഡ് കോണ്‍ഗ്രസ് എംപിയ്ക്കും വോട്ടവകാശം ഉണ്ടായിരുന്നു. പക്ഷേ 16 കൗണ്‍സിലര്‍മാര്‍ മാത്രമുണ്ടായിരുന്ന ബിജെപിയ്ക്ക് മേയറെ ലഭിച്ചു.

നേരത്തെ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന ഗുര്‍ബക്‌സ് രാവത് പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്നപ്പോഴാണ് ബിജെപിയുടെ എണ്ണം 16 ആയി ഉയര്‍ന്നത്. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പില്‍ പക്ഷേ ആപ്- കോണ്‍ഗ്രസ് സഖ്യത്തിനുണ്ടായിരുന്ന ഭൂരിപക്ഷം കിട്ടിയത് ബിജെപിയ്ക്കാണ്. നോമിനേറ്റഡ് കൗണ്‍സിലര്‍ രാംനീക് സിംഗ് ബേദിയെ പ്രിസൈഡിംഗ് ഓഫീസറായും, റിട്ടയേര്‍ഡ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജസ്റ്റിസ് ജയ്ശ്രീ താക്കൂറിനെ തിരഞ്ഞെടുപ്പ് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി സ്വതന്ത്ര നിരീക്ഷകയായും നിയമിച്ചിരുന്നു. എന്തായാലും 19 കൗണ്‍സിലര്‍മാരുടെ വോട്ട് നേടി 16 കൗണ്‍സിലര്‍മാരുണ്ടായിരുന്ന ബിജെപി മേയര്‍ സ്ഥാനം സ്വന്തമാക്കി. 17 വോട്ടുകളാണ് 19 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ്- ആപ് സഖ്യത്തിന് കിട്ടിയത്. ഒരു എംപി വോട്ട് കൂടി കോണ്‍ഗ്രസ് സഖ്യത്തിനുണ്ടായിരുന്നുവെന്ന് ഇരിക്കെയാണ് ഈ അട്ടിമറി. ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഡല്‍ഹിയില്‍ വലിയ സ്വപ്‌നങ്ങള്‍ നെയ്യുമ്പോഴാണ് ചണ്ഡിഗഡിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള ബിജെപി സ്‌ട്രൈക്ക്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി